'ഇന്‍സ്റ്റാഗ്രാം മതിലില്‍ ഇതിനു പ്രസക്തിയില്ലായിരിക്കും, ചിലതിനു നിറമില്ല, ചില ദിവസങ്ങള്‍ക്കും ആളോള്‍ക്കും'

സെക്രട്ടേറിയറ്റിന് മുന്നില്‍ വര്‍ഷങ്ങളായി സമരം തുടരുന്ന ശ്രീജിത്തിനെ കാണാന്‍ പോയ അനുഭവം പങ്കുവെച്ച് നടി കവിത നായര്‍. സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നും മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നും ആവശ്യപ്പെട്ടാണ് വര്‍ഷങ്ങളായി ശ്രീജിത്ത് സമരം തുടരുന്നത്. പലപ്പോഴും ലൊക്കേഷനിലേക്ക് പോകുമ്പോള്‍ കണ്ടിരുന്ന യുവാവിനെ കാണാന്‍ വേണ്ടി പോയതിനെ കുറിച്ചാണ് കവിതയുടെ പോസ്റ്റ്.

കവിത നായരുടെ കുറിപ്പ്:

ശ്രീജിത്ത് .. രണ്ടു വര്‍ഷം മുന്നേ സ്ഥിരമായി സെക്രട്ടേറിയറ്റിനു മുന്നില്‍ക്കൂടെ രാവിലെ 6.30 നു കടന്ന് പോകുന്ന ലൊക്കേഷന്‍ വണ്ടിയിലിരുന്നു കണ്ടോണ്ടിരുന്ന യുവാവ്. കുറേ നാള്‍ കഴിഞ്ഞപ്പോ ഒരു ദിവസം അയാളെ കാണാന്‍ വേണ്ടി രാവിലെ ഹോട്ടലില്‍ നിന്നിറങ്ങി നടന്നു.

തിരുവനന്തപുരം.

ഇവിടെ അതിരാവിലെകള്‍ക്ക് പ്രത്യേക ശാന്തതയാണ്. അടുത്ത് ചെന്നപ്പോ അയാള്‍ തലേന്നത്തെ പത്രവും വായിച്ചിരിക്കുന്നു. അടുത്തിരുന്നോട്ടെ എന്ന് ചോദിച്ചപ്പോ പത്രം വിരിച്ചു തന്നൂ.

കേസൊന്നും പറഞ്ഞില്ല. നിരാഹാരവും രാഷ്ട്രീയവും പറഞ്ഞില്ല. മനസ്സ് പുകഞ്ഞപ്പോ ഞാന്‍ എഴുന്നേറ്റ് യാത്ര പറഞ്ഞു. എന്തെങ്കിലും വാങ്ങിത്തരണോ എന്ന് ചോദിച്ചപ്പോ വേണ്ടാന്ന് പറഞ്ഞു.

അതുകഴിഞ്ഞു പിന്നെയും ഓരോ തവണ അതേ വഴി പോവുമ്പോ കണ്ണുകള് സെക്രട്ടേറിയറ്റിന്റെ ക്ലോക്കില്‍ നിന്ന് നേരെ താഴോട്ടു വരും.

ഇന്നും.

ഇന്‍സ്റ്റാഗ്രാം മതിലില്‍ ഇതിനു പ്രസക്തിയില്ലായിരിക്കും പക്ഷേ ചിലതിനു നിറമില്ല. ചില ദിവസങ്ങള്‍ക്കും ആളോള്‍ക്കും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക