സ്വന്തം ജീവന് വേണ്ടി പേരാടുന്ന സമയത്ത് ആര്‍ക്കാണ് പബ്ലിസിറ്റി വേണ്ടത്, ട്രോളുകളോടും നെഗറ്റീവിറ്റിയോടും നന്ദിയുണ്ട്: പ്രിയ വാര്യര്‍

രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചത്തി നടി പ്രിയ വാര്യര്‍. 7.2 മില്യണ്‍ എന്ന റെക്കോഡ് ഫോളോവേഴ്‌സ് ഉള്ള ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ടായിരുന്നു ആരാധകരെ ഞെട്ടിച്ച് പ്രിയ ഡീയാക്ടിവേറ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡീയാക്ടിവേറ്റ് ചെയ്തതിന് പിന്നിലെ കാരണങ്ങളാണ് ഇപ്പോള്‍ പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കുന്നത്.

പ്രിയ വാര്യരുടെ വാക്കുകള്‍:

ഇതില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്ന് എനിക്കുണ്ടായിരുന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ. അതല്ലാതെ വലിയ കാര്യങ്ങള്‍ ഒന്നും തന്നെ ഇതിന് പിന്നില്‍ ഉണ്ടായിരുന്നില്ല. ഈ ലോക്ക്ഡൗണ്‍ കാലത്ത് എല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നേരത്ത് പ്രിയ എന്തിന് ഇങ്ങനെ ചെയ്തു എന്ന് പലരും ചോദിക്കുന്നുണ്ടായിരുന്നു. പക്ഷേ എന്റെ മനഃശാന്തിയും മാനസികാരോഗ്യവുമാണ് എനിക്ക് മുഖ്യം. ഞാന്‍ ചെയ്തതില്‍ ഒരു ലോജിക്കുമില്ലെന്ന് കരുതുന്നുണ്ടെങ്കിലും ശരി ഈ കഴിഞ്ഞ രണ്ടാഴ്ച്ചകാലവും ഞാന്‍ വളരെയധികം സമാധാനത്തിലാണ് ജീവിച്ചത്.

എനിക്കറിയാം ഞാന്‍ ഒരുപാട് നാള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഇടവേള എടുത്തിട്ടില്ല കാരണം ഇതെനിക്ക് ഒരു പ്രൊഫഷണല്‍ സ്‌പേസ് കൂടിയാണ്. പക്ഷേ ചെറിയ ഇടവേളയായിരുന്നുവെങ്കില്‍ പേലും ഞാനത് ഒരുപാട് ആസ്വദിച്ചു. സത്യത്തില്‍ മനഃസമാധാനത്തിലായിരുന്നു. സോഷ്യല്‍ മീഡിയ എന്നെ ബാധിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. പക്ഷേ ഒരിടയ്ക്ക് വച്ച് അതെന്നെ ബാധിക്കാന്‍ തുടങ്ങി. ലൈക്കുകള്‍, ഫോളോവേഴ്‌സ് എല്ലാം. ഞാന്‍ വല്ലാത്ത സമ്മര്‍ദ്ദത്തിന് അടിപ്പെട്ട പോലെ തോന്നി. ഇതില്‍ നിന്ന് ഇടവേള എടുക്കുന്നതാണ് ഏറ്റവും മികച്ച പരിഹാരമെന്ന് ഞാന്‍ മനസിലാക്കി.

എന്റെ സ്വന്തം അക്കൗണ്ട് ഞാന്‍ ഡീ ആക്ടിവേറ്റ് ചെയ്തതിന് പല കഥകളും ട്രോളുകളും മീമുകളും പ്രചരിച്ചു. എന്തിന് ഇത് വലിയ കാര്യമാക്കുന്നു എന്നറിയില്ല. ഭാവിയിലും ഇടവേളയെടുക്കാന്‍ തോന്നിയാല്‍ ഞാന്‍ അത് ചെയ്യും അതെന്റെ സ്വാതന്ത്രമാണ്. ട്രോളുകള്‍ കാരണമാണ് ഞാന്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത് എന്ന് പലരും പറഞ്ഞു. ട്രോളുകളള്‍ എനിക്ക് പരിചിതമാണ്, പിന്നെന്തിന് ഞാനത് നിര്‍ത്തണം.

ആരോഗ്യകരമായ ട്രോളുകള്‍ എന്നും ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. പതിനെട്ടാം വയസിലാണ് ഞാന്‍ സിനിമയിലെത്തിയത്. ഇപ്പോഴെനിക്ക് ഇരുപത് വയസ്. ഒരാളുടെ പരിണാമം സംഭവിക്കുന്ന വയസാണ് ഇത്. ഈ രണ്ട് വര്‍ഷത്തിനുള്ളില്‍ എനിക്ക് നേരെയുണ്ടായ എല്ലാ ട്രോളുകളോടും നെഗറ്റീവിറ്റികളോടും എനിക്ക് നന്ദിയുണ്ട്. അതെന്നെ പല രീതിയില്‍ സഹായിച്ചിട്ടുണ്ട്. എന്നെ മികച്ച വ്യക്തിയാക്കാന്‍ സഹായിച്ചിട്ടുണ്ട്.

പക്ഷേ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഞാനിത് ചെയ്തതെന്ന് പലരും പറഞ്ഞു കേട്ടു. ആളുകള്‍ സ്വന്തം ജീവന് വേണ്ടി പേരാടുന്ന സമയത്ത് ആര്‍ക്കാണ് പബ്ലിസിറ്റി വേണ്ടത്. ആ കമന്റ് എന്നെ ഏറെ വേദനിപ്പിച്ചു. എല്ലാം പഴയപോലെയാകാനാണ് ഓരോരുത്തരും പ്രാര്‍ഥിക്കുന്നത്. മനുഷ്യരാണ് ഞങ്ങളും എന്ന് പരിഗണിക്കുക. കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഞാനെന്റെ വീടിനകത്താണ് കഴിച്ചു കൂട്ടിയത്. മറ്റു പലരെയും പോലെ ഞാനും എന്റെ ചിന്തകളുമായുള്ള ഏറ്റുമുട്ടലിലായിരുന്നു.

എന്തായിരിക്കും എന്റെ ഭാവി, എന്റെ കരിയര്‍ എന്നുള്ള ചിന്തകള്‍, എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍. അതുകൊണ്ട് ഇത്തരം വേദനിപ്പിക്കുന്ന കമന്റുകള്‍ പ്രയാസമാണ്. കരിയറിലെ എന്റെ തുടക്കമേ ആയിട്ടുള്ളൂ. പല നെഗറ്റീവിറ്റികളും എന്നെ തേടി എത്തി. പോസിറ്റീവ് വശങ്ങള്‍ ഞാന്‍ കാണാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ ഈ നെഗറ്റീവിറ്റി മുറിവേല്‍പ്പിക്കും. അതുകൊണ്ട് ഇനിയൊരിക്കേ കമന്റ് ചെയ്യുമ്പോള്‍ ദയവായി രണ്ടാമതൊന്ന് ചിന്തിക്കുക.

https://www.instagram.com/p/CA5J2RogYCh/

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം