ശ്വാസത്തിന്റെ ഏതോ ഒരു അംശം മാത്രമേ അവളില്‍ ഉണ്ടായിരുന്നുള്ളു, അവള്‍ക്ക് നീതി കിട്ടണം, ജീവിച്ചിരിക്കുമ്പോള്‍ തന്നെ’; അമ്പിളിദേവിയുടെ ജീവന്‍ അപകടത്തിലെന്ന് സൈക്കോളജിസ്റ്റ്

സീരിയല്‍ നടി അമ്പിളിദേവിയുടെ വിവാഹ ജീവിതത്തെ കുറിച്ച് വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.   ഇപ്പോഴിതാ അമ്പിളി ദേവിയുടെ സൈക്കോളജിസ്റ്റായ കല മോഹന്റെ  പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

‘അവള്‍ക്കു നീതി കിട്ടണം. ഏതോ ഒരുത്തന്‍ കൊന്നു കളഞ്ഞിട്ടല്ല, ജീവിച്ചിരിക്കുമ്പോള്‍ തന്നെ! ദിവസങ്ങള്‍ക്കു മുമ്പ് സീരിയല്‍ നടി അമ്പിളിദേവിയുമായി സംസാരിക്കുമ്പോള്‍ ഏതെങ്കിലും ഒരു മാധ്യമത്തിന്റെ മുന്നില് വന്നവള്‍ പ്രതികരിക്കുമോ എന്ന് സംശയമായിരുന്നു. അത്രയേറെ തകര്‍ന്ന അവസ്ഥയിലായിരുന്നു ആ പാവം. ഭയവും സങ്കടവും കൊണ്ട് വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു.

ശ്വാസത്തിന്റെ ഏതോ ഒരു അംശം മാത്രമേ അവളില്‍ ഉണ്ടായിരുന്നുള്ളു. ആ ശബ്ദവും കരച്ചിലും എന്റെ ഉള്ളം പിടച്ചു. ഞാനും ഒരമ്മയും സ്ത്രീയുമാണ്. അവളില്‍ ഒരുപാട് സ്ത്രീകളുണ്ട്. അവരുടെ കണ്ണുനീരുണ്ട്. അനുഭവസ്ഥര്ക്ക് മാത്രം ഊഹിക്കാവുന്ന അവസ്ഥകളുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്തയില്‍ ആ കുട്ടിയെ കുറ്റം പറഞ്ഞു, ആക്ഷേപിച്ചു, പ്രതികരണം ഇടുന്നവരോട് ഒരു വാക്ക്. ഇപ്പോള്‍ പിന്തുണ കൊടുക്ക്!! അല്ലാതെ ഒരു ജീവന്‍ നഷ്ടമായ ശേഷം justice for her എന്ന് ഹാഷ്ടാഗ് ഇടാതെ.

അവളുടെ ജീവന് ഒരു ആപത്തും വരരുത്. നട്ടെല്ലുള്ള സമൂഹത്തോട് ഉള്ള അഭ്യര്‍ഥന അതാണ്. അവളുടെ ജീവന്‍ ആപത്തിലാണ് എന്നുള്ളതിന് എല്ലാം തെളിവുകളും ഉണ്ട്. കൗണ്‍സലിംഗ് രഹസ്യം പുറത്ത് വിടരുതെന്നാണ്, പക്ഷെ ഇവിടെ ഞാനത് തെറ്റിക്കുന്നു. അവളുടെ ജീവന്‍ അപകടത്തില്‍ ആയതിനാല്‍.

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്’

അമ്പിളി ദേവിയുടെ ഭര്‍ത്താവ് ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. താന്‍ ഗര്‍ഭിണിയായിരിക്കുന്ന കാലയളവില്‍ ആദിത്യന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി ബന്ധത്തിലാണ്. അവര്‍ക്ക് 13 വയസുള്ള ഒരു മകനുണ്ട്. ഡലിവറി കഴിഞ്ഞും ആദിത്യന്‍ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു. അവിടെ ബിസിനസ് ആണെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് അവര്‍ തമ്മിലുള്ളത് വെറും സൗഹൃദമല്ലെന്ന് തനിക്ക് മനസിലാകുന്നതെന്നാണ് അമ്പിളിദേവി മനോരമയായുള്ള അഭിമുഖത്തില്‍ പറഞ്ഞത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു