റെയില്‍വേയോട് യാത്രികര്‍ ചോദിക്കുന്നു; തത്കാല്‍ നിബന്ധനകള്‍ മാറില്ലേ

റെയില്‍വേയുടെ മികച്ച വരുമാനമാര്‍ഗമായ തത്കാല്‍ ടിക്കറ്റുകളുടെ നിബന്ധന പരിഷ്‌കരിക്കണമെന്ന ആവശ്യം ശക്തം. സംവിധാനത്തിന്റെ അശാസ്ത്രീയത കാരണം ദിവസേന മൂന്നുലക്ഷം സീറ്റുകള്‍ വരെയാണ് ഒഴിഞ്ഞുകിടക്കുന്നത്. നിരക്കുകളില്‍ കാര്യമായ മാറ്റമില്ലാതെ റെയില്‍വേയ്ക്കുകൂടി ഗുണകരമായ വിധത്തില്‍ വ്യവസ്ഥകള്‍ പുനഃക്രമീകരിക്കാനാകുമെന്നാണ് ഉപഭോക്തൃസംഘടനകള്‍ പറയുന്നത്.

അടിയന്തരസാഹചര്യത്തില്‍ യാത്രികരെ സഹായിക്കാന്‍ തുടങ്ങിയതാണ് തത്കാല്‍ പദ്ധതി. വരുമാനസാധ്യത തിരിച്ചറിഞ്ഞ അധികൃതര്‍ പിന്നീട് പലതവണ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. പ്രത്യക്ഷത്തില്‍ യാത്രികര്‍ക്ക് ഗുണകരമെന്നു തോന്നിയിരുന്ന ഇവയില്‍ മിക്കതും പിന്നീട് വിനയായി തീര്‍ന്നതായി യാത്രികര്‍ പറയുന്നു.

അറുപത് ദിവസം മുന്‍പ് തീവണ്ടിയിലെ അറുപതു മുതല്‍ എഴുപതുശതമാനം സീറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാനാകൂ. ബാക്കി ടിക്കറ്റുകള്‍ യാത്രയുടെ തലേദിവസമാണ് ബുക്ക് ചെയ്യാനാവുക. സ്ലീപ്പര്‍ ടിക്കറ്റിന് ഏകദേശം പത്തുശതമാനവും മറ്റെല്ലാവിഭാഗങ്ങള്‍ക്കും മുപ്പതുശതമാനവും അധികം തുക നല്‍കണം. സീസണനുസരിച്ച് നിരക്കില്‍ വ്യത്യാസം വരാം. എന്നാല്‍ ചുരുങ്ങിയ നിരക്കും കൂടിയനിരക്കും നിശ്ചയിച്ചിട്ടുമുണ്ട്.

യാത്രയുടെ അറുപതുദിവസം മുമ്പ് 60 ശതമാനം ബുക്കിങ്ങും ഇരുപതുദിവസം മുമ്പ് 20 ശതമാനവും ബാക്കി യാത്രയോട് അടുത്ത ദിവസങ്ങളിലും ലഭ്യമാക്കിയാല്‍ ഗുണകരമാകുമെന്നാണ് ഉപഭോക്തൃസംഘടനകളുടെ വാദം. ദിവസങ്ങളുടെ അടുപ്പം കൂടുന്നതിനനുസരിച്ച് നിരക്കിലും വ്യത്യാസം വരുത്താവുന്നതാണ്.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്