സൗജന്യമായി കേക്ക് നല്‍കാനാവില്ല.. പിറന്നാള്‍ ആഘോഷത്തിനിടെ പബ്ബ് ജീവനക്കാരുമായി സംഘര്‍ഷം; പൊലീസില്‍ പരാതി നല്‍കി നടി കല്‍പിക

പിറന്നാള്‍ ആഘോഷത്തിനിടെ പബ്ബ് ജീവനക്കാര്‍ തന്നെ ആക്രമിച്ചതായി തെലുങ്ക് നടി കല്‍പിക ഗണേഷ്. ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള പ്രിസം പബ്ബിലെ ജീവനക്കാര്‍ക്കെതിരെയാണ് കല്‍പിക രംഗത്തെത്തിയിരിക്കുന്നത്. ഭയാനകമായ അനുഭവമാണ് തനിക്ക് നേരിടേണ്ടി വന്നത് എന്നാണ് നടി പറയുന്നത്.

പിറന്നാള്‍ പാര്‍ട്ടിക്കിടെ കേക്ക് കൊണ്ടുവരുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാര്‍ ആക്രമിച്ചു എന്ന് കല്‍പിക പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പബ്ബ് ജീവനക്കാരുമായുണ്ടായ വാക്ക് തര്‍ക്കത്തിന്റെ വീഡിയോ കല്‍പിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. പിറന്നാള്‍ ആഘോഷത്തിനിടെ കേക്ക് വേണമെന്ന് കല്‍പിക ആവശ്യപ്പെടുകയായിരുന്നു.

View this post on Instagram

A post shared by iamkalpika (@iamkalpika27)

എന്നാല്‍ ജീവനക്കാര്‍ അത് അനുവദിച്ചില്ല. എന്നാല്‍ സൗജന്യമായി ബര്‍ത്ത്‌ഡേ കേക്ക് നല്‍കില്ലെന്ന് പബ്ബ് മാനേജര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. താന്‍ സന്ദര്‍ശിച്ച മറ്റെല്ലാ ക്ലബ്ബുകളിലും കേക്കുകള്‍ നല്‍കാറുണ്ടെന്ന് നടി മറുപടി നല്‍കുന്നുണ്ട്. പിന്നാലെ മാനേജറും കല്‍പികയും വാക്ക് തര്‍ക്കം ആരംഭിക്കുകയായിരുന്നു.

അപമാനവും ദേഷ്യവും തോന്നിയ കല്‍പിക ബില്‍ അടക്കാന്‍ വിസമ്മതിച്ചു. നിങ്ങളുടെ ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് ബില്‍ ചുരുട്ടി എറിയുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പിന്നാലെ ഗച്ചിബൗളി സ്റ്റേഷനില്‍ കല്‍പിക പരാതി നല്‍കുകയും ചെയ്തു. വിഷയത്തില്‍ പ്രിസം പബ്ബ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, 2009ല്‍ പ്രയാണം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് കല്‍പിക ഗണേഷ്. സാമന്ത നായികയായ യശോദ ആണ് കല്‍പിക ഒടുവില്‍ വേഷമിട്ട ചിത്രം. സരോചാരു, മൈ ഡിയര്‍ മാര്‍ത്താണ്ഡം, മാ വിന്താ ഗാഥ വിനുമ, ഹിറ്റ്: ദ ഫസ്റ്റ് കേസ്, പരോള്‍ എന്നിവയാണ് നടിയുടെ മറ്റ് ശ്രദ്ധ നേടിയ ചിത്രങ്ങള്‍.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി