എന്റെ ഹൃദയം വേദനിക്കുകയാണ്, അദ്ദേഹം ആരോഗ്യവാനായി തിരിച്ചുവരുമെന്നാണ് കരുതിയത്..: രജനികാന്ത്

ക്യാപ്റ്റനെ അവസാനമായി ഒരു നോക്ക് കാണാന്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും തിരിച്ചെത്തി രജനികാന്ത്. വിജയകാന്തിന് അനുശോചനം അറിയിച്ച താരം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ‘വേട്ടയാന്‍’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തൂത്തുക്കുടിയില്‍ ആയിരുന്നു രജനി.

വിജയകാന്തിന്റെ മരണവിവരം അറിഞ്ഞാണ് രജനി തിരിച്ചുവന്നത്. വിജയകാന്തിന് അനുശോചനം അറിയിച്ച് രജനി മാധ്യമങ്ങളോട് സംസാരിച്ചു. ”എന്റെ ഹൃദയം വേദനിക്കുകയാണ്. വലിയ ഇച്ഛാശക്തിയുള്ള ആളായിരുന്നു വിജയകാന്ത്. അവസാനമായി ഞാന്‍ അദ്ദേഹത്തെ ഡിഎംഡികെയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ ആയിരുന്നു കണ്ടത്.”

”ആരോഗ്യപ്രശ്‌നങ്ങളുമായി പോരാടിയ ശേഷം അദ്ദേഹം തിരിച്ചു വരുമെന്ന് ഞാന്‍ കരുതി. അദ്ദേഹത്തിന്റെ മരണം തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് തീരാനഷ്ടമാണ്. അദ്ദേഹം ആരോഗ്യവാന്‍ ആയിരുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ ഒരു വലിയ ശക്തിയാകുമായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുമായിരുന്നു.”

”തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ” എന്നാണ് രജനികാന്ത് പറഞ്ഞത്. അതേസമയം, വിജയകാന്തിന്റെ സംസ്‌കാരം ഇന്ന് നടക്കും. ചടങ്ങുകള്‍ വൈകിട്ട് 4.45ന് കോയമ്പോട്ടിലെ ഡിഎംഡികെ ആസ്ഥാനത്ത് നടക്കും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ