അമ്മ പിരിച്ചുവിട്ടിട്ടില്ല, ടോവിനോ തോമസ് അടക്കമുള്ള താരങ്ങൾ രാജിവെച്ചിട്ടില്ല, വിശദീകരണമായി എക്സിക്യൂട്ടീവ് അംഗമായ സരയു മോഹൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിൽ മലയാള സിനിമ മേഖല വലിയ വിവാദത്തിലേക്ക് വഴിമാറിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്നലെ ചേർന്ന ‘അമ്മ’ എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തെ തുടർന്ന് പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള എല്ലാ അംഗങ്ങളും രാജിവെച്ചു എന്ന വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ ‘അമ്മ’ അംഗങ്ങളുടെ രാജി തീരുമാനത്തെ തള്ളി കൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് എക്സിക്യൂട്ടീവ് അംഗം കൂടിയായ സരയു മോഹൻ.

താൻ നിലവിൽ രാജി സമർപ്പിച്ചിട്ടില്ല എന്നും യോഗത്തിലും ഇതേ നിലപാടാണ് എടുത്തത് എന്നും സരയു വിശദീകരിച്ചു. രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് മീറ്റിംഗിൽ തന്നെ ഭിന്നാപ്രിയങ്ങൾ ഉണ്ടായിരുന്നു എന്നും സരയു ചൂണ്ടികാണിച്ചു. നിലവിൽ നടക്കുന്ന കോലാഹലങ്ങളുടെ പശ്ചാത്തലത്തിൽ തനിക്ക് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിൽ താല്പര്യമില്ല എന്ന് പറഞ്ഞു കൊണ്ടാണ് മോഹൻലാൽ രാജിവെച്ചത്.

ഹേമ കമ്മിറ്റിയെ പൂർണമായും സ്വാഗതം ചെയ്യുന്നു എന്നും എല്ലാ ആരോപണങ്ങളും തെളിയിക്കപ്പെടണമെന്നും സരയു പറഞ്ഞു. അമ്മയുടെ എക്സിക്യൂട്ടീവ് അംഗമായിരിക്കുക എന്നതല്ല ഏറ്റവും വലിയ കാര്യം, തിരഞ്ഞെടുക്കപ്പെട്ട അംഗം എന്ന നിലക്ക് ഓരോ ആളുകൾക്കും അതിന്റെ ഉത്തരവാദിത്വമുണ്ട്, വ്യകതിപരമായി അനുഭവങ്ങളില്ല എന്നത് കൊണ്ട് ആർക്കും അങ്ങനെ സംഭവിച്ചിട്ടില്ല എന്നർത്ഥമില്ല സരയു കൂട്ടിച്ചേർത്തു.

അതേസമയം എക്സിക്യൂട്ടീവ് അംഗങ്ങളായ ടോവിനോ തോമസ്, വിനു മോഹൻ, അനന്യ എന്നിവരും രാജി വെച്ചിട്ടില്ല എന്ന വാർത്തയും ഇപ്പോൾ പുറത്ത് വരുന്നത്. രാജിവെച്ചു പുറത്ത് പോകാൻ താല്പര്യമുള്ളവർ പുറത്ത് പോകട്ടെ ഞങ്ങൾ എന്തിന് രാജിവെക്കണം എന്നാണ് നിലവിൽ രാജിവെക്കാതെ തുടരുന്ന യുവ അംഗങ്ങൾ ചോദിക്കുന്നത്. അതിനിടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട സംഭവത്തിൽ പ്രതികരണവുമായി നടി അനന്യയും രംഗത്തെത്തി. തീരുമാനത്തിൽ എനിക്ക് വ്യക്തിപരമായി എതിർപ്പുകൾ ഉണ്ടായിരുന്നു, എങ്കിലും ഭൂരിപക്ഷം എക്സിക്യൂട്ടീവ് പിരിച്ചു വിടാൻ തീരുമാനിച്ചതിനാൽ അതിന്റെ കൂടെ നിന്നു. ബാക്കി മൂന്ന് ആളുകളുടെ നിലപാടിനെ കുറിച്ച് ഞാൻ പറയുന്നില്ല. കമ്മിറ്റി പിരിച്ചുവിടാനായിരുന്നു ഭൂരിപക്ഷത്തിൻ്റെ തീരുമാനം. താൻ അതിൽ ഉറച്ചുനിൽക്കുന്നുവെന്നും അനന്യ പ്രതികരിച്ചു.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ