സ്വന്തം ജീവന് വേണ്ടി പേരാടുന്ന സമയത്ത് ആര്‍ക്കാണ് പബ്ലിസിറ്റി വേണ്ടത്, ട്രോളുകളോടും നെഗറ്റീവിറ്റിയോടും നന്ദിയുണ്ട്: പ്രിയ വാര്യര്‍

രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചത്തി നടി പ്രിയ വാര്യര്‍. 7.2 മില്യണ്‍ എന്ന റെക്കോഡ് ഫോളോവേഴ്‌സ് ഉള്ള ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ടായിരുന്നു ആരാധകരെ ഞെട്ടിച്ച് പ്രിയ ഡീയാക്ടിവേറ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡീയാക്ടിവേറ്റ് ചെയ്തതിന് പിന്നിലെ കാരണങ്ങളാണ് ഇപ്പോള്‍ പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കുന്നത്.

പ്രിയ വാര്യരുടെ വാക്കുകള്‍:

ഇതില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്ന് എനിക്കുണ്ടായിരുന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ. അതല്ലാതെ വലിയ കാര്യങ്ങള്‍ ഒന്നും തന്നെ ഇതിന് പിന്നില്‍ ഉണ്ടായിരുന്നില്ല. ഈ ലോക്ക്ഡൗണ്‍ കാലത്ത് എല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നേരത്ത് പ്രിയ എന്തിന് ഇങ്ങനെ ചെയ്തു എന്ന് പലരും ചോദിക്കുന്നുണ്ടായിരുന്നു. പക്ഷേ എന്റെ മനഃശാന്തിയും മാനസികാരോഗ്യവുമാണ് എനിക്ക് മുഖ്യം. ഞാന്‍ ചെയ്തതില്‍ ഒരു ലോജിക്കുമില്ലെന്ന് കരുതുന്നുണ്ടെങ്കിലും ശരി ഈ കഴിഞ്ഞ രണ്ടാഴ്ച്ചകാലവും ഞാന്‍ വളരെയധികം സമാധാനത്തിലാണ് ജീവിച്ചത്.

എനിക്കറിയാം ഞാന്‍ ഒരുപാട് നാള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഇടവേള എടുത്തിട്ടില്ല കാരണം ഇതെനിക്ക് ഒരു പ്രൊഫഷണല്‍ സ്‌പേസ് കൂടിയാണ്. പക്ഷേ ചെറിയ ഇടവേളയായിരുന്നുവെങ്കില്‍ പേലും ഞാനത് ഒരുപാട് ആസ്വദിച്ചു. സത്യത്തില്‍ മനഃസമാധാനത്തിലായിരുന്നു. സോഷ്യല്‍ മീഡിയ എന്നെ ബാധിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. പക്ഷേ ഒരിടയ്ക്ക് വച്ച് അതെന്നെ ബാധിക്കാന്‍ തുടങ്ങി. ലൈക്കുകള്‍, ഫോളോവേഴ്‌സ് എല്ലാം. ഞാന്‍ വല്ലാത്ത സമ്മര്‍ദ്ദത്തിന് അടിപ്പെട്ട പോലെ തോന്നി. ഇതില്‍ നിന്ന് ഇടവേള എടുക്കുന്നതാണ് ഏറ്റവും മികച്ച പരിഹാരമെന്ന് ഞാന്‍ മനസിലാക്കി.

എന്റെ സ്വന്തം അക്കൗണ്ട് ഞാന്‍ ഡീ ആക്ടിവേറ്റ് ചെയ്തതിന് പല കഥകളും ട്രോളുകളും മീമുകളും പ്രചരിച്ചു. എന്തിന് ഇത് വലിയ കാര്യമാക്കുന്നു എന്നറിയില്ല. ഭാവിയിലും ഇടവേളയെടുക്കാന്‍ തോന്നിയാല്‍ ഞാന്‍ അത് ചെയ്യും അതെന്റെ സ്വാതന്ത്രമാണ്. ട്രോളുകള്‍ കാരണമാണ് ഞാന്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത് എന്ന് പലരും പറഞ്ഞു. ട്രോളുകളള്‍ എനിക്ക് പരിചിതമാണ്, പിന്നെന്തിന് ഞാനത് നിര്‍ത്തണം.

ആരോഗ്യകരമായ ട്രോളുകള്‍ എന്നും ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. പതിനെട്ടാം വയസിലാണ് ഞാന്‍ സിനിമയിലെത്തിയത്. ഇപ്പോഴെനിക്ക് ഇരുപത് വയസ്. ഒരാളുടെ പരിണാമം സംഭവിക്കുന്ന വയസാണ് ഇത്. ഈ രണ്ട് വര്‍ഷത്തിനുള്ളില്‍ എനിക്ക് നേരെയുണ്ടായ എല്ലാ ട്രോളുകളോടും നെഗറ്റീവിറ്റികളോടും എനിക്ക് നന്ദിയുണ്ട്. അതെന്നെ പല രീതിയില്‍ സഹായിച്ചിട്ടുണ്ട്. എന്നെ മികച്ച വ്യക്തിയാക്കാന്‍ സഹായിച്ചിട്ടുണ്ട്.

പക്ഷേ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഞാനിത് ചെയ്തതെന്ന് പലരും പറഞ്ഞു കേട്ടു. ആളുകള്‍ സ്വന്തം ജീവന് വേണ്ടി പേരാടുന്ന സമയത്ത് ആര്‍ക്കാണ് പബ്ലിസിറ്റി വേണ്ടത്. ആ കമന്റ് എന്നെ ഏറെ വേദനിപ്പിച്ചു. എല്ലാം പഴയപോലെയാകാനാണ് ഓരോരുത്തരും പ്രാര്‍ഥിക്കുന്നത്. മനുഷ്യരാണ് ഞങ്ങളും എന്ന് പരിഗണിക്കുക. കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഞാനെന്റെ വീടിനകത്താണ് കഴിച്ചു കൂട്ടിയത്. മറ്റു പലരെയും പോലെ ഞാനും എന്റെ ചിന്തകളുമായുള്ള ഏറ്റുമുട്ടലിലായിരുന്നു.

എന്തായിരിക്കും എന്റെ ഭാവി, എന്റെ കരിയര്‍ എന്നുള്ള ചിന്തകള്‍, എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍. അതുകൊണ്ട് ഇത്തരം വേദനിപ്പിക്കുന്ന കമന്റുകള്‍ പ്രയാസമാണ്. കരിയറിലെ എന്റെ തുടക്കമേ ആയിട്ടുള്ളൂ. പല നെഗറ്റീവിറ്റികളും എന്നെ തേടി എത്തി. പോസിറ്റീവ് വശങ്ങള്‍ ഞാന്‍ കാണാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ ഈ നെഗറ്റീവിറ്റി മുറിവേല്‍പ്പിക്കും. അതുകൊണ്ട് ഇനിയൊരിക്കേ കമന്റ് ചെയ്യുമ്പോള്‍ ദയവായി രണ്ടാമതൊന്ന് ചിന്തിക്കുക.

https://www.instagram.com/p/CA5J2RogYCh/

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ