തിരുവനന്തപുരം ചാല മാർക്കറ്റിൽ ആഭരണക്കട നടത്തിയ വിജയകാന്ത്; വിടവാങ്ങിയത് ജനങ്ങളുടെ ക്യാപ്റ്റൻ

അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ നടൻ വിജയകാന്തിന്റെ വേർപാടിലാണ് തമിഴ് സിനിമലോകം. തന്റെ സിനിമ ജീവിതത്തിന്റെ തുടക്കക്കാലത്ത് മലയാള സിനിമകളിലും വിജയകാന്ത് അവസരം ചോദിച്ച് അലഞ്ഞിരുന്നു. എന്നാൽ അന്ന് മലയാള സിനിമയിൽ വിജയകാന്തിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല. പക്ഷേ കേരളവുമായി വിജയകാന്തിന് മറ്റൊരു ബന്ധമുണ്ട്.

സിനിമായിലേക്കെത്തും മുൻപ് തിരുവനന്തപുരത്തെ ചാല മാർക്കറ്റിൽ ഫാൻസി ആഭരണങ്ങളുടെ കട നടത്തിയിരുന്നു വിജയകാന്ത്. അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്ത് സുന്ദരരാജന്റെ സഹോദരി മുത്തുലക്ഷ്മി താമസിച്ചിരുന്നത് ചാലയിലായിരുന്നു. മുത്തുലക്ഷ്മിയും ഭർത്താവും ഗോൾഡ് കവറിങ് ആഭരങ്ങൾ വിൽക്കുന്ന കട നടത്തിയിരുന്നു.

ഭർത്താവിന്റെ മരണശേഷം കട നടത്താൻ മുത്തുലക്ഷ്മി പ്രതിസന്ധിയിലായപ്പോഴാണ് വിജയകാന്ത് കട ഏറ്റെടുത്ത് നടത്തുന്നത്. ജ്യോതി ജ്വല്ലറി മാര്‍ട്ട് എന്നായിരുന്നു ആ കടയുടെ പേര്. ഒരു ഉപജീവനമെന്ന നിലക്ക് കുറച്ചുകാലം വിജയകാന്ത് ആ കടയുമായി മുന്നോട്ട് പോയി. പിന്നീട് സിനിമ മോഹവുമായി ചെന്നൈയിലേക്ക് തിരിച്ചുപോയ വിജയകാന്തിന് കട വിൽക്കേണ്ടി വന്നു. തമിഴ് സിനിമയിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് വിജയകാന്ത് തന്റെ സ്ഥാനം സൃഷ്ടിച്ചെടുത്തത്.

1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ എന്ന ചിത്രമാണ് വിജയകാന്തിന്റെ ആദ്യ സിനിമ. 1980ല്‍ പുറത്തിറങ്ങിയ ദൂരത്ത് ഇടി മുഴക്കം എന്ന സിനിമയാണ് വിജയകാന്തിന് തമിഴ് സിനിമയില്‍ ബ്രേക്ക് നല്‍കിയത്. പിന്നീടെത്തിയ എസ്.എ ചന്ദ്രശേഖറിന്റെ സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയും വിജയകാന്തിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു. 1984ല്‍ വിജയകാന്തിന്റെ 18 ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.

ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു
വിജയകാന്തിന്റെ അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്ന അദ്ദേഹത്തെ കോവിഡും ബാധിച്ചിരുന്നു. മെഡിക്കൽ ബുറ്റളിനിലൂടെ ആശുപത്രി അധികൃതരാണ് മരണവിവരം അറിയിച്ചത്.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു