ഈ വലയം’ ഫിലിം- കുട്ടിക്കാലത്തിൻ്റെ നന്മകൾ അസ്തമിക്കുകയാണോ?

ഋഷിരാജ് സിംഗ്

ചെമന്ന കളറിൻ്റെ മൊബൈൽ വാങ്ങിക്കൊടുക്കാത്തതിന് പതിമൂന്നു വയസ്സായ പെൺകുട്ടി
അമ്മയെ തല്ലിക്കൊന്നത് കേരളത്തിലാണ്. ‘കഴിഞ്ഞ 10 മാസത്തിനുള്ളിൽ 10 കുട്ടികൾ അമ്മമാരുടെ മരണത്തിനു കാരണമായിട്ടുണ്ട്.  ഓരോ മണിക്കൂറിലും ഒരു കുട്ടി ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നുവെന്നൊരു കണക്കും ഇതോടൊപ്പം ചേർത്തുവായിക്കുക. 8000 മണിക്കൂറിൽ 12000 ആത്മഹത്യകൾ!

ഫോക്കസ് പോയിൻ്റും ശ്രദ്ധയുമെല്ലാം നഷ്ടപ്പെടുത്തി തലച്ചോറിനെ ഒരു മൂടൽമഞ്ഞുപോലെ
പുകച്ചില്ലാതാക്കുന്ന മൊബൈൽഫോൺ. അതിനെ താലോലിക്കുന്ന കുട്ടികൾക്ക് മൂന്നു മിനിറ്റിൽകൂടുതൽ ഒരു വിഷയത്തിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല. അഞ്ചുമണിക്കൂർ പോലും അവർ സുഖമായി ഉറങ്ങന്നുമില്ല. അക്രമാസക്തരാവുന്ന അവർ മൊബെൽ ഗയിമും റമ്മിയും കളിക്കുന്നതിനായി വീട്ടിൽനിന്നു പണം മോഷ്ടിക്കുകയും ചെയ്യുന്നു.

കോടാനുകോടി ജീവജാലങ്ങളുള്ള ഈ ലോകത്ത് തീർത്തും ഒറ്റപ്പെട്ടവരെപ്പോലെ അവർ ജീവിക്കുന്നു. മൊബൈൽഫോണിനെ കൂടെ കൊണ്ടുനടക്കുന്ന അവരുടെ ഏറ്റവുമടുത്തസുഹൃത്ത് നിർവികാരമായ ഒരു ഡിവൈസ് ! അതിനു മുന്നിലെ ചിരിയും ഊർജ്ജസ്വലതയും ആഹ്ലാദവുമെല്ലാം അവർക്ക് നാട്യങ്ങളാണ്.

ചുരുക്കത്തിൽ കുട്ടികൾ വാലിഡേഷനും ലൈക്കും മാത്രമാഗ്രഹിക്കുന്നവരായി മാറി. ആരുടെയും മുഖത്ത് നേരിട്ടുനോക്കാതെ കള്ളംപറഞ്ഞു ഫലിപ്പിച്ചും തള്ളുകൾ കൊണ്ട് പൊലിപ്പിച്ചും മറ്റുള്ളവരെ സന്തോഷിപ്പിച്ച് സ്വയം മറന്ന് ഇ. വലയമെന്ന വലിയൊരു O വട്ടത്തിൽപ്പെട്ടു കിടക്കുയാണ്. അവിടെനിന്നു പുറത്തുകടക്കാനുള്ള വഴികൾ അവർ മറന്നുപോയിരിക്കുന്നു. നടന്നുനടന്ന് തുടങ്ങിയേടത്തുതന്നെ എത്തുകയോ, പുറത്തുകടക്കാനാവാതെ തളച്ചിടപ്പെടുകയോ ചെയ്തുകൊണ്ട്, സർക്കസിലെ കോമാളിയെപ്പോലെ മറ്റുള്ളവർക്കുമുന്നിൽ ചിരിച്ചുകാണിച്ച് ഒടുവിൽ സ്വയമൊടുങ്ങുന്നു.

കാലികപ്രധാനമായ, മനോഹരമായ പ്രമേയമാണ് സിനിമ പറയുന്നത്. സിനിമയിറങ്ങാൻ കുറച്ചു വൈകിപ്പോയില്ലേ എന്ന സംശയം മാത്രമേ എനിക്കുള്ളൂ. പ്രക്ഷുബ്ധാവസ്ഥയും സംഭ്രമവും നടുക്കവും ഉണർച്ചയുമൊക്കെയുണ്ടാക്കുന്ന ഒരു വിഷയത്തിൻ്റെ സൂക്ഷ്മാംശങ്ങൾ അല്പംപോലും ചോർന്നുപോകാതെയാണ് രേവതി എസ് വർമ്മ സിനിമയുടെ സംവിധാവും നിർവ്വഹിച്ചിരിക്കുന്നത്.

ലോകത്തിൻ്റെ നിലനില്പ് കുട്ടികളിലൂടെയാണെന്നും അവർ നഷ്ടപെട്ടാൽ ലോകംതന്നെയില്ലാതാവുമെന്നു കരുതിയാവണം കച്ചവടസിനിമയിൽ നിന്നുമാറി ഇങ്ങനെയൊരു സിനിമ നിർമ്മിക്കണമെന്ന് ജോബി ജോയിനെ തോന്നിയത്. അദ്ദേഹത്തിനെ അഭിനന്ദിക്കാതെ കഴിയില്ല.

സിനിമയുടെ വലിയൊരു പ്രത്യേകത പ്രധാന നടീനടന്മാരെല്ലാം പുതുമുഖങ്ങളാണ് എന്നതാണ്. മൊബൈൽ ഫോണിൻ്റെ അമിതോപയാഗംകൊണ്ട് മാനസികരോഗിയായിപ്പോയ നീലിയെന്ന പെൺകുട്ടിയെ നവകേരളത്തിൻ്റെ നിലവിളിയാക്കി മാറ്റിയ ആഷ്ലി ഉഷയും പെൺകുട്ടിയുടെ സഹോദരനായി വേഷമിടുന്ന ഷാലു റഹീമും, സാന്ദ്ര നായർ, അക്ഷയ് പ്രശാന്ത്, ശ്രിന്ദ, മാധവ് തുടങ്ങിയവരും പുതുമുഖങ്ങളാണെന്നു നമുക്കൊരിക്കലും തോന്നില്ല.

നന്ദുവും രഞ്ജിപണിക്കരും മുത്തുമണിയും ഉൾപ്പെടെയുള്ളയവരുടെ പരിചയവും സിനിമയ്ക്ക് ജീവൻ നല്കുന്നു. മനോഹരമായ മൂന്നു ഗാനങ്ങളും പശ്ചാത്തല സംഗീതവും നിർവ്വഹിച്ച ജെറി അമൽദേവ് സിനിമാ സംഗീതലോകത്ത് വീണ്ടും തന്റെ സ്ഥാനമുറപ്പിക്കുകയാണ്.

ആൽക്കഹോളിസം കുടുംബബന്ധങ്ങളിലും പൊതുസമൂഹത്തിലും ഉണ്ടാക്കുന്ന അത്യാപത്തുകളെയും സിനിമ തുറന്നുകാണിക്കുന്നുണ്ട്. നന്ദു എന്ന നടൻ ലഹരിയ്ക്കടിപ്പെട്ടവൻ്റെ വേദനയായി
സിനിമകഴിഞ്ഞാലും നമ്മെ ആകുലപ്പെടുത്തിക്കൊണ്ടേയിരിക്കും.

കുട്ടികളും രക്ഷർത്താക്കളും അദ്ധ്യാപകരും സ്കൂൾ, കോളേജ് മാനേജ്മെൻ്റും കുട്ടികൾക്കായി പ്രവർത്തിക്കുന്ന എൻ.ജി.ഒ മാരുമെല്ലാം സിനിമ കാണുകയും അരവരുടെയിടങ്ങളിൽ ഈ സിനിമ പ്രദർശിപ്പിക്കുകയും വേണം.

ദിവസത്തിൻ്റെ അഞ്ച് മണിക്കൂറും മുപ്പത് മിനിറ്റും മൊബൈൽ ഫോണിൽ മുഴുകിയിരിക്കുന്ന കുട്ടികൾ നിർബന്ധമായും ഈ സിനിമ കണ്ടാൽ തങ്ങളെ ചൂഴ്ന്നു നില്ക്കുന്ന മായികമായ ‘ഈ വലയത്തിൽ’ നിന്ന് അവർക്ക് പുറത്തുകടക്കാനാവുമെന്ന് ഞാൻ പ്രത്യാശിക്കുന്നതോടാപ്പം ഇ.വലയമെന്ന ‘ഈ വലയം’ കാണാൻ മുതിർന്നവർ അവർക്ക് വഴിയൊരുക്കണമെന്നു നിർദേശിക്കുകയും ചെയ്യുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ