ഓർമ്മകളുടെ നെടുമുടി ; പകരം വെയ്ക്കാനില്ലാത്ത അഭിനയ ജീവിതത്തിന് തിരശീല വീണ് രണ്ട് വർഷം

ഏത് വേഷവും ഗംഭീരമായി അവതരിപ്പിക്കുന്ന നടൻ, മുൻ കഥാപാത്രങ്ങളുടെ അടരുകൾ തെല്ലും അവശേഷിപ്പിക്കാതെ എല്ലാം വ്യത്യസ്തമായി അരങ്ങിൽ കൊണ്ടുവരുന്ന നടൻ.. അങ്ങനെ വിശേഷണങ്ങളേറെയാണ് നെടുമുടി വേണു എന്ന നടന്.

മലയാള സിനിമയുടെ പരിണമാകാലം തൊട്ട് പുതുതലമുറ കാലം വരെ നെടുമുടി വേണു സിനിമയിൽ ജീവിച്ചു. നായകനായും പ്രതിനായകനായും സഹനടനായും അച്ഛനായും അമ്മാവനായും അയാൾ തന്റെ കഴിവുകൾ തെളിയിച്ചു. അഭിനയം പാതിവഴിയിൽ നിർത്തി നെടുമുടി വേണു സിനിമയിൽ നിന്നും ഇറങ്ങിപോയിട്ട് ഇന്നേക്ക് രണ്ട് വർഷം.

പഠിക്കുന്ന കാലത്തുതന്നെ കലാ- സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു നെടുമുടി വേണു. കാവാലം നാരായണപണിക്കരുടെ നാടകങ്ങളിലൂടെയാണ് തന്റെ അഭിനയ മികവ് നെടുമുടി വേണു തെളിയിക്കുന്നത്. പിന്നീട് 1978 ൽ ജി. അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റവും നെടുമുടി വേണു ഗംഭീരമാക്കി.

പിന്നീട് ഭരതൻ സംവിധാനം ചെയ്ത ആരവം, പത്മരാജന്റെ കള്ളൻ പവിത്രൻ, വിട പറയും മുൻപേ, തേനും വയമ്പും, അപ്പുണ്ണി, പാളങ്ങൾ, ചെറിയാച്ഛന്റെ ക്രൂരകൃത്യങ്ങൾ, ചാമരം, ചമയം, കോലങ്ങൾ, യവനിക, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ദേവാസുരം, ആലോലം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, തേന്മാവിൻ കൊമ്പത്ത്, ബാലേട്ടൻ, വെട്ടം, ബെസ്റ്റ് ആക്ടർ, നോർത്ത് 24 കാതം,ചാർലി,  ഭീഷ്മ പർവം തുടങ്ങീ അഞ്ഞൂറോളം സിനിമകളിൽ വേഷമിട്ടു.

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ ക്ലാസിക് സിനിമകളുടെ ഭാഗമാവാനും പുതുതലമുറ സിനിമകളുടെ ഭാഗമാവനും അവസരം ലഭിച്ച ചുരുക്കം ചില നടന്മാരിലൊരാളാണ് നെടുമുടി വേണു.

കാറ്റത്തെ കിളിക്കൂട്, സവിധം, ഒരു കഥ ഒരു നുണക്കഥ തുടങ്ങീ എട്ടോളം ചിത്രങ്ങൾക്ക് കഥയെഴുതുകയും പൂരം എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. മൂന്ന് തവണം മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, 1991 ൽ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹ നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

കൂടാതെ എം. സുകുമാരന്റെ പിതൃദർപ്പണം എന്ന ചെറുകഥയെ ആസ്പദമാക്കി രാജീവ് വിജയ് രാഘവൻ സംവിധാനം ചെയ്ത ‘മാർഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് 2003 ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും നേടിയിരുന്നു.

2021 ഒക്ടോബർ 11 ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു നെടുമുടി വേണുവിന്റെ മരണം. സിനിമയിൽ നെടുമുടി വേണു ഒഴിച്ചിട്ട ആ വിടവ് നികത്താൻ ഇനി എത്ര കാതം മുന്നോട്ട് പോകണം എന്നുള്ളത് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു വലിയ ചോദ്യമായി ഇന്നും അവശേഷിക്കുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ