അജിത്തിനേക്കാള്‍ വലുത് വിജയ് എന്ന് നിര്‍മ്മാതാവ്: റിലീസിന് മുമ്പേ വാരിസിന് എതിരെ ആരാധക രോഷം

ദളപതി വിജയിയുടെ വരിസും തല അജിത്തിന്റെ തുനിവും തീയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുകയാണ് . രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണം ലഭിക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍. ഇപ്പോഴിതാ ഇതുസംബന്ധിച്ച് തമിഴകത്ത് സിനിമ ആരാധകര്‍ക്കിടയില്‍ മറ്റൊരു വിവാദം പുകയുകയാണ്.

വരിസിന്റെ നിര്‍മാതാവ് ദില്‍ രാജുവാണ് ഇത്തവണ ഫാന്‍ ഫൈറ്റിന് ഇരയായിരിക്കുന്നത്. തമിഴില്‍ അജിത്തിനേക്കാള്‍ വലിയ താരമാണ് വിജയ് എന്നുപറഞ്ഞ ദില്‍രാജുവിന്റെ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ദില്‍ രാജുവിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തമ്മിലുള്ള വാക്ക്‌പോരിന് കാരണമായിരിക്കുകയാണ്.

തമിഴ്നാട്ടില്‍ എന്റെ സിനിമയ്ക്കൊപ്പം അജിത് സാറിന്റെ സിനിമയും പുറത്തുവരുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഒന്നാം നമ്പര്‍ താരം വിജയ് സാറാണ്. അത് എല്ലാവര്‍ക്കും അറിയാം. ഇവിടെ മൊത്തം 800-ഓളം സ്‌ക്രീനുകള്‍ ഉണ്ട്, എനിക്ക് 400-ലധികം സ്‌ക്രീനുകളെങ്കിലും തരണമെന്ന് ഞാന്‍ അവരോട് അപേക്ഷിക്കുന്നു. കുറഞ്ഞത് 50 സ്‌ക്രീനുകളെങ്കിലും തരണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.

ഇത് ബിസിനസ്സാണ്. വലിയ സിനിമയാണെങ്കില്‍ പോലും സ്‌ക്രീനുകള്‍ക്കായി യാചിക്കേണ്ടി വരും. ഇത് ഒരു കുത്തകയല്ല, അല്ലേ? എന്നാണ് അഭിമുഖത്തില്‍ ദില്‍രാജു പറഞ്ഞത്. നമ്മുക്ക് കാണാം, അജിത്തിനേക്കാള്‍ വലുതാണ് വിജയ്. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ വിജയ് ചിത്രത്തിനായി ഞാന്‍ കൂടുതല്‍ സ്‌ക്രീനുകള്‍ ആവശ്യപ്പെടുകയാണ്.

മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ ചോദിക്കുന്നതൊരു തെറ്റായി കാണില്ല, പക്ഷേ ഇവിടെ മാത്രമാണ് ഞാന്‍ ഒറ്റപ്പെടുന്നതെന്നും ദില്‍രാജു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ദില്‍രാജുവിന്റെ ഈ വാക്കുകള്‍ അജിത് ആരാധകരെ കുപിതരാക്കിയിരിക്കുകയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക