പുതിയ ചിത്രവുമായി എസ്രയുടെ സംവിധായകന്‍; പ്രധാനവേഷങ്ങളില്‍ കുഞ്ചാക്കോ ബോബനും സുരാജും

പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തിയ ഹൊറര്‍ ചിത്രമായിരുന്നു ‘എസ്ര’. ഇപ്പോഴിതാ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ എസ്രയുടെ സംവിധായകന്‍ ജയ് കെ്.

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ പൂജ കഴിഞ്ഞു.ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ പേര് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. 2020 തിരുവോണ നാളില്‍ പ്രഖ്യാപിച്ച ചിത്രം ‘ഗ്ര്ര്‍ര്‍’ ആണിത് എന്ന റിപ്പോര്‍ട്ടുകളുണ്ട്.

2017-ലാണ് ‘എസ്ര’യിലൂടെ ജയ് കെ യുടെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റം. പൃഥ്വിരാജിനൊപ്പം പ്രിയ ആനന്ദ്, ടൊവിനോ തോമസ്, സുജിത് ശങ്കര്‍, സുദേവ് നായര്‍, വിജയരാഘവന്‍, പ്രതാപ് പോത്തന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.2021-ല്‍ ‘ഡൈബ്ബുക്’ എന്ന പേരില്‍ ജയ് കെ ചിത്രം റീമേക്ക് ചെയ്തു.

ഇമ്രാന്‍ ഹാഷ്മിയായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സുജിത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരുന്നത്. ദര്‍ശന ബനിക്, പ്രണവ് രഞ്ജന്‍, മാനവ് കൗള്‍ യൂരി സുരി, ഡെന്‍സില്‍ സ്മിത്ത്, വിപിന്‍ ശര്‍മ, ഇവാന്‍, നികിത ദത്ത്, വിവാന സിംഗ് എന്നിവര്‍ക്കൊപ്പം സുദേവ് നായരും സിനിമയില്‍ അഭിനയിച്ചു.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്