ശ്വാസത്തിന്റെ ഏതോ ഒരു അംശം മാത്രമേ അവളില്‍ ഉണ്ടായിരുന്നുള്ളു, അവള്‍ക്ക് നീതി കിട്ടണം, ജീവിച്ചിരിക്കുമ്പോള്‍ തന്നെ’; അമ്പിളിദേവിയുടെ ജീവന്‍ അപകടത്തിലെന്ന് സൈക്കോളജിസ്റ്റ്

സീരിയല്‍ നടി അമ്പിളിദേവിയുടെ വിവാഹ ജീവിതത്തെ കുറിച്ച് വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.   ഇപ്പോഴിതാ അമ്പിളി ദേവിയുടെ സൈക്കോളജിസ്റ്റായ കല മോഹന്റെ  പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

‘അവള്‍ക്കു നീതി കിട്ടണം. ഏതോ ഒരുത്തന്‍ കൊന്നു കളഞ്ഞിട്ടല്ല, ജീവിച്ചിരിക്കുമ്പോള്‍ തന്നെ! ദിവസങ്ങള്‍ക്കു മുമ്പ് സീരിയല്‍ നടി അമ്പിളിദേവിയുമായി സംസാരിക്കുമ്പോള്‍ ഏതെങ്കിലും ഒരു മാധ്യമത്തിന്റെ മുന്നില് വന്നവള്‍ പ്രതികരിക്കുമോ എന്ന് സംശയമായിരുന്നു. അത്രയേറെ തകര്‍ന്ന അവസ്ഥയിലായിരുന്നു ആ പാവം. ഭയവും സങ്കടവും കൊണ്ട് വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു.

ശ്വാസത്തിന്റെ ഏതോ ഒരു അംശം മാത്രമേ അവളില്‍ ഉണ്ടായിരുന്നുള്ളു. ആ ശബ്ദവും കരച്ചിലും എന്റെ ഉള്ളം പിടച്ചു. ഞാനും ഒരമ്മയും സ്ത്രീയുമാണ്. അവളില്‍ ഒരുപാട് സ്ത്രീകളുണ്ട്. അവരുടെ കണ്ണുനീരുണ്ട്. അനുഭവസ്ഥര്ക്ക് മാത്രം ഊഹിക്കാവുന്ന അവസ്ഥകളുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്തയില്‍ ആ കുട്ടിയെ കുറ്റം പറഞ്ഞു, ആക്ഷേപിച്ചു, പ്രതികരണം ഇടുന്നവരോട് ഒരു വാക്ക്. ഇപ്പോള്‍ പിന്തുണ കൊടുക്ക്!! അല്ലാതെ ഒരു ജീവന്‍ നഷ്ടമായ ശേഷം justice for her എന്ന് ഹാഷ്ടാഗ് ഇടാതെ.

അവളുടെ ജീവന് ഒരു ആപത്തും വരരുത്. നട്ടെല്ലുള്ള സമൂഹത്തോട് ഉള്ള അഭ്യര്‍ഥന അതാണ്. അവളുടെ ജീവന്‍ ആപത്തിലാണ് എന്നുള്ളതിന് എല്ലാം തെളിവുകളും ഉണ്ട്. കൗണ്‍സലിംഗ് രഹസ്യം പുറത്ത് വിടരുതെന്നാണ്, പക്ഷെ ഇവിടെ ഞാനത് തെറ്റിക്കുന്നു. അവളുടെ ജീവന്‍ അപകടത്തില്‍ ആയതിനാല്‍.

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്’

അമ്പിളി ദേവിയുടെ ഭര്‍ത്താവ് ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. താന്‍ ഗര്‍ഭിണിയായിരിക്കുന്ന കാലയളവില്‍ ആദിത്യന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി ബന്ധത്തിലാണ്. അവര്‍ക്ക് 13 വയസുള്ള ഒരു മകനുണ്ട്. ഡലിവറി കഴിഞ്ഞും ആദിത്യന്‍ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു. അവിടെ ബിസിനസ് ആണെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് അവര്‍ തമ്മിലുള്ളത് വെറും സൗഹൃദമല്ലെന്ന് തനിക്ക് മനസിലാകുന്നതെന്നാണ് അമ്പിളിദേവി മനോരമയായുള്ള അഭിമുഖത്തില്‍ പറഞ്ഞത്.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ