എന്റെ ആ സ്വഭാവം സിനിമയിൽ വന്നതോടെ മാറി, അച്ഛനെ പോലെയല്ല ഞാൻ, നേരെ തിരിച്ചാണ്: ഗോകുൽ സുരേഷ്

മലയാള സിനിമയിലെ താരപുത്രന്മാരിൽ ഒരാളായ ഗോകുൽ സുരേഷ് കഴിഞ്ഞ ആറ് വർഷത്തോളമായി മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ്. ഗോകുലിന് ശേഷം ഇപ്പോൾ സഹോദരനായ മാധവും സിനിമയിലെത്തി. സിനിമയിലെത്തിയ ശേഷം തനിക്ക് ചില മാറ്റങ്ങൾ ഉണ്ടായി എന്ന് പറയുകയാണ് ഗോകുൽ സുരേഷ്. ക്യാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗോകുല്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

അച്ഛൻ വളരെ സോഫ്റ്റ് ആയിട്ടുളള ഒരാളാണ്. ഇടയ്ക്ക് ഒരു അഗ്രസീവ് നേച്ചർ വരുന്നതുകൊണ്ട് ആൾ അങ്ങനെയാണെന്ന് പറയുകയാണ് പലരും. പുള്ളിയുടെ വലുപ്പവും അവതരിപ്പിച്ചിട്ടുള്ള കഥാപാത്രവും ഒക്കെ കണ്ട് ഒരു സാധാരണ മനുഷ്യന് ആൾ അങ്ങനെയാണെന്ന് തോന്നുകയാണ്. എന്നാൽ താൻ നേരെ തിരിച്ചാണ് എന്നാണ് ഗോകുൽ പറയുന്നത്.

‘ഞാൻ നേരെ തിരിച്ചാണ്. ഭയങ്കര അഗ്രസീവാണ്. ഭയങ്കര അഗ്രസീവാണ്. സിനിമയില്‍ വന്ന ശേഷം എനിക്ക് ആ നേച്ചറില്ല. സിനിമയിലെ കഷ്ടപ്പാടുകളൊക്കെ കണ്ടതുകൊണ്ടാവണം അതങ്ങ് മാറി. ഈ മേഖലയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതില്‍ പിന്നെ എനിക്കങ്ങനെ ഒരു പരിധിയില്‍ കൂടുതല്‍ ആക്ഷേപങ്ങളൊന്നും വന്നിട്ടില്ല. എന്നോട് നന്നായി പെരുമാറുന്നവരോട് ജാഡയിട്ട് നില്‍ക്കാന്‍ എനിക്കറിയില്ല. അവരെ നോക്കി ചിരിക്കാനും സംസാരിക്കാനുമേ എനിക്ക് കഴിയൂ’ എന്നാണ് ഗോകുൽ പറഞ്ഞത്.

അച്ഛനെക്കുറിച്ച് മോശം പറയുന്നവരെ തിരുത്താൻ കഴിയില്ലെന്നും ഗോകുൽ പറയുന്നു. ‘എനിക്ക് എന്‍ജോയ് ചെയ്യാനുള്ളത് വരെ പുറത്ത് എടുത്ത് കൊടുക്കുന്നയാളാണ് അച്ഛന്‍. എന്നിട്ടുവരെ നമ്മള്‍ ആക്ഷേപം കേള്‍ക്കുകയാണ്. അതിന്റെ ആവശ്യമില്ല. മകനായിട്ട് മാത്രമല്ല പുള്ളിയുടെ ഒരു സപ്പോര്‍ട്ടറായി നിന്നാണ് ഞാന്‍ റിയാക്റ്റ് ചെയ്യാറുള്ളത്’ ഗോകുൽ സുരേഷ് വ്യക്തമാക്കി.

അനിയന്റെ അരങ്ങേറ്റത്തെ കുറിച്ചും ഗോകുൽ മനസ് തുറന്നിരുന്നു. അനിയൻ തന്നെക്കാളും സക്സസ്ഫുള്ളായി കാണണമെന്നാണ് ആഗ്രഹമെന്ന് ഗോകുൽ സുരേഷ് അഭിമുഖത്തിൽ പറഞ്ഞത്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്തയിൽ പോലീസ് വേഷത്തിൽ ഗോകുൽ എത്തിയിരുന്നു. ഗഗനചാരി, എതിരെ തുടങ്ങിയ ചിത്രങ്ങളാണ് ഗോകുലിന്റേതായി നിലവിൽ അണിയറയിലുള്ളത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി