ആടുതോമയുടെ ആ പരിണാമം കണ്ടെത്താന്‍ ജൂറിയ്ക്ക് പറ്റിയില്ല, സ്ഫടികത്തിന് അവാര്‍ഡ് കിട്ടാതെ പോയത് അതുകൊണ്ടെന്ന് ഡോ രാജേന്ദ്ര ബാബു

മോഹന്‍ലാല്‍ – ഭദ്രന്‍ ചിത്രം ‘സ്ഫടികം’ 28 വര്‍ഷങ്ങള്‍ക്ക് ശേഷം 4കെ ദൃശ്യ മികവില്‍ തിയേറ്ററുകളില്‍ വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. 1995ലെ ബോക്സ് ഓഫീസില്‍ 8 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു.

സംസ്ഥാന പുരസ്‌കാരങ്ങളില്‍ മികച്ച സിനിമ എന്നതിനൊപ്പം മോഹന്‍ലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തുവെങ്കിലും ദേശീയ പുരസ്‌കാരങ്ങളില്‍ പരിഗണിക്കപ്പെട്ടില്ല. സ്ഫടികം ഒരു ക്ലാസിക്കല്‍ സിനിമയായിരുന്നിട്ടും അവാര്‍ഡ് ലഭിക്കാതെ പോയത്, ആടുതോമയുടെ പരിണാമം ജൂറിക്ക് കണ്ടെത്താനാകാതെ പോയതിനാലാണെന്നാണ് ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയ ഡോ രാജേന്ദ്ര ബാബുവിന്റെ പ്രതികരണം.

സ്ഫടികത്തിന് അവാര്‍ഡ് കിട്ടാതെ പോയതിന്റെ കാരണമായി ജൂറി അംഗങ്ങളില്‍ ഒരാള്‍ പറഞ്ഞത് ‘പൊലാടി മോനേ എന്നൊക്കെ വിളിച്ച് ഒരു സിനിമ തുടങ്ങി, ആടിന്റെ ചോര കുടിക്കുന്ന പ്രാകൃത രീതി’ എന്നിവകൊണ്ടൊക്കെയാണ് എന്നാണ്. സിനിമയ്ക്ക് രണ്ട് സാധ്യതകളാണുള്ളത്. ഇതുപോലെ തല്ലിപ്പഠിക്കുന്ന ഒരു കുട്ടി, ആടുതോമയായി മാറാം, ആടുതോമയായി മാറാതെയും ഇരിക്കാം.

പക്ഷെ ഇവിടെ ഒരു കഥാപാത്രം അച്ഛന്റെ പീഡനങ്ങളിലൂടെ പരുവപ്പെട്ട് സന്യാസിയായി മാറിയില്ല, ആടുതോമയായി മാറി. അതാണ് പരിണാമം. അത് കണ്ടെത്താന്‍ ആ കാലഘട്ടത്തില്‍ അവാര്‍ഡ് ജൂറികള്‍ക്ക് കഴിഞ്ഞില്ല. ജനത മോഷന്‍ പിക്‌ചേഴ്‌സിന്റെ യൂട്യൂബ് ചാനലില്‍ അദ്ദേഹം പറഞ്ഞു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി