'ഗോവയിൽ പോയത് സുഖവാസത്തിനല്ല, അഞ്ച് കാശ് പുള്ളി ഉണ്ടാക്കിയില്ല; ഞങ്ങൾക്കും ജീവിക്കണ്ടേ'; വെളിപ്പെടുത്തലുമായി കെ. ജി ജോർജിന്റെ ഭാര്യ സൽമ

വിഖ്യാത സംവിധായകൻ കെ. ജി ജോർജിന്റെ മരണത്തെ തുടർന്ന് നിരവധി വിവാദങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ  അവസാന കാലത്ത് കുടുംബം നോക്കിയില്ലെന്നും വയോജന കേന്ദ്രത്തിൽ ആക്കിയെന്നുമുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സൽമ ജോർജ്.

ഡോക്ടർ അടക്കമുള്ള സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് സിഗ്നേച്ചർ എന്ന സ്ഥാപനത്തിലാക്കിയതെന്നും, മരിക്കുന്നതുവരെ അദ്ദേഹത്തെ നല്ല രീതിയിലാണ് നോക്കിയതെന്നും മറ്റ് വ്യാജപ്രചരണങ്ങൾ തെറ്റാണെന്നും  സൽമ പറഞ്ഞു.

“സുഖവാസത്തിനല്ല ഞാൻ ഗോവയിലേക്ക് പോയത്. മകൻ അവിടെയാണ് താമസിക്കുന്നത്. മകൾ ദോഹയിലാണ്. എനിക്ക് ഇവിടെ ഒറ്റയ്ക്ക് കഴിയാൻ  സാധിക്കില്ല. അതുകൊണ്ടാണ് ഞാൻ മകനോടൊപ്പം ഗോവയിലേക്ക് പോയത്. സിഗ്നേച്ചർ എന്ന സ്ഥാപനത്തിൽ ഡോക്ടർമാരും, ഫിസിയോതെറാപ്പിയും ഒക്കെയുണ്ട്. പിന്നെ ഞങ്ങൾക്കും  ജീവിക്കണ്ടേ…

പക്ഷാഘാതം വന്നതുകൊണ്ട് എനിക്ക് അദ്ദേഹത്തെ ഒറ്റയ്ക്ക് പൊക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് അവിടെ ആക്കിയത്. എല്ലാ ആഴ്ചയിലും ഭക്ഷണമടക്കം കൊടുത്തുവിടുമായിരുന്നു.

” കുരയ്ക്കുന്ന പട്ടിയുടെ വായ അടപ്പിക്കാൻ ആവില്ലല്ലോ, എല്ലാവരും വളരെ മോശമായി യൂട്യൂബിലൊക്കെ എഴുതി. സ്വത്ത് മുഴുവൻ കറിവേപ്പില പോലെ തള്ളി എന്നൊക്കെയാണ് പലരും എഴുതിയത്.  ജോർജേട്ടൻ നല്ല പടങ്ങളൊക്കെ ചെയ്തു, പക്ഷേ അഞ്ച് കാശ് പുള്ളിയുണ്ടാക്കിയില്ല. അതൊന്നും ഞങ്ങൾക്ക് പ്രശ്നമല്ല. ഞാനും മക്കളും ദൈവത്തെ മുൻ നിർത്തിയാണ് ജീവിച്ചത്.

അദ്ദേഹം മരിക്കുന്നതുവരെ നല്ലൊരു ഭർത്താവായിരുന്നു. ഒരു ഹൊറർ പടം ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അത് മാത്രം നടന്നില്ല. മരിച്ചു കഴിഞ്ഞാൽ കുഴിച്ചിടരുത്, ദഹിപ്പിക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അത് പോലെ നടത്തികൊടുത്തു.” ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ  സൽമ ജോർജ് പറഞ്ഞു

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക