മ്യാൻമറിലെ സൈനിക നടപടിയെക്കുറിച്ചു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; ഒറ്റമാസം കൊല്ലപ്പെട്ടത് 6700 രോഹിൻഗ്യകൾ

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തു സൈനിക ഇടപെടൽ നടന്ന ആദ്യമാസം തന്നെ 6700 രോഹിൻഗ്യകൾ കൊല്ലപ്പെട്ടതായി സന്നദ്ധസംഘടനയായ ഡോക്ടേഴ്സ് വിത്ത്ഔട്ട് ബോർഡേഴ്സി (എംഎസ്എഫ്) ന്റെ നിഗമനം. അഞ്ചുവയസ്സിൽ താഴെയുള്ള 730 കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു സംഘടന നടത്തിയ സർവേയിൽ കണ്ടെത്തി.

ഇതാദ്യമായാണു റാഖൈനിൽ കൊല്ലപ്പെട്ടവരുടെ കണക്കു പുറത്തുവരുന്നത്. നാനൂറുപേർ കൊല്ലപ്പെട്ടതായാണ് ഇതുവരെ സൈന്യം സമ്മതിച്ചിരുന്നത്. സൈനിക പോസ്റ്റുകൾക്കു നേരെയുണ്ടായ ആക്രമണത്തിനു തിരിച്ചടിയായി കഴിഞ്ഞ ഓഗസ്റ്റ് 25ന് ആണു രോഹിൻഗ്യകളുടെ കേന്ദ്രമായിരുന്ന റാഖൈനിൽ സൈനിക നടപടി തുടങ്ങിയത്. ആയിരക്കണക്കിനു ഗ്രാമങ്ങൾ ചുട്ടെരിച്ച സൈനികർ, നൂറുകണക്കിനു പേരെ വെടിവച്ചുകൊന്നു. അതു കഴിഞ്ഞുള്ള രണ്ടാഴ്ചയ്ക്കിടെ തന്നെ മ്യാൻമറിൽനിന്നു ബംഗ്ലദേശിലേക്കു പലായനം ചെയ്തത് ഒരുലക്ഷം രോഹിൻഗ്യകളാണ്.

മൂന്നുമാസംകൊണ്ട് അഭയാർഥികളുടെ എണ്ണം 6.2 ലക്ഷമായി ഉയർന്നു. 69 ശതമാനം പേരും കൊല്ലപ്പെട്ടതു വെടിയേറ്റാണ്. വീടിനു സൈന്യം തീവച്ചതോടെ ഉള്ളിൽ വെന്തെരിഞ്ഞാണ് ഒൻപതു ശതമാനം പേരുടെ അന്ത്യം. അഞ്ചുശതമാനം പേർ സൈന്യത്തിന്റെ മർദനമേറ്റു കൊല്ലപ്പെട്ടു. ന്യൂനപക്ഷമായ രോഹിൻഗ്യ മുസ്‌ലിംകളുടെ വംശീയ ഉന്മൂലനം നടന്നുവെന്ന ഐക്യരാഷ്ട്ര സംഘടനയുടെയും യുഎസിന്റെയും ആരോപണത്തെ സാധൂകരിക്കുന്നതാണു സർവേ. ബംഗ്ലദേശിലെ അഭയാർഥി ക്യാംപുകളിൽ ആറുതവണ നടത്തിയ സർവേയിലൂടെ 11,426 രോഹിൻഗ്യകളിൽനിന്നു സംഘടന വിവരങ്ങൾ ശേഖരിച്ചു. റിപ്പോർട്ടിനോടു മ്യാൻമർ സർക്കാർ പ്രതികരിച്ചിട്ടില്ല.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു