'ഗോവയിൽ പോയത് സുഖവാസത്തിനല്ല, അഞ്ച് കാശ് പുള്ളി ഉണ്ടാക്കിയില്ല; ഞങ്ങൾക്കും ജീവിക്കണ്ടേ'; വെളിപ്പെടുത്തലുമായി കെ. ജി ജോർജിന്റെ ഭാര്യ സൽമ

വിഖ്യാത സംവിധായകൻ കെ. ജി ജോർജിന്റെ മരണത്തെ തുടർന്ന് നിരവധി വിവാദങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ  അവസാന കാലത്ത് കുടുംബം നോക്കിയില്ലെന്നും വയോജന കേന്ദ്രത്തിൽ ആക്കിയെന്നുമുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സൽമ ജോർജ്.

ഡോക്ടർ അടക്കമുള്ള സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് സിഗ്നേച്ചർ എന്ന സ്ഥാപനത്തിലാക്കിയതെന്നും, മരിക്കുന്നതുവരെ അദ്ദേഹത്തെ നല്ല രീതിയിലാണ് നോക്കിയതെന്നും മറ്റ് വ്യാജപ്രചരണങ്ങൾ തെറ്റാണെന്നും  സൽമ പറഞ്ഞു.

“സുഖവാസത്തിനല്ല ഞാൻ ഗോവയിലേക്ക് പോയത്. മകൻ അവിടെയാണ് താമസിക്കുന്നത്. മകൾ ദോഹയിലാണ്. എനിക്ക് ഇവിടെ ഒറ്റയ്ക്ക് കഴിയാൻ  സാധിക്കില്ല. അതുകൊണ്ടാണ് ഞാൻ മകനോടൊപ്പം ഗോവയിലേക്ക് പോയത്. സിഗ്നേച്ചർ എന്ന സ്ഥാപനത്തിൽ ഡോക്ടർമാരും, ഫിസിയോതെറാപ്പിയും ഒക്കെയുണ്ട്. പിന്നെ ഞങ്ങൾക്കും  ജീവിക്കണ്ടേ…

പക്ഷാഘാതം വന്നതുകൊണ്ട് എനിക്ക് അദ്ദേഹത്തെ ഒറ്റയ്ക്ക് പൊക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് അവിടെ ആക്കിയത്. എല്ലാ ആഴ്ചയിലും ഭക്ഷണമടക്കം കൊടുത്തുവിടുമായിരുന്നു.

” കുരയ്ക്കുന്ന പട്ടിയുടെ വായ അടപ്പിക്കാൻ ആവില്ലല്ലോ, എല്ലാവരും വളരെ മോശമായി യൂട്യൂബിലൊക്കെ എഴുതി. സ്വത്ത് മുഴുവൻ കറിവേപ്പില പോലെ തള്ളി എന്നൊക്കെയാണ് പലരും എഴുതിയത്.  ജോർജേട്ടൻ നല്ല പടങ്ങളൊക്കെ ചെയ്തു, പക്ഷേ അഞ്ച് കാശ് പുള്ളിയുണ്ടാക്കിയില്ല. അതൊന്നും ഞങ്ങൾക്ക് പ്രശ്നമല്ല. ഞാനും മക്കളും ദൈവത്തെ മുൻ നിർത്തിയാണ് ജീവിച്ചത്.

അദ്ദേഹം മരിക്കുന്നതുവരെ നല്ലൊരു ഭർത്താവായിരുന്നു. ഒരു ഹൊറർ പടം ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അത് മാത്രം നടന്നില്ല. മരിച്ചു കഴിഞ്ഞാൽ കുഴിച്ചിടരുത്, ദഹിപ്പിക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അത് പോലെ നടത്തികൊടുത്തു.” ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ  സൽമ ജോർജ് പറഞ്ഞു

Latest Stories

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി