എനിക്ക് ആത്മാഭിമാനമുണ്ട്, നാഗചൈതന്യയുടെ 200 കോടി ജീവനാംശം നിഷേധിച്ച് സാമന്ത?

തെലുങ്ക് താരദമ്പതിമാരായ സാമന്തയും നാഗചൈതന്യയും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നടിക്ക് വിവാഹമോചനശേഷം വലിയൊരു തുക ് ജീവനാംശമായി കിട്ടേണ്ടതുണ്ട്. എന്നാല്‍ ഇതിപ്പോള്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ് സാമന്തയെന്നാണ് റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. നാഗചൈതന്യയുടെ പിതാവും സൂപ്പര്‍ താരവുമായ നാഗാര്‍ജുന വളരെ വൈകാരികമായിട്ടാണ് ഇതിനോട് പ്രതികരിച്ചത്.

നാലാം വിവാഹ വാര്‍ഷികത്തിന് ഇനി നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇരുവരും വിവാഹമോചന കാര്യം അറിയിച്ചത്. വിവാഹ വാര്‍ഷിക ദിനത്തില്‍ സാമന്ത ഇക്കാര്യം പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അതിന് മുമ്പേ തന്നെ അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ സാമന്ത തീരുമാനിക്കുകയായിരുന്നു. ദീര്‍ഘകാലമായുള്ള സൗഹൃദമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനം എന്ന് സാമന്ത പറയുന്നു. ഈ സൗഹൃദം എന്നും നിലനില്‍ക്കും. പക്ഷേ രണ്ട് വഴികള്‍ തേടി ഞങ്ങള്‍ പോവുകയാണ്. സാമന്ത അറിയിച്ചു.

സാമന്ത അക്കിനേനി കുടുംബത്തില്‍ നിന്ന് വലിയൊരു തുക ജീവനാംശമായി ചോദിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ 50 കോടി രൂപയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം 200 കോടിയാണ് സാമന്ത ആവശ്യപ്പെട്ടിരുന്നതെന്നാണ് പറയുന്നത്. ഇത് അക്കിനേനി കുടുംബത്തെ വരെ ഞെട്ടിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്രയും തുക ചോദിച്ചത് കൊണ്ടാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് അക്കിനേനി കുടുംബം ശ്രമിച്ചിരുന്നത്. എന്നാല്‍ മധ്യസ്ഥ ശ്രമം പാളുകയും പിന്നാലെ സാമന്ത വിവാഹ മോചനം പ്രഖ്യാപിക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതാണെങ്കിലും അക്കിനേനി കുടുംബം ജീവനാംശം നല്‍കേണ്ടി വരും. എന്നാല്‍ ഈ 200 കോടി തനിക്ക് വേണ്ടെന്നാണ് സാമന്ത നാഗചൈതന്യയെയും നാഗാര്‍ജുനയെയും അറിയിച്ചിരിക്കുന്നത്. താന്‍ സ്വന്തം കഴിവ് കൊണ്ട് വളര്‍ന്ന് വന്ന വ്യക്തിയാണ്. അതുകൊണ്ട് മറ്റൊരാളുടെ പണം വാങ്ങുന്നത് ശരിയല്ല. തനിക്ക് ജീവിക്കാന്‍ ജീവനാംശത്തിന്റെ ആവശ്യമില്ലെന്നും സാമന്ത ഇവരെ അറിയിച്ചിട്ടുണ്ട്.

ഒറ്റയ്ക്ക് താമസിക്കുന്നതോ സ്വതന്ത്രരോ ആയ സ്ത്രീകള്‍ക്ക് ജീവനാംശത്തിന്റെ ആവശ്യം തന്നെയില്ലെന്ന് സാമന്ത അറിയിച്ചിട്ടുണ്ട്. ആത്മാഭിമാനം വളരെ വലുതാണെന്നും നടി പറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ അക്കിനേനി കുടുംബത്തിന്റെ പേര് തന്റെ ട്വിറ്ററില്‍ നിന്ന് നീക്കിയതോടെയാണ് വിവാഹ മോചന അഭ്യൂഹം ശക്തമായത്. അതിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. ്. സാമന്തയ്ക്കും നാഗചൈതന്യയ്ക്കും ഇടയില്‍ സംഭവിച്ചത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. ഇത് വളരെ സ്വകാര്യമായ കാര്യം കൂടിയാണെന്ന് നാഗാര്‍ജുന പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക