സര്‍ട്ടിഫിക്കറ്റിലൊക്കെ ഇപ്പോഴും ഞാന്‍ മുസ്ലിം തന്നെയാണ്, നോമ്പ് കാലത്ത് വ്രതമെടുക്കാറുണ്ട്; അനു സിത്താര പറഞ്ഞത്..

പെരുന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് നടി അനു സിത്താര പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. തലയില്‍ തട്ടമിട്ടിട്ടുള്ള നടിയുടെ പോസ്റ്റുകള്‍ നേരത്തെയും വൈറലായിരുന്നു. തന്റെ മതവിശ്വാസത്തെ കുറിച്ച് നടി അനു സിത്താര പറഞ്ഞ വാക്കുകളാണ് ഈ സാഹചര്യത്തില്‍ വീണ്ടും ശ്രദ്ധ നേടുന്നത്.

താന്‍ പാതി മുസ്ലീം ആണെന്ന് ആയിരുന്നു അനു സിത്താര പറഞ്ഞത്. ഉപ്പ അബ്ദുള്‍ സലാം, അമ്മ രേണുക. അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹം ആയിരുന്നു. ഇരു വീട്ടുകാരും തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും താന്‍ ജനിച്ചതോടെ അതെല്ലാം മാറി. രണ്ട് വീട്ടുകാരും ഒരുമിച്ചു.

ഉപ്പയുടെ ഉമ്മ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പ് കാലത്ത് കൃത്യമായി വ്രതം എടുക്കാറുണ്ട്. തന്റെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ എല്ലാം മതം മുസ്ലീം എന്ന് തന്നെയാണ് കൊടുത്തിരിക്കുന്നത്. വീട്ടിലെ ആഘോഷങ്ങള്‍ക്ക് എല്ലാം ഒരു പ്രത്യേകതയുണ്ട്.

വിഷു, ഓണം ഒക്കെ വരുമ്പോള്‍ മലബാര്‍ സൈഡില്‍ എത്രയൊക്കെ സദ്യ വിളമ്പിയാലും എന്തെങ്കിലും ഒരു നോണ്‍ വെജ്ജും നിര്‍ബന്ധമാണ്. അത്തരം ആഘോഷങ്ങളില്‍ അടുക്കളയില്‍ നിന്ന് ഒരിടത്ത് നിന്ന് അമ്മൂമ്മ സദ്യ ഉണ്ടാക്കുമ്പോള്‍ അപ്പുറത്തെ സൈഡില്‍ നിന്ന് ഉമ്മൂമ്മ ബിരിയാണിയും ഉണ്ടാക്കുന്നുണ്ടാവും.

പെരുന്നാളിനും നോണ്‍വെജ് ഉമ്മൂമ്മ ഉണ്ടാക്കിയാല്‍ വെജ് ഐറ്റംസ് അമ്മമ്മയുടെ വകയായിരിക്കും എന്ന് അനു സിത്താര ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. അതേസമയം, ‘അനുരാധ ക്രൈം നമ്പര്‍ 59/2019’ എന്ന ചിത്രമാണ് അനു സിത്താരയുടെതായി ഇനി റിലീസ് ചെയ്യാനുള്ളത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു