ഹൃദയസരസ്സുകളില്‍ ഇടം നേടിയ നിത്യ സുന്ദര കവി; ശതാഭിഷേക നിറവില്‍ ശ്രീകുമാരന്‍ തമ്പി

‘ഹൃദയഗീതങ്ങളുടെ കവി’ എന്നാണ് ശ്രീകുമാരന്‍ തമ്പി അറിയപ്പടുന്നത്. പ്രണയത്തെ അത്രമേല്‍ ആഴത്തില്‍ വരികളിലൂടെ പ്രിതിഫലിപ്പിക്കാന്‍ ശ്രീകുമാരന്‍ തമ്പിക്ക് സാധിച്ചിട്ടുണ്ട്. മലയാളികളുടെ ഹൃദയഗീതങ്ങളുടെ കവി ശ്രീകുമാരന്‍ തമ്പിക്ക് ഇന്ന് 84-ാം പിറന്നാള്‍. 1940 മാര്‍ച്ച് 16ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് ആണ് ശ്രീകുമാരന്‍ തമ്പി ജനിച്ചത്.

‘കാട്ടുമല്ലിക’ എന്ന സിനിമയിലാണ് ആദ്യമായി പാട്ട് എഴുതുന്നത്. കാലാന്തരങ്ങള്‍ക്കും അപ്പുറം നിത്യശോഭയോടെ തെളിഞ്ഞു നില്‍ക്കുന്നവയാണ് അദ്ദേഹത്തിന്റെ വരികള്‍. തലമുറകളുടെ ഹൃദയസരസ്സുകളില്‍ ഇടം നേടിയ നിത്യ സുന്ദര ഗാനങ്ങള്‍. സാധാരണക്കാര്‍ക്ക് മനസിലാവുന്ന ലളിതമായ വാക്കുകളിലൂടെ ഗാനങ്ങള്‍ ഒരുക്കിയ അദ്ദേഹം വേഗത്തില്‍ തന്നെ ജനപ്രിയ ഗാനരചയിതാവായി.

1971ല്‍ ‘വിലയ്ക്കുവാങ്ങിയ വീണ’യിലെ ഗാനങ്ങള്‍ക്ക് തമ്പി മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. 1969ല്‍ ആരംഭിച്ച സംസ്ഥാന പുരസ്‌കാരം ആദ്യം ഗാനരചനയ്ക്ക് നേടിയത് വയലാറും, തുടര്‍ന്ന് പി. ഭാസ്‌ക്കരനും പിന്നാലെ ശ്രീകുമാരന്‍ തമ്പിയും അര്‍ഹരായി. ഇതോടെയാണ് തന്നിലെ പ്രതിഭ നിസ്സാരക്കാരനല്ലെന്ന് ശ്രീകുമാരന്‍ തമ്പി തെളിയിച്ചത്.

എന്നാല്‍ ശ്രീകുമാരന്‍ തമ്പി എഴുതിയ പല ഗാനങ്ങളും വയലാറിന്റേത് എന്ന നിലയില്‍ പ്രചരിക്കപ്പെട്ടിരുന്നു. യേശുദാസിന് പോലും ഈ പിശക് സംഭവിച്ചപ്പോള്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം, സിനിമയ്ക്കും മറ്റു മാധ്യമങ്ങള്‍ക്കുമായി മൂവായിരത്തിലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 78 സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. മുപ്പതിലധികം സിനിമകള്‍ സംവിധാനം ചെയ്തു.

22 ചലച്ചിത്രങ്ങള്‍ സ്വന്തമായി നിര്‍മിച്ചു. 13 ടെലിവിഷന്‍ പരമ്പരകളുടെ നിര്‍മാതാവും സംവിധായകനുമായി. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരമടക്കം ലഭിച്ചിട്ടുണ്ട്. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയ്ക്ക് കഴിഞ്ഞ കഴിഞ്ഞ തവണത്തെ വയലാര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം