സുബിയുടെ അവയവമാറ്റ നടപടിക്രമങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കിയിരുന്നു, കാലതാമസമുണ്ടായിട്ടില്ല; ആശുപത്രി സൂപ്രണ്ട്

സുബി സുരേഷിന്റെ അവയവമാറ്റ നടപടികളില്‍ കാലതാമസമുണ്ടായിട്ടില്ലെന്ന് ആലുവ രാജഗിരി ആശുപത്രി സൂപ്രണ്ട് സണ്ണി പി ഓരത്തേല്‍. സുബിക്ക് കരള്‍ രോഗം മൂര്‍ച്ഛിച്ച് ഇന്‍ഫെക്ഷന്‍ ആയി വൃക്കയെയും ഹൃദയത്തെയും ബാധിച്ചു. അവസാനം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു സുബിയുടെ അന്ത്യം എന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.

സുബിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള നടപടികള്‍ ആശുപത്രിയില്‍ പുരോഗമിക്കുകയായിരുന്നു. അവരുടെ കുടുംബത്തില്‍ നിന്നും തന്നെ കരള്‍ ദാതാവിനെയും കണ്ടെത്തിയിരുന്നു. എന്നാല്‍ സുബിക്ക് ഇന്‍ഫക്ഷന്‍ ഉണ്ടായിരുന്നതിനാല്‍ ആ സമയത്ത് ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ല.

എല്ലാ അവസ്ഥയിലും കരള്‍ മാറ്റിവയ്ക്കല്‍ സാധ്യമല്ല. പരിശോധനകള്‍ക്ക് ശേഷമാണ് സുബിക്ക് കരള്‍ മാറ്റി വയ്ക്കണമെന്ന് സ്ഥിരീകരിച്ചത്. അതിന് ശേഷം ദാതാവിനെ കണ്ടെത്തി. ടെസ്റ്റുകള്‍ നടത്തി. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നടപടിക്രമങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.

എന്നാല്‍ രോഗം മൂര്‍ച്ഛിച്ചിരിക്കുന്ന സമയത്ത് കരള്‍ മാറ്റിവയ്ക്കാന്‍ കഴിയില്ല. സ്വീകരിക്കുന്നയാള്‍ തുടര്‍ന്ന് ജീവിക്കുമെന്ന് ഉറപ്പാക്കി മാത്രമേ ശസ്ത്രക്രിയ നടത്താന്‍ കഴിയുകയുള്ളു. അവയവമാറ്റത്തിന് നടപടിക്രമത്തില്‍ കാലതാമസമുണ്ടായിട്ടില്ല എന്നാണ് ആശുപത്രി സൂപ്രണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം