ജോക്കര്‍ തോക്ക് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നോ എന്ന് ചോദ്യം; അഭിമുഖത്തിനിടെ ഫിനിക്‌സ് ഇറങ്ങിപ്പോയി

വലിയ പ്രതീക്ഷയോടെയാണ് ലോകസിനിമാപ്രേമികള്‍ ജോക്കറിനായി കാത്തിരുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം വമ്പന്‍ ആകാംഷയാണ് ഉണര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനൊപ്പം തന്നെ ചിത്രം വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്.
തോക്ക് ഭീകരതയുമായി ബന്ധപ്പെട്ടതാണ് വിവാദം. സമൂഹം തങ്ങളോട് ചെയ്തതിനുള്ള പ്രതികാരമെന്ന നിലയില്‍ ആളുകളെ വെടിവച്ച് കൊല്ലുന്നവരെ മഹത്വവത്കരിക്കുന്നതാണ് ചിത്രമെന്നാണ് വിമര്‍ശനങ്ങള്‍.

ഇപ്പോഴിതാ ദ ഡെയ്‌ലി ടെലഗ്രാഫിന്റെ അഭിമുഖത്തില്‍ ചിത്രത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തെക്കുറിച്ചുളള ചോദ്യം നായക വേഷത്തിലെത്തുന്ന വാക്വിന്‍ ഫിനിക്സിനെ പ്രകോപിപ്പിച്ചു. ഫിനിക്സ് അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി. എന്ത് തരം ചോദ്യമാണിതെന്നും മറുപടി പറയാനാകില്ലെന്നും പറഞ്ഞാണ് അദ്ദേഹം എഴുന്നേറ്റ് പോയത്.

ജോക്കര്‍ ക്രൂരനായ വില്ലനിലേക്ക് എങ്ങനെയാണ് എത്തിയതെന്നാണ് ചിത്രം പറയുന്നത്. ചിത്രത്തിന് റോട്ടന്‍ ടൊമാറ്റോയില്‍ 75 ശതമാനം റേറ്റിങ്ങുണ്ട്. ഒകടോബര്‍ നാലിനായിരിക്കും ചിത്രം റിലീസ് ചെയ്യുക.

Latest Stories

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്

സഞ്ജു ലോകകപ്പ് ടീമിൽ എത്തിയിട്ടും അസ്വസ്ഥമായി രാജസ്ഥാൻ റോയൽസ് ക്യാമ്പ്, കടുത്ത നിരാശയിൽ ആരാധകർ; സംഭവം ഇങ്ങനെ

വീണ്ടും പുലിവാല് പിടിച്ച് രാംദേവ്; പതഞ്ജലി ഫുഡ്‌സിന് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്

ഞാന്‍ രോഗത്തിനെതിരെ പോരാടുകയാണ്, ദയവായി ബോഡി ഷെയിം നടത്തി വേദനിപ്പിക്കരുത്..: അന്ന രാജന്‍

ടി20 ലോകകപ്പ് 2024: കരുതിയിരുന്നോ പ്രമുഖരെ, കിരീടം നിലനിർത്താൻ ഇംഗ്ലണ്ട് ഇറങ്ങുന്നത് തകർപ്പൻ ടീമുമായി; മടങ്ങിവരവ് ആഘോഷിക്കാൻ പുലിക്കുട്ടി

ലാലേട്ടനോട് രണ്ട് കഥകൾ പറഞ്ഞു, രണ്ടും വർക്കായില്ല, മൂന്നാമത് പറഞ്ഞ കഥയുടെ ചർച്ച നടക്കുകയാണ്: ഡിജോ ജോസ് ആന്റണി

കീര്‍ത്തിയുടെ കൈയ്യിലുള്ളത് സ്‌ക്രീന്‍ പൊട്ടിയ മൊബൈലോ? ഡാന്‍സ് ക്ലബ്ബിലെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു!

സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ മദ്യപിച്ചില്ല; കെഎസ്ആര്‍ടിസിയിലെ പരിശോധന ഫലം നാണംകെടുത്തിയെന്ന് കെബി ഗണേഷ്‌കുമാര്‍