അശ്ലീല ഉള്ളടക്കം; ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ

അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉള്ളടക്കം നീക്കണമെന്ന് ആവശ്യപ്പെട്ട് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസയച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. ഏഴുവർഷംവരെ തടവും പത്തുലക്ഷം രൂപ പിഴയും ചുമത്താൻ വ്യവസ്ഥയുള്ള കാര്യമാണ് ഇതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

മഹാരാഷ്ട്രയിൽനനിന്നുള്ള ഹണ്ടേഴ്സ്, പ്രൈം പ്ലേ, ബേശരംസ് എന്നീ മൂന്ന് ഒടിടി പ്ലാറ്റ് ഫോമുകൾക്കാണ് കേന്ദ്രം നോട്ടീസ് അയച്ചത്. അശ്ലീലദൃശ്യങ്ങളും ലൈംഗികച്ചുവയുള്ള ദൃശ്യങ്ങളും ഇലക്‌ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്ന ഐ.ടി. നിയമത്തിലെ 67, 67 എ വകുപ്പുകൾ പ്രകാരമാണ് നോട്ടീസ് അയച്ചത്.

രാജ്യത്താകെ 57 ഒടിടി പ്ലാറ്റ്ഫോമുകൾ ആണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാത്ത ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ഇത്തരം അശ്ലീല ഉള്ളടക്കമുള്ളാ കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത്.

കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലേയ്ക്ക് ഒടിടി പ്ലാറ്റ്ഫോമുകളെ പൂർണമായി കൊണ്ടുവരാൻ ഉദ്ദേശിച്ച് കൊണ്ടുള്ള ഈ കരട് ബില്ല് കഴിഞ്ഞ ദിവസം പാസാക്കാൻ കേന്ദ്ര സർക്കാർ നീക്കങ്ങൾ തുടങ്ങിയരുന്നു.

ഇത്തരമൊരു ബില്ല് പാസാകുന്നതോട് കൂടി ഒടിടി, ഓൺലൈൻ, വാർത്താ മാധ്യമങ്ങൾക്ക് മേൽ ശക്തമായ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് കഴിയും. ഇതിനായി സാമൂഹിക മേഖലയിൽ നിന്നുള പ്രമുഖരെ ഉൾപ്പെടുത്തി ഉള്ളടക്ക പരിശോധന സമിതികൾ രൂപീകരിക്കും. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും ഒടിടി പ്ലാറ്റ് ഫോമുകൾക്ക് ഇത്തരം നിയന്ത്രണം നിലവിൽ ഉണ്ടായിരുന്നില്ല.

ഉള്ളടക്കത്തിന്റെ പേരിൽ ആദ്യമായാണ് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നേരെ രാജ്യത്ത് ഇങ്ങനെ നിയമ നടപടി ഉണ്ടാവുന്നത്

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”