പ്രശംസകളേറെ, എന്നാല്‍ തിയേറ്ററില്‍ പരാജയം, ബോക്‌സ് ഓഫീസില്‍ നേട്ടം കൊയ്യാനാകാതെ 'തങ്കലാന്‍; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ബോക്‌സ് ഓഫീസില്‍ വിജയം നേടാനാകാതെ ‘തങ്കലാന്‍’. പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം ചിയാന്‍ വിക്രത്തിന്റെ വമ്പന്‍ മേക്കോവര്‍ കൊണ്ടായിരുന്നു ശ്രദ്ധ നേടിയത്. ഫസ്റ്റ് ലുക്ക് വന്നപ്പോള്‍ തന്നെ ഹൈപ്പ് നേടിയ ചിത്രത്തിന് തിയേറ്ററില്‍ അധികം ശോഭിക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് സിനിമയുടെ കളക്ഷന്‍ സൂചിപ്പിക്കുന്നത്.

150 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ആഗോള തലത്തില്‍ നിന്ന് 72 കോടി മാത്രമാണ് നേടാനായത് എന്നാണ് പിങ്ക്‌വില്ല പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 37 കോടി രൂപയാണ് തങ്കലാന്‍ തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. ഇത് തങ്കലാനൊപ്പം പുറത്തിറങ്ങിയ ‘ഡിമോണ്ടെ കോളനി 2’ വിനേക്കാള്‍ കുറവാണ് എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന് 11.75 കോടിയാണ് ലഭിച്ചത്. കേരളത്തില്‍ നിന്നും 3 കോടി മാത്രമാണ് ചിത്രത്തിന് ഇവിടെ നിന്ന് നേടാനായത്. ചിത്രം 100 കോടി കടന്നെന്ന വാര്‍ത്ത നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ അത്രയും നേടാനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ നാഷണല്‍ അവാര്‍ഡിന് അര്‍ഹമായ പ്രകടനമാണ് വിക്രം കാഴ്ചവച്ചിരിക്കുന്ന എന്ന അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഓഗസ്റ്റ് 15ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് അധിനിവേശകാലത്ത് സ്വര്‍ണം ഖനനം ചെയ്യാനിറങ്ങുന്ന മനുഷ്യരുടെ ജീവിതവും അതിജീവനവുമാണ് തങ്കലാന്റെ പ്രമേയം.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ ആണ് ചിത്രം നിര്‍മിച്ചത്. തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാര്‍ഡ് ജേതാവുമായ ജി വി പ്രകാശ്കുമാര്‍ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വഹിച്ചു. എസ് എസ് മൂര്‍ത്തി കലാസംവിധാനം നിര്‍വഹിച്ച തങ്കലാന് സംഘട്ടനം ഒരുക്കിയത് സ്റ്റന്നര്‍ സാം ആണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ