ചിരിയും ചിന്തയുമായി കേശു- റിവ്യു

ഒരു ദിലീപ് ചിത്രത്തിന്റെ എല്ലാ സവിശേഷതകളും ഒത്തിണങ്ങിയിരിക്കുന്ന സിനിമയാണ് നാദിര്‍ഷയുടെ സംവിധാനത്തിലൊരുങ്ങിയ ‘കേശു ഈ വീടിന്റെ നാഥന്‍’ . ജീവിതത്തിലെ കൊച്ചു പ്രശ്‌നങ്ങളും അവയിലൂടെ കേശുവിനുണ്ടാകുന്ന പരിവര്‍ത്തനവുമാണ് ഈ സിനിമയുടെ പ്രമേയം. ചുരുക്കി പറഞ്ഞാല്‍ യാതൊരു ടെന്‍ഷനും കൂടാതെ കുടുംബവുമൊത്ത് കണ്ടിരിക്കാവുന്ന ചിത്രമാണിത്. ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

കേശു ഈ വീടിന്റെ നാഥന്റെ തുടക്കത്തില്‍ തന്നെ പ്രേക്ഷകര്‍ക്കായി ഒരു സര്‍പ്രൈസും കാത്തുവെച്ചിട്ടുണ്ട് . അറുപത്തിയേഴുകാരനായ കേശു അത്യാവശ്യം പിശുക്കും വലിയ പ്രാരാബ്ധവും കൊണ്ടു നടക്കുന്ന ഒരാള്‍! ഒറ്റനോട്ടത്തില്‍ സ്വാര്‍ത്ഥത നിറഞ്ഞ ഒരാളെന്ന് തോന്നുമെങ്കിലും ഉള്ളില്‍ കൂടപ്പിറപ്പുകളോട് സ്‌നേഹവും കരുതലുമൊക്കെയുള്ള ആളാണ് കേശു. കേശുവായി ദിലീപ് പൊട്ടിചിരിപ്പിക്കുമ്പോള്‍ ഭാര്യ രത്നമ്മയായി എത്തുന്നത് ഉര്‍വശിയാണ്.

കേശുവിന് ഒരു ലോട്ടറി അടിക്കുന്നതോടെയാണ് കഥയില്‍ പ്രധാന വഴിത്തിരിവ് സംഭവിക്കുന്നത്. അളിയന്‍ കോടീശ്വരന്‍ ആകാന്‍ പോകുന്ന വിവരം അറിയുന്ന പെങ്ങളുടെ ഭര്‍ത്താക്കന്മാര്‍ മൂലം കേശു ചെന്നു പെടുന്ന പൊല്ലാപ്പുകളാണ് ചിത്രം പറയുന്നത്.

കേശുവായുള്ള ദിലീപിന്റെ പരകായപ്രവേശം തന്നെയാണ് കാണാന്‍ കഴിയുന്നത്. ശരീരഭാഷയില്‍ മാത്രമല്ല ശബ്ദത്തില്‍പോലും കഥാപാത്രത്തിന്റെ പൂര്‍ണതകൊണ്ടുവരാന്‍ ദിലീപ് ശ്രമിച്ചിട്ടുണ്ട്. അതിനൊപ്പമുള്ള പ്രകടനമാണ് സിനിമയില്‍ ഉര്‍വശിയുടേത്. കോമഡി രംഗങ്ങള്‍ അനായാസമായി അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ ഉര്‍വശിക്കുള്ള മിടുക്ക് ഈ സിനിമയിലും ആസ്വദിക്കാം. നിര്‍മാതാവ്, നടന്‍, ഡിസ്ട്രിബ്യൂട്ടര്‍ എന്നീ റോളുകളില്‍ തിളങ്ങിയ ദിലീപ് ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. കേശുവിന്റെ മക്കളായി എത്തിയ ഉഷ (വൈഷ്ണവി വേണുഗോപാല്‍), ഉമേഷ് (നസ്ലിന്‍ കെ ഗഫൂര്‍) എന്നിവരും അവരുടെ റോളുകള്‍ ഗംഭീരമാക്കി.

സജീവ് പാഴൂരാണ് സിനിമയുടെ തിരക്കഥ. മലയാളികള്‍ കണ്ടു പരിചയിച്ച താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് കേശുവിന്റെ വലിയ കുടുംബത്തെ ചിത്രീകരിച്ചിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഹരിശ്രീ അശോകന്‍, സീമ ജി നായര്‍, പ്രിയങ്ക, സ്വാസിക, ഹരീഷ് കണാരന്‍, ഗണപതി തുടങ്ങിയവരെല്ലാം അവരുടെ സ്ഥിരം ശൈലിയിലുള്ള വേഷപ്പകര്‍ച്ചകളുമായി സിനിമയിലെത്തുന്നു.

നാദിര്‍ഷ ഒരുക്കിയ ഗാനങ്ങള്‍ കഥാസന്ദര്‍ഭങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നതായി. ബിജിബാലാണ് ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. കേശുവിന്റെ ലോകത്തെ മനോഹരമായി തന്നെ അനില്‍ നായര്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. സാജനാണ് സിനിമയുടെ എഡിറ്റര്‍. സിനിമയില്‍ ഒരു അതിഥി വേഷത്തില്‍ സംവിധായകന്‍ നാദിര്‍ഷയും എത്തുന്നു. എന്തായാലും വര്‍ഷാവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം പ്രേക്ഷകര്‍ക്ക് ചിരിച്ച് ആസ്വദിക്കാനുള്ള വക നല്‍കുന്നുണ്ട്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു