ഭൂമിയുടെ ന്യായവില 20% വരെ കൂട്ടും; ബജറ്റിൽ യൂസർഫീ വർധനയ്ക്കു സാധ്യത

മൂന്നു വർഷത്തിനു ശേഷം സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില സർക്കാർ വർധിപ്പിക്കുന്നു. 10% മുതൽ 20% വരെ വർധന ഉണ്ടാകുമെന്നാണു സൂചന. ഇതു സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരി രണ്ടിനു മന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാകും. കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണു ന്യായവില കൂട്ടുന്നത്.

ആധാരം റജിസ്റ്റർ ചെയ്യുമ്പോഴുള്ള സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്ട്രേഷൻ ഫീസിലും വർധന വേണ്ടെന്നു ധാരണയായതായി സൂചനയുണ്ട്. പകരം ഭൂമിയുടെ ന്യായവില വർധിപ്പിക്കുന്നതോടെ സ്റ്റാപ് ഡ്യൂട്ടി, റജിസ്ട്രേഷൻ ഫീസ് എന്നിവ വഴിയുള്ള വരുമാനം ഉയരും. 2010ൽ ആണു സംസ്ഥാനത്തു ഭൂമിക്കു ന്യായവില നിശ്ചയിച്ചത്.

2014ൽ ന്യായവില 50% വർധിപ്പിച്ചു. എന്നിട്ടും ശരിക്കുള്ള വിലയെക്കാൾ ഏറെ താഴ്ന്നാണ് ഇപ്പോഴും മിക്കയിടങ്ങളിലും ന്യായവിലയെന്ന നിലപാടാണു സർക്കാരിനുള്ളത്. നാലുലക്ഷം രൂപ വിലയുള്ള ഭൂമിക്ക് 7500 രൂപ മാത്രം ന്യായവിലയുള്ളതായി ഇൗയിടെ കണ്ടെത്തിയിരുന്നു. യഥാർഥ വിലയെക്കാൾ 30% വരെ കുറവാണു പുതുക്കിയ ന്യായവിലയെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. ഭൂമിയുടെ ഇപ്പോഴുള്ള അടിസ്ഥാന വില പുതുക്കാൻ ആദ്യം സർക്കാർ ആലോചിച്ചിരുന്നെങ്കിലും സങ്കീർണമായ പ്രക്രിയ ആയതിനാൽ വേഗത്തിൽ നടപ്പാക്കാൻ കഴിയില്ലെന്നു വിലയിരുത്തി.

തുടർന്നാണു നിലവിലെ വിലയിൽ തന്നെ 10% മുതൽ 20% വരെ കൂട്ടാൻ തീരുമാനിച്ചത്. പ്രതിവർഷം 3000 കോടി രൂപയാണു റജിസ്ട്രേഷൻ ഫീസും സ്റ്റാംപ് ഡ്യൂട്ടിയും ചേർത്തു സർക്കാരിനു ലഭിക്കുന്നത്. ന്യായവില കൂട്ടുന്നതോടെ 100 കോടിയിലേറെ രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. വിലയുടെ എട്ടു ശതമാനമാണു സ്റ്റാംപ് ഡ്യൂട്ടി. റജിസ്ട്രേഷൻ ഫീസ് രണ്ടു ശതമാനവും.

ബജറ്റിൽ യൂസർഫീ വർധനയ്ക്കു സാധ്യത

ജിഎസ്ടി വന്നതോടെ നികുതികൾക്കു മേൽ സംസ്ഥാന സർക്കാരിന് അധികാരം നഷ്ടപ്പെട്ട ശേഷമുള്ള ആദ്യ ബജറ്റാണ് ഇത്തവണ മന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നത്. അതിനാൽ ഇത്തവണ ഒട്ടേറെ യൂസർ ഫീ ഇനങ്ങളിലാണു വർധനയ്ക്കു സാധ്യത. ബജറ്റിനു രൂപം നൽകാൻ മന്ത്രി ഐസക് ഇന്നു മുതൽ വിഴിഞ്ഞം ഇൻസ്പെക്‌ഷൻ ബംഗ്ലാവിലേക്കു മാറും.

നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച ഇന്നലെ പൂർത്തിയാക്കി. ബജറ്റ് പ്രസംഗം തയാറാക്കിയ ശേഷം ഫെബ്രുവരി ഒന്നിനു വിഴിഞ്ഞത്തുവച്ചു തന്നെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ആവശ്യമെങ്കിൽ ഭേദഗതികൾ വരുത്തിയ ശേഷം അന്നു രാത്രി അച്ചടിക്കായി പ്രസിലേക്ക്.

Latest Stories

ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഓപ്പറേഷന്‍ സിന്ധു; ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഉടന്‍ തിരികെ എത്തിക്കും

നിലമ്പൂരില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി; 70.76 ശതമാനം പോളിംഗ്, തിങ്കളാഴ്ച വോട്ടെണ്ണല്‍

ആകാശ നിരീക്ഷണം നടത്തി അമേരിക്കയുടെ 'ഡൂംസ് ഡേ' വിമാനം; ആണവാക്രമണത്തെ അതിജീവിക്കാന്‍ കഴിയുന്ന വിമാനം കോള്‍സൈന്‍ മാറ്റി വാഷിംഗ്ടണിലെത്തി; ഇറാനെതിരെ യുഎസ് തയ്യാറെടുക്കുന്നു?

പുതിയതായി അഭിനയിക്കാൻ വരുന്ന പിള്ളേർ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്, അതല്ലാതെ ഇവർക്ക് പിന്നെന്താണ് പണി : ലാൽ

രാജ്ഭവനിലെ ആര്‍എസ്എസ് ചിത്രം; വി ശിവന്‍കുട്ടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാജ്ഭവന്‍

ഇറാനു നേരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധം അംഗീകരിക്കാനാവില്ല; ഇസ്രായേലിനെതിരായ നീക്കത്തെ ഇന്ത്യ പിന്തുണയ്ക്കണം; അല്ലെങ്കില്‍ അക്ഷന്തവ്യമായ അപരാധമാണെന്ന് ചെന്നിത്തല

'കോണ്‍ഗ്രസ് വിട്ടു എവിടേക്കും പോകുന്നില്ല'; കേരളത്തിലെ നേതൃത്വത്തോട് അഭിപ്രായ ഭിന്നതയുണ്ടെന്ന് ആവര്‍ത്തിച്ച് ശശി തരൂര്‍; നിലമ്പൂരില്‍ പോകാതിരുന്നത് ക്ഷണിക്കാതിരുന്നതിലാല്‍

ബുംറയെ പേടിയില്ല, അവനെ കൊണ്ട് ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കാൻ കഴിയില്ല, സ്റ്റാർ പേസറെ താഴ്ത്തിക്കെട്ടി ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

'മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം, പാവപ്പെട്ടവരുടെ അത്താണി'; വാനോളം പുകഴ്ത്തി സ്വാഗത പ്രാസംഗികന്‍; കുറിപ്പെഴുതി നല്‍കി പ്രസംഗം ചുരുക്കിപ്പിച്ച് സംഘാകര്‍; 'ഇനി തുടര്‍ന്നാല്‍ അദ്ദേഹത്തിന് ദേഷ്യം വരും, തനിക്ക് പേടിയാണ്'

ആ ആഗ്രഹവും നടന്നു, അമര 'ഇന്ദ്ര' ബാഹുബലി ആയി ഇന്ദ്രൻസ്; വൈറലായി വീഡിയോ