'നസീർ സാർ അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യില്ല, അറിയാതെ പറ്റിപ്പോയതാണ്'; തന്റെ ശബ്ദം പോയതിനെക്കുറിച്ച് കലാ രഞ്ജിനി

മലയാള സിനിമയിലെ മൂന്നു സഹോദരിമാരിൽ മൂത്ത സഹോദരിയാണ് കലാ രഞ്ജിനി. മൂന്ന് പേരും സിനിമയിലെ വിവിധ തലങ്ങളിൽ തങ്ങളുടെ കഴിവുകൾ തേച്ചു മിനുക്കി. 1980 കളിലാണ് കലാരഞ്ജിനി തന്റെ അഭിനയജീവിതം തുടങ്ങുന്നത്. സഹോദരിമാരായ കൽപ്പനയും ഊർവശിയും ചെയ്ത പോലുള്ള ചാലഞ്ചിം​ഗ് വേഷങ്ങൾ പൊതുവേ കലാ രഞ്ജിനിക്ക് ലഭിച്ചിരുന്നില്ല. എങ്കിലും കിട്ടിയ വേഷങ്ങളെല്ലാം വേറിട്ട കഥാപാത്രങ്ങളായിരുന്നു.

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് കലാ രഞ്ജിനി. എന്നാൽ കലാരഞ്ജിനി ഇടയ്ക്ക് ഇടയ്ക്കാണ് സിനിമകളിൽ എത്തുന്നത്. ആ കഥാപാത്രങ്ങൾ ഞൊടിയിട കൊണ്ട് ശ്രദ്ധനേടുകയും ചെയ്യും. ഒടിടിയിൽ സൂപ്പർ ഹിറ്റായി മാറിയ ഭരതനാട്യത്തിലാണ് നിലവിൽ കലാ രഞ്ജിനി അഭിയിച്ചത്. സായ് കുമാറിന്റെ ഭാര്യയുടെ വേഷമായിരുന്നു കലാ രഞ്ജിനി ചെയ്തത്.

മിക്ക സിനിമകളിലും കലാ രഞ്ജിനിക്ക് പലപ്പോഴും ‍ഡബ്ബിം​ഗ് വോയ്സ് ആണ് ഉള്ളത്. കലാ രഞ്ജിനി സ്വന്തം ശബ്ദത്തിൽ അഭിനയിക്കുന്ന കഥാപാത്രങ്ങൾ വളരെ വിരളമാണ്. ഭരതനാട്യത്തിൽ നടി സ്വന്തം വോയ്സ് തന്നെയാണ് ഉപയോ​ഗിച്ചിരിക്കുന്നതും. ഇപ്പോഴിതാ തന്റെ ശബ്ദം പോയത് എങ്ങനൊണ് തുറന്നു പറയുകാണ് കലാ രഞ്ജിനി.

വർഷങ്ങൾക്ക് മുൻപ് പ്രേം നസീർ സാറിന്റെ പെയറായി അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു സംഭവം എന്ന് കലാ രഞ്ജിനി പറഞ്ഞു. അതിൽ ബ്ലെഡ് വൊമിറ്റ് ചെയ്യുന്നൊരു സീനുയിരുന്നുവെന്നും കലാ രഞ്ജിനി കൂട്ടിച്ചേർത്തു. അന്ന് ചുവന്ന പൊടിയിൽ വെളിച്ചെണ്ണ മിക്സ് ചെയ്താണ് അത്തരം സീനുകൾ എടുത്തോണ്ടിരുന്നത്. പക്ഷേ മേക്കപ്പ് മാൻ വെളിച്ചെണ്ണയ്ക്ക് പകരം ഒഴിച്ചത് ആസിഡ് ആയിപ്പോയി. അദ്ദേഹം അറിഞ്ഞ് കൊണ്ട് ഒരിക്കലും അങ്ങനെ ചെയ്യില്ല. അറിയാതെ പറ്റിപ്പോയതാണെന്നും കലാ രഞ്ജിനി പറഞ്ഞു.

വെള്ളസാരി ആയിരുന്നു ആ സീനിൽ ഞാൻ ഉടുത്തിരുന്നത്. അതിലാകണ്ടെന്ന് കരുതി നസീർ സാർ തന്നെയാണ് അത് വായിലേക്ക് ഒഴിച്ചത്. അതൊഴിച്ചത് മാത്രമെ എനിക്ക് ഓർമയുള്ളൂ. ശ്വാസനാളം ചുരുങ്ങി. എനിക്ക് എന്തെങ്കിലും അസുഖം വന്നാൽ ആദ്യം ബാധിക്കുന്നത് ശ്വാസ നാളത്തെയും ആണ് എന്നാണ് കലാ രഞ്ജിനി പറഞ്ഞത്. ഭരതനാട്യത്തിന്റെ പ്രമോഷനിടെ മനോ​രമ ഓൺലൈനിനോട് ആയിരുന്നു കലാ രഞ്ജിനിയുടെ വെളിപ്പടുത്തൽ.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക