പരുത്തിവീരൻ വിവാദം: കാർത്തിയുടെയും സൂര്യയുടെയും നിശബ്ദതയെ ചോദ്യം ചെയ്ത് തമിഴ് സിനിമ ലോകം

തമിഴ് സിനിമ ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ വാർത്തകൾ പുറത്തുവരുന്നത് പരുത്തിവീരൻ സിനിമയുമായി ബന്ധപ്പെട്ടാണ്. ചിത്രത്തിന്റെ സംവിധായകൻ അമീർ സുൽത്താനും നിർമ്മാതാവും ഗ്രീൻ സ്റ്റുഡിയോ ഉടമയുമായ  കെ. ഇ ജ്ഞാനവേൽ രാജയും തമ്മിലുള്ള വാക്ക്പോര് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിതെളിച്ചത്.

എന്നാൽ വിവാദവുമായി ബന്ധപ്പെട്ട് പരുത്തിവീരൻ ചിത്രത്തിലെ നായകൻ കാർത്തിയുടെയും  സഹോദരൻ സൂര്യയുടെയും നിശബ്ദതയാണ് തമിഴ് പ്രേക്ഷകർ ചോദ്യം ചെയ്യുന്നത്. കാർത്തിയുടെയും സൂര്യയുടെയും സുഹൃത്തും ബന്ധുവുമാണ് നിർമ്മാതാവ്  ജ്ഞാനവേൽ രാജ.

2007 ൽ പുറത്തിറങ്ങിയ കാർത്തിയുടെ അരങ്ങേറ്റ ചിത്രം ‘പരുത്തിവീരൻ’ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സംവിധായകൻ അമീർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് നിർമാതാവ് കെ.ഇ. ജ്ഞാനവേൽ രാജ ആരോപിച്ചിരുന്നു. കാർത്തിയുടെ 25-മത് ചിത്രമായ ‘ജപ്പാൻ’ സിനിമയുടെ ഓഡിയോ ലോഞ്ചിൽ അമീറിനെ ക്ഷണിക്കാത്തത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ക്ഷണിച്ചിട്ടും അദ്ദേഹം വന്നില്ലെന്നാണ് കാര്‍ത്തി പ്രതികരിച്ചത്.

ഇതിന് പിന്നാലെയാണ് “തന്നെ ഈ ചടങ്ങിന് ക്ഷണിച്ചിരുന്നില്ല. പരുത്തിവീരന്‍ കാര്‍ത്തിയുടെ അടുത്ത സുഹൃത്തായ കെഇ ജ്ഞാനവേല്‍ രാജയാണ് നിര്‍മ്മിച്ചത്. എന്നാല്‍ ഇടയ്ക്ക് അയാള്‍ പിന്‍മാറി. ഒടുക്കം കടം വാങ്ങിയും മറ്റുമാണ് ചിത്രം പൂര്‍ത്തിയാക്കിയത്. എന്നാല്‍ പടം പൂര്‍ത്തിയായപ്പോള്‍ കെഇ ജ്ഞാനവേല്‍ വീണ്ടും എത്തി. ചിത്രത്തിന്‍റെ ലാഭം മൊത്തം സ്വന്തമാക്കി. തന്നെയും കുടുംബത്തെയും പെരുവഴിയിലാക്കി. തനിക്കൊന്നും തന്നില്ല. അതിന്‍റെ കേസ് നടക്കുന്നുണ്ട്” എന്നാണ് സംഭവുമായി ബന്ധപ്പെട്ട് അമീർ പറഞ്ഞത്.

എന്നാൽ പരുത്തിവീരന്‍ സമയത്ത് ആമീര്‍ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ജ്ഞാനവേൽ ആരോപിച്ചത്. “സിനിമയുടെ ആദ്യ ബജറ്റ് 2 കോടി 75 ലക്ഷം ആയിരുന്നു, എന്നാൽ സിനിമയുടെ ബഡ്ജറ്റ് 4 കോടി 85 ലക്ഷം ആയിമാറിയെന്നും പണം അമീർ ദുരുപയോഗം ചെയ്യുകയായിരുന്നു. കാര്‍ത്തി 25ന് ആമീറിനെ ക്ഷണിച്ചിരുന്നു, അന്നത്തെ പ്രശ്നത്തിന് മാപ്പ് പറയണം എന്ന ആഗ്രഹത്തോടെയാണ് വിളിച്ചത്. എന്നാല്‍ തന്നെ കൂടുതല്‍ അപമാനിക്കുകയാണ് ആമീര്‍ ചെയ്ത” എന്നാണ് ജ്ഞാനവേൽ പറഞ്ഞത്.

എന്നാൽ സംവിധായകൻ അമീറിനെ പിന്തുണച്ചും ജ്ഞാനവേലിനെ വലിയ രീതിയിൽ വിമർശിച്ചും നിരവധി ചലച്ചിത്ര പ്രവർത്തകരാണ് രംഗത്തുവന്നത്. പശുപതി, സമുദ്രകനി, വെട്രിമാരൻ, സുധ കൊങ്കര തുടങ്ങിയവർ അമീറിനെ പിന്തുണച്ചു. താനും സൂര്യയുമായി യാതൊരുവിധ പ്രശങ്ങൾ ഇല്ലെന്നും അമീർ വ്യക്തമാക്കിയിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം ‘വാടിവാസലി’ൽ അമീർ ഒരു പ്രധാന വേഷം ചെയ്യുന്നു.

സംഭവത്തിൽ ക്ഷമാപണവുമായി കെ. ഇ. ജ്ഞാനവേൽ രാജ ഇന്നലെ കുറിപ്പിറക്കിയിരുന്നു. “അമീറിനെ സഹോദരാ എന്നാണ് വിളിച്ചിരുന്നത്. അടുത്തിടെ അമീർ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വേദനിപ്പിച്ചു. അദ്ദേഹത്തിനുള്ള മറുപടി പറയുമ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ അതിൽ ആത്മാർത്ഥമായി വേദനിക്കുന്നു. എല്ലാവരേയും താങ്ങിനിർത്തുന്ന സിനിമാ വ്യവസായത്തോട് തനിക്ക് വലിയ ബഹുമാനമുണ്ട്.” എന്നാണ് ജ്ഞാനവേൽ രാജ ക്ഷമാപണ കുറിപ്പിൽ പറയുന്നത്.

ഇവിടെയും പരുത്തിവീരൻ നായകൻ കാർത്തി എന്തുകൊണ്ടാണ് ഒന്നും മിണ്ടാത്തത് എന്നാണ് തമിഴ് സിനിമാലോകത്ത് നിന്നും ഉയരുന്ന പ്രധാന ചോദ്യം. കാർത്തിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു 2007 ൽ പുറത്തിറങ്ങിയ പരുത്തിവീരൻ. ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടിയത്. പ്രിയാമണിയായിരുന്നു ചിത്രത്തിൽ നായിക. പരുത്തിവീരനിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം പ്രിയാമണി നേടുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം