മണ്ണ് ഇളകുമ്പോള്‍ പുഴുക്കള്‍ നുരഞ്ഞുവരും, ആ വേസ്റ്റില്‍ കിടന്നാണ് മോഹന്‍ലാലും കുണ്ടറ ജോണിയും അടികൂടിയത്; 'കീരിടം' ഫൈറ്റ് സീനിനെ കുറിച്ച് നടന്‍ പറഞ്ഞത്

വില്ലനായും സഹനടനായും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് കുണ്ടറ ജോണി. ‘കിരീടം’ എന്ന ഹിറ്റ് ചിത്രത്തിലെ പരമേശ്വരന്‍ എന്ന കഥാപാത്രം മാത്രം മതി കുണ്ടറ ജോണിയെ മലയാളി പ്രേക്ഷകര്‍ക്ക് ഓര്‍ക്കാന്‍. നാല് ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്തപ്പോള്‍ ആ സിനിമകളുടെയും ഭാഗമായിട്ടുണ്ട് ജോണി.

കിരീടത്തിലെ ഫൈറ്റ് സീന്‍ ചെയ്തതിനെ കുറിച്ച് കുണ്ടറ ജോണി ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. തിരുവനന്തപുരം മ്യൂസിയത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്താണ് ഈ സീന്‍ ചിത്രീകരിച്ചത്. വേസ്റ്റ് ഇടുന്ന സ്ഥലമായതിനാല്‍ ഓരോ തവണ മണ്ണ് ഇളകുമ്പോളും പുഴുക്കള്‍ നുരഞ്ഞുവന്നു.

ലൊക്കേഷന്‍ മാറ്റാണോ എന്ന് സംവിധായകന്‍ ചോദിച്ചിരുന്നു. എന്നാല്‍ കുറെ ഷോട്ടുകള്‍ അവിടെ എടുത്തിരുന്നു. അതുകൊണ്ട് തന്നെ അവിടെ ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍ മോഹന്‍ലാലും ജോണിയും തയ്യാറായിരുന്നു. ഷൂട്ട് കഴിഞ്ഞു ഡെറ്റോള്‍ ഒഴിച്ചാണ് കുളിച്ചത്. രണ്ടു രണ്ടര മണിക്കൂര്‍ ബ്രേക്കില്ലാതെയാണ് ഷൂട്ട് ചെയ്തത്.

ഇതേ സീന്‍ തെലുങ്കില്‍ ആറു ദിവസം കൊണ്ടാണ് തീര്‍ത്തത് എന്നാണ് കുണ്ടറ ജോണി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം, ചൊവ്വാഴ്ച രാത്രിയോടെയാണ് നടന്‍ കുണ്ടറ ജോണി അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വില്ലനായും സ്വഭാവ നടനായും മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ജോണി. മേപ്പടിയാന്‍ ആണ് അവസാന ചിത്രം. കിരീടം, ഗോഡ്ഫാദര്‍, ചെങ്കോല്‍, സ്ഫടികം, ആറാം തമ്പുരാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം