മിന്നല്‍മുരളി ടൊവീനോയ്ക്ക് ഗുണം ചെയ്തില്ലല്ലോ, പടങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്താല്‍ താരപരിവേഷം പോകും: വീണ്ടും വിജയകുമാര്‍

ടൊവിനോ ചിത്രം മിന്നല്‍ മുരളി ഒടിടിയില്‍ റിലീസ് ചെയ്തത് നടന്‍ ടൊവിനോ തോമസിന് ഗുണം ചെയ്തില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ചിത്രങ്ങള്‍ ഒടിടി റിലീസ് ചെയ്യുന്നതിനെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍. താരങ്ങള്‍ ഒടിടിയിലാണ് തങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതെങ്കില്‍ അവരുടെ താരപരിവേഷം അധികം വൈകാതെ ഇല്ലാതാകുമെന്ന് വിജയകുമാര്‍ പറഞ്ഞു.

സൂര്യയെയും ടൊവിനോ തോമസിനെയും ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സൂര്യയുടെ ജയ് ഭീമും ടൊവിനോയുടെ മിന്നല്‍ മുരളിയും മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രങ്ങളാണ്. എന്നാല്‍, ഈ രണ്ടു ചിത്രങ്ങളും ഒടിടിയിലാണ് പുറത്തിറങ്ങിയത്. സൂര്യയുടെ ഏറ്റവും നല്ല പടം വന്നിട്ട് പോലും തിയേറ്ററിലേക്ക് ജനം വന്നില്ല.

ടൊവിനോ തോമസ് അയാളുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്ത പടമാണ് മിന്നല്‍ മുരളി. ആ പടം കൊണ്ട് ആ നടന് എന്തെങ്കിലും നേട്ടമുണ്ടായെന്ന് നിങ്ങള്‍ക്ക് തോന്നുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.

‘ഏതൊരു നടന്റെ സിനിമയും തുടര്‍ച്ചയായി ഒടിടിയില്‍ റിലീസ് ചെയ്താല്‍ അവര്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ നിന്നും നീക്കം ചെയ്യപ്പെടുമെന്ന് താരങ്ങള്‍ മനസ്സിലാക്കണം. ഓരോരുത്തരും ഇപ്പോള്‍ അത് മനസിലാക്കി വരുന്നുണ്ട്’- വിജയകുമാര്‍ പറഞ്ഞു. മിന്നല്‍ മുരളി തിയറ്ററില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ നാരദന് ഈ ദുരനുഭവം ഉണ്ടാകില്ലായിരുന്നുവെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക