എന്റെ ഹൃദയം വേദനിക്കുകയാണ്, അദ്ദേഹം ആരോഗ്യവാനായി തിരിച്ചുവരുമെന്നാണ് കരുതിയത്..: രജനികാന്ത്

ക്യാപ്റ്റനെ അവസാനമായി ഒരു നോക്ക് കാണാന്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും തിരിച്ചെത്തി രജനികാന്ത്. വിജയകാന്തിന് അനുശോചനം അറിയിച്ച താരം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ‘വേട്ടയാന്‍’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തൂത്തുക്കുടിയില്‍ ആയിരുന്നു രജനി.

വിജയകാന്തിന്റെ മരണവിവരം അറിഞ്ഞാണ് രജനി തിരിച്ചുവന്നത്. വിജയകാന്തിന് അനുശോചനം അറിയിച്ച് രജനി മാധ്യമങ്ങളോട് സംസാരിച്ചു. ”എന്റെ ഹൃദയം വേദനിക്കുകയാണ്. വലിയ ഇച്ഛാശക്തിയുള്ള ആളായിരുന്നു വിജയകാന്ത്. അവസാനമായി ഞാന്‍ അദ്ദേഹത്തെ ഡിഎംഡികെയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ ആയിരുന്നു കണ്ടത്.”

”ആരോഗ്യപ്രശ്‌നങ്ങളുമായി പോരാടിയ ശേഷം അദ്ദേഹം തിരിച്ചു വരുമെന്ന് ഞാന്‍ കരുതി. അദ്ദേഹത്തിന്റെ മരണം തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് തീരാനഷ്ടമാണ്. അദ്ദേഹം ആരോഗ്യവാന്‍ ആയിരുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ ഒരു വലിയ ശക്തിയാകുമായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുമായിരുന്നു.”

”തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ” എന്നാണ് രജനികാന്ത് പറഞ്ഞത്. അതേസമയം, വിജയകാന്തിന്റെ സംസ്‌കാരം ഇന്ന് നടക്കും. ചടങ്ങുകള്‍ വൈകിട്ട് 4.45ന് കോയമ്പോട്ടിലെ ഡിഎംഡികെ ആസ്ഥാനത്ത് നടക്കും.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം