ആരാണ് ഗീതു മോഹൻദാസ്? ; 'ടോക്സിക്' പ്രഖ്യാപനത്തിന് പിന്നാലെ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ഒറ്റ പേര്

കെജിഎഫ് ചിത്രങ്ങൾക്ക് ശേഷം സൂപ്പർ താരം യാഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ടോക്സിക്’ എന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയായിരുന്നു. മലയാളിയായ ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയെ ഗൌരവകരമായി കാണുന്ന പ്രേക്ഷകർക്ക് ‘ലയേഴ്സ് ഡൈസ്’, ‘മൂത്തോൻ’ എന്നീ ചിത്രങ്ങളിലൂടെ ഗീതു മോഹൻദാസ് എന്ന സംവിധായികയുടെ പേര് സുപരിചിതമാണ്. എന്നാൽ യാഷ് ആരാധകർക്ക് ഈ പേര് അത്ര പരിചിതമല്ല.

അതുകൊണ്ട് തന്നെ ഇന്നലെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം വരുന്നതിന് തൊട്ട്മുൻപ് മുതൽ ഒരു ദിവസത്തോളം ഗൂഗിളിൽ, ആരാണ് ഗീതു മോഹൻദാസ് എന്ന അന്വേഷണവുമായി ആരാധകരെത്തി. 50,000 -ത്തില്‍ അധികം സെര്‍ച്ച് വന്ന ടോപ്പിക്കുകളുടെ കൂട്ടത്തിലാണ് ഗൂഗിള്‍ ട്രെന്‍ഡ്സ് ഗീതു മോഹന്‍ദാസ് എന്ന പേര് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെ 10.02 നാണ് ഏറ്റവും കൂടുതൽ ആളുകൾ ഈ പേര് സെർച്ച് ചെയ്തിരിക്കുന്നത്.

Car Owned by Geetu Mohandas

അഭിനേതാവായി കരിയർ തുടങ്ങിയ ഗീതു മോഹൻദാസ് പിന്നീട് ഒരിടവേളയ്ക്ക് ശേഷം സംവിധാനത്തിലേക്ക് കടക്കുകയാണുണ്ടായത്. 2009 ൽ ‘കേൾക്കുന്നുണ്ടോ’ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തു. 2013 ലാണ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ ഫീച്ചർ ചിത്രമായ ലയേഴ്സ് ഡൈസ് റിലീസ് ചെയ്യുന്നത്. ഗീതാഞ്ജലി ധാപ്പയും നവാസുദ്ദീൻ സിദ്ദിഖിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച നിരൂപ പ്രശംസകളാണ് നേടിയത്. കൂടാതെ മികച്ച നടിക്കും, മികച്ച ഛായാഗ്രഹണത്തിനുമുള്ള ആ വർഷത്തെ ദേശീയ പുരസ്കാരവും ചിത്രം കരസ്ഥമാക്കിയിരുന്നു. കൂടാതെ ബൾഗേറിയയിൽ വെച്ചു നടന്ന സോഫിയ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.

Liar's Dice (film) - Wikipedia

അതിനുശേഷം 2019 ലാണ് നിവിൻ പോളിയെ നായികയാക്കി ‘മൂത്തോൻ’ സംവിധാനം ചെയ്യുന്നത്. അനുരാഗ് കശ്യപ് ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണ പങ്കാളി. ഗ്യാങ്ങ്സ്റ്റർ- ഡ്രാമ വിഭാഗത്തിൽ വരുന്ന ചിത്രം, നിവിൻ പോളിയുടെയും റോഷൻ മാത്യുവിന്റെയും ഗംഭീര പ്രകടനങ്ങൾ കൊണ്ട് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിയത്. ആ വർഷത്തെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.

The Elder One (2019) - IMDb

രണ്ട് സിനിമകളിലും ഗീതുവിന്റെ പങ്കാളിയായ രാജീവ് രവിയായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്. യാഷിനെ നായകനാക്കി പുതിയൊരു ചിത്രം വരുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ അതിനെ നോക്കികാണുന്നത്. 2025 ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

View this post on Instagram

A post shared by Yash (@thenameisyash)

“ഞാന്‍ എപ്പോഴും എന്റെ ആഖ്യാന ശൈലിയില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. ലയേഴ്സ് ഡൈസിനും മൂത്തോനും അന്താരാഷ്ട്ര തലത്തില്‍ നല്ല സ്വീകാര്യത ലഭിച്ചെങ്കിലും, എന്റെ രാജ്യത്ത് എന്റെ സ്വന്തം പ്രേക്ഷകരെ കണ്ടെത്താന്‍ ഞാന്‍ എപ്പോഴും കൊതിച്ചിരുന്നു. ആ ചിന്തയില്‍ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്. ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്, കഥ പറയുന്നതിലെ സൗന്ദര്യശാസ്ത്രം കൂടിച്ചേര്‍ന്ന് ഞാന്‍ യാഷിനെ കണ്ടെത്തി. ഞാന്‍ മനസ്സില്‍ കണ്ട ഏറ്റവും മിടുക്കനായ ഒരാള്‍ ആണ് യാഷ്, ഞങ്ങളുടെ ടീം ഈ മാന്ത്രിക യാത്ര ആരംഭിക്കുന്നതില്‍ ആവേശത്തിലാണ് ഞാന്‍” എന്നാണ് ചിത്രത്തെ കുറിച്ച് ഗീതു മോഹൻദാസ് പറഞ്ഞത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ