ദിവസവും അഞ്ച് വേദനസംഹാരി വീതം കഴിച്ചു കൊണ്ടാണ് ഷൂട്ടിംഗിനായി സൈക്കിള്‍ ചവിട്ടിയത്; രജിഷ വിജയന്‍

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഫൈനല്‍സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗിനിടയില്‍ സൈക്കിളില്‍ നിന്ന് വീണ് തനിക്ക് സാരമായി പരിക്കേറ്റെന്ന് മുമ്പ് രജിഷ പറഞ്ഞിരുന്നു. പിന്നീട് ഷൂട്ടിംഗിനായി ദിവസവും അഞ്ച് വേദനാസംഹാരി വരെ കഴിക്കേണ്ടി വന്നുവെന്നാണ് നടി പറയുന്നത്.

ഷൂട്ടിംഗിന്റെ ആദ്യഘട്ടത്തില്‍ തന്നെ സൈക്കിളില്‍ നിന്ന് വീണു. പക്ഷേ, അന്ന് ദൈവം സഹായിച്ച് ഒന്നും പറ്റിയില്ല. രണ്ടാമത്തെ വീഴ്ച ഒരിറക്കത്തില്‍ വെച്ചായിരുന്നു. ടയറിന്റെ ഇടയില്‍ കമ്പ് കുടുങ്ങുകയായിരുന്നു. അത് മനസ്സിലായതോടെ ബ്രേക്ക് പിടിച്ച് അത്യാവശ്യം സുരക്ഷിതമെന്ന് തോന്നിയ ഭാഗത്തേക്ക് ഞാന്‍ വീണു. അല്ലെങ്കില്‍ നട്ടെല്ലിനും തലയ്ക്കും പരിക്കേല്‍ക്കുമായിരുന്നു. കാലിന്റെ മുട്ടിനാണ് പരിക്കുപറ്റിയത്. നല്ല വേദനയുണ്ടായിരുന്നു. റിമോട്ട് ഏരിയയായതു കൊണ്ടുതന്നെ ചെറിയ ആശുപത്രി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ചതവിന്റെ വേദനയായിരിക്കുമെന്ന് വിചാരിച്ച് ആശ്വസിച്ചു. ദിവസവും അഞ്ച് വേദനസംഹാരി കഴിച്ചാണ് ഷൂട്ടിംഗിനായി സൈക്കിള്‍ ചവിട്ടിയത്. പിന്നീട് ഷൂട്ടിംഗ് കൊച്ചിയിലേക്ക് ഷിഫ്റ്റായപ്പോള്‍ വീണ്ടും ആശുപത്രിയില്‍ പോയി എം. ആര്‍.ഐ. സ്‌കാന്‍ ചെയ്തു. മുട്ടിന്റെ രണ്ട് ലിഗമെന്റില്ലെന്നും ഗുരുതരമാണെന്നും അപ്പോഴാണ് മനസ്സിലായത്. ഉടന്‍ സര്‍ജറി വേണമെന്ന് പറഞ്ഞു. എന്നാല്‍, ഒരാഴ്ച ഷൂട്ട് ബാക്കിയുണ്ടായതിനാല്‍ സര്‍ജറി ചെയ്യാതെ ഷൂട്ട് പൂര്‍ത്തിയാക്കി. സര്‍ജറി ചെയ്താല്‍ അഞ്ചുമാസത്തോളം കിടന്ന് പൂര്‍ണവിശ്രമം വേണം. അതിനാല്‍ തത്കാലം ഫിസിയോ ചെയ്ത് ശരിയാക്കാന്‍ പറ്റുമോ എന്ന് നോക്കുകയാണ്. ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ രജിഷ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക