പരുത്തിവീരൻ വിവാദം: കാർത്തിയുടെയും സൂര്യയുടെയും നിശബ്ദതയെ ചോദ്യം ചെയ്ത് തമിഴ് സിനിമ ലോകം

തമിഴ് സിനിമ ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ വാർത്തകൾ പുറത്തുവരുന്നത് പരുത്തിവീരൻ സിനിമയുമായി ബന്ധപ്പെട്ടാണ്. ചിത്രത്തിന്റെ സംവിധായകൻ അമീർ സുൽത്താനും നിർമ്മാതാവും ഗ്രീൻ സ്റ്റുഡിയോ ഉടമയുമായ  കെ. ഇ ജ്ഞാനവേൽ രാജയും തമ്മിലുള്ള വാക്ക്പോര് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിതെളിച്ചത്.

എന്നാൽ വിവാദവുമായി ബന്ധപ്പെട്ട് പരുത്തിവീരൻ ചിത്രത്തിലെ നായകൻ കാർത്തിയുടെയും  സഹോദരൻ സൂര്യയുടെയും നിശബ്ദതയാണ് തമിഴ് പ്രേക്ഷകർ ചോദ്യം ചെയ്യുന്നത്. കാർത്തിയുടെയും സൂര്യയുടെയും സുഹൃത്തും ബന്ധുവുമാണ് നിർമ്മാതാവ്  ജ്ഞാനവേൽ രാജ.

2007 ൽ പുറത്തിറങ്ങിയ കാർത്തിയുടെ അരങ്ങേറ്റ ചിത്രം ‘പരുത്തിവീരൻ’ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സംവിധായകൻ അമീർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് നിർമാതാവ് കെ.ഇ. ജ്ഞാനവേൽ രാജ ആരോപിച്ചിരുന്നു. കാർത്തിയുടെ 25-മത് ചിത്രമായ ‘ജപ്പാൻ’ സിനിമയുടെ ഓഡിയോ ലോഞ്ചിൽ അമീറിനെ ക്ഷണിക്കാത്തത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ക്ഷണിച്ചിട്ടും അദ്ദേഹം വന്നില്ലെന്നാണ് കാര്‍ത്തി പ്രതികരിച്ചത്.

ഇതിന് പിന്നാലെയാണ് “തന്നെ ഈ ചടങ്ങിന് ക്ഷണിച്ചിരുന്നില്ല. പരുത്തിവീരന്‍ കാര്‍ത്തിയുടെ അടുത്ത സുഹൃത്തായ കെഇ ജ്ഞാനവേല്‍ രാജയാണ് നിര്‍മ്മിച്ചത്. എന്നാല്‍ ഇടയ്ക്ക് അയാള്‍ പിന്‍മാറി. ഒടുക്കം കടം വാങ്ങിയും മറ്റുമാണ് ചിത്രം പൂര്‍ത്തിയാക്കിയത്. എന്നാല്‍ പടം പൂര്‍ത്തിയായപ്പോള്‍ കെഇ ജ്ഞാനവേല്‍ വീണ്ടും എത്തി. ചിത്രത്തിന്‍റെ ലാഭം മൊത്തം സ്വന്തമാക്കി. തന്നെയും കുടുംബത്തെയും പെരുവഴിയിലാക്കി. തനിക്കൊന്നും തന്നില്ല. അതിന്‍റെ കേസ് നടക്കുന്നുണ്ട്” എന്നാണ് സംഭവുമായി ബന്ധപ്പെട്ട് അമീർ പറഞ്ഞത്.

എന്നാൽ പരുത്തിവീരന്‍ സമയത്ത് ആമീര്‍ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ജ്ഞാനവേൽ ആരോപിച്ചത്. “സിനിമയുടെ ആദ്യ ബജറ്റ് 2 കോടി 75 ലക്ഷം ആയിരുന്നു, എന്നാൽ സിനിമയുടെ ബഡ്ജറ്റ് 4 കോടി 85 ലക്ഷം ആയിമാറിയെന്നും പണം അമീർ ദുരുപയോഗം ചെയ്യുകയായിരുന്നു. കാര്‍ത്തി 25ന് ആമീറിനെ ക്ഷണിച്ചിരുന്നു, അന്നത്തെ പ്രശ്നത്തിന് മാപ്പ് പറയണം എന്ന ആഗ്രഹത്തോടെയാണ് വിളിച്ചത്. എന്നാല്‍ തന്നെ കൂടുതല്‍ അപമാനിക്കുകയാണ് ആമീര്‍ ചെയ്ത” എന്നാണ് ജ്ഞാനവേൽ പറഞ്ഞത്.

എന്നാൽ സംവിധായകൻ അമീറിനെ പിന്തുണച്ചും ജ്ഞാനവേലിനെ വലിയ രീതിയിൽ വിമർശിച്ചും നിരവധി ചലച്ചിത്ര പ്രവർത്തകരാണ് രംഗത്തുവന്നത്. പശുപതി, സമുദ്രകനി, വെട്രിമാരൻ, സുധ കൊങ്കര തുടങ്ങിയവർ അമീറിനെ പിന്തുണച്ചു. താനും സൂര്യയുമായി യാതൊരുവിധ പ്രശങ്ങൾ ഇല്ലെന്നും അമീർ വ്യക്തമാക്കിയിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം ‘വാടിവാസലി’ൽ അമീർ ഒരു പ്രധാന വേഷം ചെയ്യുന്നു.

സംഭവത്തിൽ ക്ഷമാപണവുമായി കെ. ഇ. ജ്ഞാനവേൽ രാജ ഇന്നലെ കുറിപ്പിറക്കിയിരുന്നു. “അമീറിനെ സഹോദരാ എന്നാണ് വിളിച്ചിരുന്നത്. അടുത്തിടെ അമീർ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വേദനിപ്പിച്ചു. അദ്ദേഹത്തിനുള്ള മറുപടി പറയുമ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ അതിൽ ആത്മാർത്ഥമായി വേദനിക്കുന്നു. എല്ലാവരേയും താങ്ങിനിർത്തുന്ന സിനിമാ വ്യവസായത്തോട് തനിക്ക് വലിയ ബഹുമാനമുണ്ട്.” എന്നാണ് ജ്ഞാനവേൽ രാജ ക്ഷമാപണ കുറിപ്പിൽ പറയുന്നത്.

ഇവിടെയും പരുത്തിവീരൻ നായകൻ കാർത്തി എന്തുകൊണ്ടാണ് ഒന്നും മിണ്ടാത്തത് എന്നാണ് തമിഴ് സിനിമാലോകത്ത് നിന്നും ഉയരുന്ന പ്രധാന ചോദ്യം. കാർത്തിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു 2007 ൽ പുറത്തിറങ്ങിയ പരുത്തിവീരൻ. ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടിയത്. പ്രിയാമണിയായിരുന്നു ചിത്രത്തിൽ നായിക. പരുത്തിവീരനിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം പ്രിയാമണി നേടുന്നത്.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്