ശ്വാസത്തിന്റെ ഏതോ ഒരു അംശം മാത്രമേ അവളില്‍ ഉണ്ടായിരുന്നുള്ളു, അവള്‍ക്ക് നീതി കിട്ടണം, ജീവിച്ചിരിക്കുമ്പോള്‍ തന്നെ’; അമ്പിളിദേവിയുടെ ജീവന്‍ അപകടത്തിലെന്ന് സൈക്കോളജിസ്റ്റ്

സീരിയല്‍ നടി അമ്പിളിദേവിയുടെ വിവാഹ ജീവിതത്തെ കുറിച്ച് വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.   ഇപ്പോഴിതാ അമ്പിളി ദേവിയുടെ സൈക്കോളജിസ്റ്റായ കല മോഹന്റെ  പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

‘അവള്‍ക്കു നീതി കിട്ടണം. ഏതോ ഒരുത്തന്‍ കൊന്നു കളഞ്ഞിട്ടല്ല, ജീവിച്ചിരിക്കുമ്പോള്‍ തന്നെ! ദിവസങ്ങള്‍ക്കു മുമ്പ് സീരിയല്‍ നടി അമ്പിളിദേവിയുമായി സംസാരിക്കുമ്പോള്‍ ഏതെങ്കിലും ഒരു മാധ്യമത്തിന്റെ മുന്നില് വന്നവള്‍ പ്രതികരിക്കുമോ എന്ന് സംശയമായിരുന്നു. അത്രയേറെ തകര്‍ന്ന അവസ്ഥയിലായിരുന്നു ആ പാവം. ഭയവും സങ്കടവും കൊണ്ട് വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു.

ശ്വാസത്തിന്റെ ഏതോ ഒരു അംശം മാത്രമേ അവളില്‍ ഉണ്ടായിരുന്നുള്ളു. ആ ശബ്ദവും കരച്ചിലും എന്റെ ഉള്ളം പിടച്ചു. ഞാനും ഒരമ്മയും സ്ത്രീയുമാണ്. അവളില്‍ ഒരുപാട് സ്ത്രീകളുണ്ട്. അവരുടെ കണ്ണുനീരുണ്ട്. അനുഭവസ്ഥര്ക്ക് മാത്രം ഊഹിക്കാവുന്ന അവസ്ഥകളുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്തയില്‍ ആ കുട്ടിയെ കുറ്റം പറഞ്ഞു, ആക്ഷേപിച്ചു, പ്രതികരണം ഇടുന്നവരോട് ഒരു വാക്ക്. ഇപ്പോള്‍ പിന്തുണ കൊടുക്ക്!! അല്ലാതെ ഒരു ജീവന്‍ നഷ്ടമായ ശേഷം justice for her എന്ന് ഹാഷ്ടാഗ് ഇടാതെ.

അവളുടെ ജീവന് ഒരു ആപത്തും വരരുത്. നട്ടെല്ലുള്ള സമൂഹത്തോട് ഉള്ള അഭ്യര്‍ഥന അതാണ്. അവളുടെ ജീവന്‍ ആപത്തിലാണ് എന്നുള്ളതിന് എല്ലാം തെളിവുകളും ഉണ്ട്. കൗണ്‍സലിംഗ് രഹസ്യം പുറത്ത് വിടരുതെന്നാണ്, പക്ഷെ ഇവിടെ ഞാനത് തെറ്റിക്കുന്നു. അവളുടെ ജീവന്‍ അപകടത്തില്‍ ആയതിനാല്‍.

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്’

അമ്പിളി ദേവിയുടെ ഭര്‍ത്താവ് ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. താന്‍ ഗര്‍ഭിണിയായിരിക്കുന്ന കാലയളവില്‍ ആദിത്യന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി ബന്ധത്തിലാണ്. അവര്‍ക്ക് 13 വയസുള്ള ഒരു മകനുണ്ട്. ഡലിവറി കഴിഞ്ഞും ആദിത്യന്‍ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു. അവിടെ ബിസിനസ് ആണെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് അവര്‍ തമ്മിലുള്ളത് വെറും സൗഹൃദമല്ലെന്ന് തനിക്ക് മനസിലാകുന്നതെന്നാണ് അമ്പിളിദേവി മനോരമയായുള്ള അഭിമുഖത്തില്‍ പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക