ഈ വർഷം കോളിവുഡ് തൂക്കിയ സിനിമകൾ...

ഒരുപാട് ഫ്‌ളോപ്പുകളും വിമർശനങ്ങളും നിറഞ്ഞതായിരുന്നു ഈ വർഷം കോളിവുഡ് സിനിമാലോകം. കങ്കുവ, വേട്ടയ്യൻ, ഇന്ത്യൻ 2, തങ്കലാൻ തുടങ്ങി നിരവധി ബിഗ് ബജറ്റ് സിനിമകൾ എത്തിയെങ്കിലും ഫ്‌ളോപ്പ് ആയി മാറുകയായിരുന്നു. എന്നാൽ അതിലും കുറഞ്ഞ ബജറ്റിൽ എത്തിയ ഒരുകൂട്ടം സിനിമകൾ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുമുണ്ട്. 2024-ൻ്റെ അവസാനത്തോട് അടുക്കുമ്പോൾ ഈ വർഷത്തെ ഏറ്റവും ജനപ്രിയമായ തമിഴ് സിനിമകൾ നോക്കാം…

ഈ ലിസ്റ്റിൽ ആദ്യത്തേത് അമരൻ ആണ്. 2014ൽ കശ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത സിനിമയാണ് അമരൻ. മേജർ മുകുന്ദ് ആയി ശിവകാർത്തികേയനും ഭാര്യ ഇന്ദു റെബേക്കയായി സായ് പല്ലവിയുമാണ് എത്തിയത്. ചിത്രം 320 കോടി കളക്ഷൻ നേടിയിരുന്നു.

ക്യാപ്റ്റൻ മില്ലർ: ധനുഷിനെ നായകനാക്കി അരുൺ മതേശ്വരൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലർ’. ബ്രിട്ടീഷ് പട്ടാളത്തിൽ ചേരുകയും പിന്നീട് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ചെയ്യുന്ന വിപ്ലവ നായകനായാണ് ക്യാപ്റ്റൻ മില്ലറിൽ ധനുഷ് എത്തിയത്. അരുൺ മാതേശ്വരനാണ് സംവിധാനം. പിരിയഡ്- ഡ്രാമ ഴോണറിൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.

ലവർ: പ്രഭു റാം രചനയും സംവിധാനവും ചെയ്ത ചിത്രത്തിൽ മണികണ്ഠനും ​ഗൗരി പ്രിയയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. റൊമാൻറിക് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമായിരുന്നു ഇത്. ബോക്സ് ഓഫീസിൽ വലിയ വിജയങ്ങളില്ലെന്ന് ആരോപണമേറ്റ തമിഴ് സിനിമയിൽ നിന്ന് ചില ശ്രദ്ധേയ ചിത്രങ്ങൾ ഈ വർഷം എത്തിയിരുന്നു. അതിലൊന്നാണ് ലവർ എന്ന ഈ ചിത്രം.

ഗരുഡൻ: ഒരു സോഷ്യൽ മെസേജുള്ള ഒരു ആക്ഷൻ ത്രില്ലറാണ് ഗരുഡൻ. ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ സൂരി, ശശികുമാർ, ഉണ്ണി മുകുന്ദൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മഹാരാജ: നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനായി എത്തിയ ചിത്രമായിരുന്നു മഹാരാജ. തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യത്തിന്റെ കാരണക്കാരെ തേടി മഹാരാജ ഇറങ്ങുന്നതും, പിന്നീടുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അനുരാഗ് കശ്യപിന്റെ വില്ലൻ വേഷവും ഏറെ ശ്രദ്ധേയമായിരുന്നു.

കൊട്ടുകാളി: ‘കൂഴങ്കൽ’ എന്ന പ്രശസ്ത ചിത്രത്തിന് ശേഷം പി എസ് വിനോദ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കൊട്ടുക്കാളി. പുരുഷാധിപത്യം, അന്ധവിശ്വാസം, സ്ത്രീവിരുദ്ധത എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു ചിത്രമാണ് ഇത്. സൂരിയും അന്ന ബെന്നുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.

വാഴൈ: ‘മാമന്നൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വാഴൈ. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് മാരി സെൽവരാജ് വാഴൈ ഒരുക്കിയത്. പണത്തിനു വേണ്ടി ചൂഷണം ചെയ്യപ്പെടുന്ന വാഴത്തോട്ടത്തിലെ തൊഴിലാളികളുടെ ജീവിതമാണ് ഇത് കാണിക്കുന്നത്.

മെയ്യഴഗൻ: കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ഫീൽ ഗുഡ് ഡ്രാമ ചിത്രമായിരുന്നു മെയ്യഴകൻ. രണ്ട് പേരുടെ കഥ പറയുന്ന ചിത്രം ഉപാധികളില്ലാത്ത പ്രണയത്തെക്കുറിച്ചാണ് പറയുന്നത്. എന്നാൽ ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായില്ല.

ലബ്ബർ പന്ത്: 2024 ൽ റിലീസ് ചെയ്ത തമിഴ് സിനിമകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ലബ്ബർ പന്ത്. ജാതി അനീതിയെയും വിവേചനത്തെയും കുറിച്ച് സംസാരിക്കുന്ന ഒരു സ്‌പോർട്‌സ് കോമഡി ഡ്രാമയായിരുന്നു ചിത്രം. തമിഴരശൻ ​​പച്ചമുത്തുവാണ് ചിത്രം സംവിധാനം ചെയ്തത്.

രഘു താത്ത: സുമൻ കുമാർ സംവിധാനം ചെയ്ത് കീർത്തി സുരേഷ് നായികയായി എത്തിയ ആക്ഷേപഹാസ്യ സിനിമയാണ് രഘു താത്ത. പുരുഷാധിപത്യത്തെക്കുറിച്ചും മറ്റും സംസാരിക്കുന്ന ചിത്രമായിരുന്നു ഇത്.

കോളിവുഡിലെ ഈ വർഷത്തെ ജനപ്രിയ സിനിമകൾ ഇതൊക്കെ ആണെങ്കിലും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് വിജയ് ചിത്രം ഗോട്ട് ആണ്. ചിത്രം ബോക്സ് ഓഫീസിൽ 456 കോടി നേടി. എന്നാൽ സിനിമ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ