ഞാന്‍ അങ്ങനെ പറഞ്ഞോ സഹോ? ഉണ്ണി മുകുന്ദനെ പിന്തുണച്ചതാണ്, വിമര്‍ശിച്ചതല്ല..; സാധികയുടെ കമന്റ് വൈറല്‍

ഉണ്ണി മുകുന്ദന്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ എത്തിയ നടി സാധിക വേണുഗോപാലിന്റെ കമന്റ് ചര്‍ച്ചയാകുന്നു. ‘ഓര്‍മക്കുറിപ്പ്’ എന്ന ക്യാപ്ഷനോടെ മാര്‍ക്കോ, വിക്രമാദിത്യന്‍, മാളികപ്പുറം എന്നീ സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചത്. പോസ്റ്റിന് അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഒരുപോലെ ലഭിക്കുന്നുണ്ട്.

‘മാര്‍ക്കോ നെഗറ്റീവ് ഇന്‍ഫ്‌ളുവന്‍സ്, അയ്യപ്പന്‍ പൊളിറ്റിക്കല്‍ ഇന്‍ഫ്‌ളുവന്‍സ്, വിക്രമന്‍ മാത്രമാണ് ഒരു കഥാപാത്രം’ എന്നാണ് പോസ്റ്റിന് താഴെ എത്തിയ സാധിക വേണുഗോപാലിന്റെ കമന്റ്. ഈ കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദന്റെ ആരാധകരും രംഗത്തെത്തി. ”അയ്യപ്പന്‍ എങ്ങനെയാണ് രാഷ്ട്രീയമാകുന്നത്, അയ്യപ്പന്‍ ഒരു ദൈവീക പരിവേഷമാണ്.”

”അയ്യപ്പനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന് പിന്നിലെ മാനസികാവസ്ഥ മനസിലാകുന്നില്ല. അപ്പോള്‍ നിങ്ങള്‍ പറയുന്നത് അയ്യപ്പനെ ആരാധിക്കുന്ന എല്ലാവരും രാഷ്ട്രീയക്കാരാണ് എന്നാണോ?” എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. കമന്റിന് മറുപടിയുമായി സാധികയും എത്തി.

”ഞാന്‍ അങ്ങനെ പറഞ്ഞോ സഹോ? അങ്ങനെ പറഞ്ഞവരോട് ചോദിക്കൂ, ഞാന്‍ ഒരു കഥാപാത്രത്തെ കഥാപാത്രമായി കാണാതിരുന്ന ഒരു നടനെ അയാളുടെ സിനിമയെ പോയിന്റ് ഔട്ട് ചെയ്യുന്ന ആളുകളുടെ വിരോധാഭാസം ഒന്ന് മെന്‍ഷന്‍ ചെയ്തു അത്രയേ ഉള്ളൂ. അല്ലാതെ ആ ഇന്‍ഫ്‌ളുവന്‍സ് ഒന്നും എന്റെ അഭിപ്രായം അല്ല” എന്നാണ് സാധിക കുറിച്ചത്.

അതേസമയം, ‘മാര്‍ക്കോ 2’ വേണമെന്ന ആവശ്യവും കമന്റുകളില്‍ എത്തുന്നുണ്ട്. സിനിമയിലെ വയലന്‍സ് പൊതുസമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നുവെന്ന ചര്‍ച്ചകള്‍ക്കിടെയാണ് മാര്‍ക്കോ 2 വേണമെന്ന ആവശ്യം ചിലര്‍ ഉയര്‍ത്തുന്നത്. സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ സെന്‍സര്‍ ബോര്‍ഡ് ബാന്‍ ചെയ്തിട്ടുണ്ട്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി