അശ്ലീല ഉള്ളടക്കം; ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ

അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉള്ളടക്കം നീക്കണമെന്ന് ആവശ്യപ്പെട്ട് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസയച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. ഏഴുവർഷംവരെ തടവും പത്തുലക്ഷം രൂപ പിഴയും ചുമത്താൻ വ്യവസ്ഥയുള്ള കാര്യമാണ് ഇതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

മഹാരാഷ്ട്രയിൽനനിന്നുള്ള ഹണ്ടേഴ്സ്, പ്രൈം പ്ലേ, ബേശരംസ് എന്നീ മൂന്ന് ഒടിടി പ്ലാറ്റ് ഫോമുകൾക്കാണ് കേന്ദ്രം നോട്ടീസ് അയച്ചത്. അശ്ലീലദൃശ്യങ്ങളും ലൈംഗികച്ചുവയുള്ള ദൃശ്യങ്ങളും ഇലക്‌ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്ന ഐ.ടി. നിയമത്തിലെ 67, 67 എ വകുപ്പുകൾ പ്രകാരമാണ് നോട്ടീസ് അയച്ചത്.

രാജ്യത്താകെ 57 ഒടിടി പ്ലാറ്റ്ഫോമുകൾ ആണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാത്ത ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ഇത്തരം അശ്ലീല ഉള്ളടക്കമുള്ളാ കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത്.

കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലേയ്ക്ക് ഒടിടി പ്ലാറ്റ്ഫോമുകളെ പൂർണമായി കൊണ്ടുവരാൻ ഉദ്ദേശിച്ച് കൊണ്ടുള്ള ഈ കരട് ബില്ല് കഴിഞ്ഞ ദിവസം പാസാക്കാൻ കേന്ദ്ര സർക്കാർ നീക്കങ്ങൾ തുടങ്ങിയരുന്നു.

ഇത്തരമൊരു ബില്ല് പാസാകുന്നതോട് കൂടി ഒടിടി, ഓൺലൈൻ, വാർത്താ മാധ്യമങ്ങൾക്ക് മേൽ ശക്തമായ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് കഴിയും. ഇതിനായി സാമൂഹിക മേഖലയിൽ നിന്നുള പ്രമുഖരെ ഉൾപ്പെടുത്തി ഉള്ളടക്ക പരിശോധന സമിതികൾ രൂപീകരിക്കും. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും ഒടിടി പ്ലാറ്റ് ഫോമുകൾക്ക് ഇത്തരം നിയന്ത്രണം നിലവിൽ ഉണ്ടായിരുന്നില്ല.

ഉള്ളടക്കത്തിന്റെ പേരിൽ ആദ്യമായാണ് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നേരെ രാജ്യത്ത് ഇങ്ങനെ നിയമ നടപടി ഉണ്ടാവുന്നത്

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ