ആടുതോമയുടെ ആ പരിണാമം കണ്ടെത്താന്‍ ജൂറിയ്ക്ക് പറ്റിയില്ല, സ്ഫടികത്തിന് അവാര്‍ഡ് കിട്ടാതെ പോയത് അതുകൊണ്ടെന്ന് ഡോ രാജേന്ദ്ര ബാബു

മോഹന്‍ലാല്‍ – ഭദ്രന്‍ ചിത്രം ‘സ്ഫടികം’ 28 വര്‍ഷങ്ങള്‍ക്ക് ശേഷം 4കെ ദൃശ്യ മികവില്‍ തിയേറ്ററുകളില്‍ വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. 1995ലെ ബോക്സ് ഓഫീസില്‍ 8 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു.

സംസ്ഥാന പുരസ്‌കാരങ്ങളില്‍ മികച്ച സിനിമ എന്നതിനൊപ്പം മോഹന്‍ലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തുവെങ്കിലും ദേശീയ പുരസ്‌കാരങ്ങളില്‍ പരിഗണിക്കപ്പെട്ടില്ല. സ്ഫടികം ഒരു ക്ലാസിക്കല്‍ സിനിമയായിരുന്നിട്ടും അവാര്‍ഡ് ലഭിക്കാതെ പോയത്, ആടുതോമയുടെ പരിണാമം ജൂറിക്ക് കണ്ടെത്താനാകാതെ പോയതിനാലാണെന്നാണ് ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയ ഡോ രാജേന്ദ്ര ബാബുവിന്റെ പ്രതികരണം.

സ്ഫടികത്തിന് അവാര്‍ഡ് കിട്ടാതെ പോയതിന്റെ കാരണമായി ജൂറി അംഗങ്ങളില്‍ ഒരാള്‍ പറഞ്ഞത് ‘പൊലാടി മോനേ എന്നൊക്കെ വിളിച്ച് ഒരു സിനിമ തുടങ്ങി, ആടിന്റെ ചോര കുടിക്കുന്ന പ്രാകൃത രീതി’ എന്നിവകൊണ്ടൊക്കെയാണ് എന്നാണ്. സിനിമയ്ക്ക് രണ്ട് സാധ്യതകളാണുള്ളത്. ഇതുപോലെ തല്ലിപ്പഠിക്കുന്ന ഒരു കുട്ടി, ആടുതോമയായി മാറാം, ആടുതോമയായി മാറാതെയും ഇരിക്കാം.

പക്ഷെ ഇവിടെ ഒരു കഥാപാത്രം അച്ഛന്റെ പീഡനങ്ങളിലൂടെ പരുവപ്പെട്ട് സന്യാസിയായി മാറിയില്ല, ആടുതോമയായി മാറി. അതാണ് പരിണാമം. അത് കണ്ടെത്താന്‍ ആ കാലഘട്ടത്തില്‍ അവാര്‍ഡ് ജൂറികള്‍ക്ക് കഴിഞ്ഞില്ല. ജനത മോഷന്‍ പിക്‌ചേഴ്‌സിന്റെ യൂട്യൂബ് ചാനലില്‍ അദ്ദേഹം പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം