നമിതയുടെ 'അല്‍ മല്ലു': റിവ്യു

നമിത പ്രമോദിനെ നായികയാക്കി ബോബന്‍ സാമുവല്‍ ഒരുക്കിയ ചിത്രമാണ് അല്‍ മല്ലു. സമകാലീന പ്രവാസ ലോകത്തെ മലയാളി പെണ്‍കുട്ടിയുടെ കഥയാണ് അല്‍ മല്ലു പറയുന്നത്. സദാചാരത്തിന്റെ കാര്യം വരുമ്പോള്‍ പുരുഷന്‍ നായകനും സ്ത്രീ പിഴച്ചവളുമാകുന്ന സമൂഹത്തെയാണ് ചിത്രത്തില്‍ പ്രദിപാതിക്കുന്നത്. പ്രവാസികളുടെ കറയറ്റ സൗഹൃദവും പ്രശ്‌നങ്ങളും അതിജീവനശ്രമങ്ങളും ചിത്രത്തിലൂടെ പറയുന്നു.

നായികാ പ്രധാന്യമുള്ള ചിത്രമായാണ് അല്‍ മല്ലു ഒരുക്കിയിരിക്കുന്നത്. ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രമായാണ് നമിത ചിത്രത്തിലെത്തുന്നത്. നമിതയുടെ അഭിനയമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. നേരത്തെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ ഗൗരവം നിറഞ്ഞ വേഷം കൃത്യമായി അഭിനയിച്ച് ഫലിപ്പിക്കാന്‍ നമിതക്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ അവസാന ഭാഗത്തിലെത്തുന്ന മിയയും ലാലും തങ്ങളുടെ ഭാഗം കൃത്യതയോടെ അവതരിപ്പിച്ചിട്ടുണ്ട്.

Image may contain: 1 person, standing and text

നായകനായെത്തിയ പുതുമുഖതാരം ഫാരിസും തൃപ്തികരമായ അഭിനയം കാഴ്ചവക്കുന്നുണ്ട്. വില്ലനായെത്തിയ അനൂപും കഥാപാത്രത്തെ മികച്ചതാക്കി. ധര്‍മ്മജന്‍, മിഥുന്‍ രമേശ്, വരദ എന്നിവരും വേഷം ഭംഗിയാക്കി. അബുദാബി, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച അല്‍ മല്ലുവില്‍ ഗള്‍ഫിന്റെ സൗന്ദര്യവും ജീവിതവും ഒപ്പിയെടുത്തിട്ടുണ്ട്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിവേക് മേനോന്‍ ആണ് ഛായാഗ്രഹണം.

Image may contain: 3 people, people smiling, people standing and text

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക