' ലൂക്കാ ' പ്രണയത്തിന്റെ വേറിട്ടൊരു ദൃശ്യാനുഭവം

ഒരു പ്രണയബന്ധത്തിന്റെ ആഴത്തിലേക്കു ചെന്നെത്തുന്ന കുറ്റാന്വേഷണമാണ് “ലൂക്കാ ” എന്ന ഏറ്റവും പുതിയ മലയാള സിനിമയുടെ വിഷയം. പ്രണയകഥയ്ക്കും മരണത്തിനു പിന്നിലെ ദുരൂഹത കണ്ടെത്തുന്ന പൊലീസ് കഥയ്ക്കും പുതുമ അവകാശപ്പെടാനില്ലെങ്കിലും ഇത് രണ്ടും ചേര്‍ത്തു പറയുന്നിടത്ത് “ലൂക്ക”യ്ക്ക് ചില വ്യത്യസ്തതകള്‍ അവകാശപ്പെടാം. നായകനെയും നായികയെയും പൂര്‍ണമായും ഫ്‌ളാഷ്ബാക്കില്‍ നിര്‍ത്തിയിരിക്കുന്നു എന്നതാണ് അതില്‍ ഒന്ന്.

സമാന്തരമായി വര്‍ത്തമാനകാലത്തില്‍ ഉള്ളത് അന്വേഷണ ഉദ്യോഗസ്ഥനും ഭാര്യയുമായുള്ള പ്രശ്‌നങ്ങളാണ്. ഇതിനിടെയിലൂടെയാണ് കേന്ദ്രവിഷയമായ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണങ്ങള്‍. ഈ ത്രിതല സംവിധാനം വളരെ മനോഹരമായ ഛായാഗ്രഹണത്തിലൂടെയും കലാസംവിധാനത്തിലൂടെയും ചിത്രസംയോജനത്തിലൂടെയും പാളിപ്പോകാതെ നോക്കാന്‍ വലിയൊരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. മൊത്തത്തില്‍ സിനിമയ്ക്കു നല്‍കിയിട്ടുള്ള കളര്‍ടോണ്‍, ഓരോ സീനിലും ഉള്‍ക്കൊള്ളിച്ചിട്ടുള്ള പ്രോപ്പര്‍ട്ടീസ് – ഇവയിലൂടെയൊക്കെ സംവിധായകനായ അരുണ്‍ ബോസിന്റെ വളരെ “പ്രോമിസിംഗ് ” എന്ന തന്നെ പറയാവുന്ന ദൃശ്യബോധം വ്യക്തമാണ്.

നായികാനായകന്മാരുടെ മരണത്തില്‍ നിന്നു തന്നെ കഥ തുടങ്ങാനുള്ള ധൈര്യവും പ്രശംസിക്കണം. തുടക്കത്തില്‍ ആരാണ് നായകന്‍ എന്ന് തന്നെ സംശയം തോന്നാം. പോകെപ്പോകെ മരിച്ചു പോയവരാണെന്നറിഞ്ഞിട്ടും എന്നാല്‍ അങ്ങനെ കരുതാതെ തന്നെ അവരോടൊപ്പം സഞ്ചരിക്കാന്‍ നമുക്കു കഴിയുന്നു എന്നതാണു് “ലൂക്ക”യുടെ മറ്റൊരു പ്രത്യേകത. ലൂക്ക എന്ന വിചിത്രസ്വഭാവിയും ദുരന്തഭരിതമായ ഭൂതകാലമുള്ളവനുമായ ചിത്രകാരനെ ടൊവിനോ വളരെ അനായാസമായി അവതരിപ്പിച്ചിട്ടുണ്ട്. കാമിനിയായ അഹാനയും മിതത്വത്തോടെ പെരുമാറിയിരിക്കുന്നു. പോലീസ് ഓഫീസര്‍ ആയ നിതിന്‍ ജോര്‍ജിന് പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാനില്ല. ഒന്നും ചെയ്യാന്‍ ശ്രമിക്കാഞ്ഞതു കൊണ്ടുതന്നെ ആ ഭാഗം നന്നായി. മറ്റു വേഷങ്ങള്‍ ചെയ്ത രാജേഷ് ശര്‍മയും ശ്രീകാന്ത് മുരളിയും ഉള്‍പ്പെടെയുള്ളവര്‍ നമ്മെ ഒട്ടും മുഷിപ്പിക്കുന്നില്ല.

തിരക്കഥയിലെ പാകതക്കുറവാണ് ലൂക്കയുടെ പ്രധാന പരാധീനത . കഥ പറയാന്‍ ഒരു വേറിട്ട വഴി തിരഞ്ഞെടുത്തതില്‍ അഭിനന്ദിക്കാമെങ്കിലും അതുവഴിയേയുള്ള യാത്ര പക്ഷേ പ്രൊഫഷണലായി തോന്നിയില്ല. കാര്യങ്ങള്‍ പറഞ്ഞു വരും മുമ്പേ വെളിപ്പെട്ടു പോകുന്നു എന്നത് വലിയ പിഴവാണ്. മലയാള സിനിമയില്‍ ഉപയോഗിച്ച് ചതഞ്ഞ കാന്‍സര്‍ / ട്യൂമര്‍ തന്നെ കഥയിലെ പ്രധാന വഴിത്തിരിവാക്കാനുള്ള തീരുമാനവും മോശം തന്നെ. എന്നാല്‍ മരണരഹസ്യം (അത് മുന്നേ തന്നെ മനസ്സി”ലാകുമെങ്കിലും) – അത് ചുരുളഴിയുന്ന രീതി രസകരം തന്നെ. ലൂക്കയുടെയും നിഹാരികയുടെയും പ്രണയത്തിന്റെ ഊഷ്മളതയത്രയും അനുഭവിപ്പിക്കുന്ന ഒന്നു രണ്ടു സീനുകള്‍ വളരെ മനോഹരമാക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.

നായികാനായകന്‍മാരുടെ കഥയുടെ അവസാനത്തില്‍ വെച്ച് പോലീസ് ഓഫീസറുടെ കുടുംബകഥ പൂര്‍ണമാക്കിയതും കൊള്ളാം. സംവിധാന മികവാണ് “ലൂക്ക “യുടെ പ്രധാനപ്പെട്ട പ്ലസ് പോയ്ന്റ്. പിന്നെ മഴയുടെ ഈറന്‍ തണുപ്പും മങ്ങിയ നിറക്കാഴ്ചകളും അനുഭവിപ്പിക്കുന്ന ഫോട്ടോഗ്രാഫിയും. കൂട്ടത്തില്‍ പറയട്ടെ. – മഴ നാട്ടില്‍ ഇല്ലെങ്കിലും “ലൂക്ക ” യില്‍ മഴയ്‌ക്കൊരു കുറവുമില്ല.

Latest Stories

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി