നയന്‍താര സെറ്റ് ആവില്ലെന്നാണ് സിമ്പു പറഞ്ഞത്, പക്ഷെ ചുണ്ട് കടിക്കുന്ന ഫോട്ടോ വന്നതോടെ എല്ലാം മാറി..; തുറന്നു പറഞ്ഞ് നിര്‍മ്മാതാവ്

നയന്‍താരയുടെയും സിമ്പുവിന്റെയും പ്രണയവും ബ്രേക്കപ്പുമെല്ലാം തമിഴകത്ത് ഒരിടയ്ക്ക് വലിയ ചര്‍ച്ചയായിരുന്നു. വല്ലവന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് നയന്‍താരയും സിമ്പുവും പ്രണയത്തിലായത്. എന്നാല്‍ സിനിമയില്‍ നയന്‍താര വേണ്ട എന്നായിരുന്നു സിമ്പു ആദ്യം പറഞ്ഞത് എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് പിഎല്‍ തേനപ്പന്‍ പറയുന്നത്.

സിനിമയുടെ ഒരു പോസ്റ്റര്‍ വന്നിരുന്നു. നയന്‍താരയുടെ ചുണ്ട് കടിക്കുന്ന ഫോട്ടോ. ആ സ്റ്റില്‍ പുറത്ത് വന്നതോടെ സിനിമയ്ക്ക് വലിയ പ്രതീക്ഷ വന്നു. എല്ലായിടത്തും ഓപ്പണിംഗ് ബുക്കിംഗ് കമ്മിറ്റായി. നയന്‍താരയെ സിനിമയിലേക്ക് കൊണ്ട് വരുന്നത് സിമ്പു പറഞ്ഞിട്ടില്ല.

അതിന് മുമ്പ് നയന്‍താരയെ വെച്ച് പ്രിയസഖി എന്നൊരു സിനിമ ഞാന്‍ കമ്മിറ്റ് ചെയ്തിരുന്നു. ആറ് ലക്ഷം രൂപ ശമ്പളത്തില്‍ രണ്ട് ലക്ഷം രൂപ അവര്‍ക്ക് അഡ്വാന്‍സ് കൊടുത്തു. എന്നാല്‍ പ്രിയസഖി ചെയ്യാനായില്ല. രണ്ട് ലക്ഷം അഡ്വാന്‍സ് കൊടുത്തതിനാല്‍ നയന്‍താരയെ വല്ലവനില്‍ നായികയാക്കാന്‍ താന്‍ സിമ്പുവിനോട് പറഞ്ഞു.

സെറ്റ് ആവില്ല എന്നായിരുന്നു സിമ്പു പറഞ്ഞത്. അതിന് ശേഷം ഒരു വഴിയില്‍ രണ്ട് പേരും സെറ്റ് ആയി. ഈ സ്റ്റില്‍ പോപ്പുലറായി. നയന്‍താരയ്ക്ക് അത് വലിയ പ്ലസായി. സിനിമയ്ക്കും ഗുണം ചെയ്തു എന്നാണ് നിര്‍മ്മാതാവ് പി.എല്‍ തേനപ്പന്‍ പറയുന്നത്.

2006ല്‍ ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്തത്. നയന്‍താരയ്ക്ക് പുറമെ നടി റിമ സെന്‍ ആണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തിയത്. കാതല്‍ സന്ധ്യ, സന്താനം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സിമ്പു തന്നെ സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ ഹിറ്റ് ആയിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ