ദക്ഷിണേന്ത്യന്‍ വസ്ത്രധാരണത്തെ അവഹേളിച്ചു; സല്‍മാന്റെ ലുങ്കി ഡാന്‍സിന് എതിരെ മുന്‍ ക്രിക്കറ്റ് താരം, വിവാദം

സല്‍മാന്‍ ഖാന്റെ ലുങ്കി ഡാന്‍സ് ഗാനം വളരെ പെട്ടെന്നാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ആരാധകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ച ഈ ഗാനം ഇപ്പോള്‍ ഒരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്.

കസവുമുണ്ടും ഷര്‍ട്ടും ഷൂസും ധരിച്ചാണ് സല്‍മാന്‍ ഖാന്‍ യെന്റമ്മാ എന്ന ഗാനരംഗത്തിലെത്തുന്നത്. ഗാനത്തില്‍ ഒരിടത്ത് മുണ്ട് മടക്കിക്കുത്തിയുള്ള ഏതാനും ചുവടുകളുമുണ്ട്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്ന രീതിയിലാണ് ഗാനം ദൃശ്യവത്ക്കരിച്ചിരിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

യെന്റമ്മാ എന്ന ഗാനരംഗം റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ലക്ഷ്മണിന്റെ വിമര്‍ശനം. ‘ഇത് അങ്ങേയറ്റം പരിഹാസ്യവും നമ്മുടെ ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അവഹേളിക്കുന്നതുമാണ്. ഇതൊരു ലുങ്കിയല്ല, ഇതൊരു ധോത്തിയാണ്. ഒരു ക്ലാസിക്കല്‍ വസ്ത്രത്തെ വെറുപ്പുളവാക്കുന്ന രീതിയില്‍ കാണിച്ചിരിക്കുന്നു.’ ലക്ഷ്മണിന്റെ വാക്കുകള്‍.


പൂജ ഹെഗ്ഡേ, വെങ്കടേഷ് ദഗ്ഗുബട്ടി എന്നിവര്‍ക്കൊപ്പം രാംചരണ്‍ തേജയും പ്രത്യക്ഷപ്പെട്ട ഗാനരംഗമായിരുന്നു യെന്റമ്മാ. ഈ വര്‍ഷം ഈദ് റിലീസായാണ് കിസി കാ ഭായ് കിസി കി ജാന്‍ തിയേറ്ററുകളിലെത്തുന്നത്. ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ചിത്രം സല്‍മാന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. പായല്‍ ദേവ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സബ്ബിര്‍ അഹമ്മദിന്റേതാണ് രചന. വിശാല്‍ ദദ്‌ലാനി, പായല്‍ ദേവ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക