നിമിഷ സജയന്‍ ബോളിവുഡിലേക്ക്, സംവിധായകന്‍ ദേശീയ പുരസ്‌കാര ജേതാവ് ഒനിര്‍

മലയാളത്തിന്റെ യുവനടി നിമിഷ സജയന്‍ വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ പുത്തന്‍ തുടക്കത്തിലേക്ക് കടന്നിരിക്കുകയാണ് നടി.

ദേശീയ പുരസ്‌കാര ജേതാവായ ഒനിര്‍ സംവധാനം ചെയ്യുന്ന സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നത് നിമിഷയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വി ആര്‍ എന്നാണ് സിനിമയുടെ പേര്. ഒനിര്‍ തന്നെ സംവിധാനം ചെയ്ത ഐം ആം ലൈക് ഐ ആം എന്ന സിനിമയുടെ തുടര്‍ച്ചയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും.

നിമിഷയെ നായികയാക്കി ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ ചിത്രം തിയറ്റര്‍ റിലീസിന് ശേഷം ആമസോണില്‍ റിലീസ് ചെയ്തിരുന്നു. ഒടിടി റിലീസിന് പിന്നാലെ സിനിമ ഇന്ത്യ മുഴുവനും ചര്‍ച്ചയാവുകയും ചെയ്തു. അതിന് പുറമെ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ടും നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തിരുന്നു.

നിലവില്‍ മാലിക് എന്ന മഹേഷ് നാരായണന്‍ ചിത്രമാണ് നിമിഷയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ ഭാര്യയുടെ വേഷമാണ് നിമിഷ ചെയ്യുന്നത്. ആമസോണ്‍ പ്രൈമില്‍ ജൂലൈ 15ന് ചിത്രം റിലീസ് ചെയ്യും.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ