സ്വന്തം ജീവന് വേണ്ടി പേരാടുന്ന സമയത്ത് ആര്‍ക്കാണ് പബ്ലിസിറ്റി വേണ്ടത്, ട്രോളുകളോടും നെഗറ്റീവിറ്റിയോടും നന്ദിയുണ്ട്: പ്രിയ വാര്യര്‍

രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചത്തി നടി പ്രിയ വാര്യര്‍. 7.2 മില്യണ്‍ എന്ന റെക്കോഡ് ഫോളോവേഴ്‌സ് ഉള്ള ഇന്‍സ്റ്റ്ഗ്രാം അക്കൗണ്ടായിരുന്നു ആരാധകരെ ഞെട്ടിച്ച് പ്രിയ ഡീയാക്ടിവേറ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡീയാക്ടിവേറ്റ് ചെയ്തതിന് പിന്നിലെ കാരണങ്ങളാണ് ഇപ്പോള്‍ പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കുന്നത്.

പ്രിയ വാര്യരുടെ വാക്കുകള്‍:

ഇതില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്ന് എനിക്കുണ്ടായിരുന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ. അതല്ലാതെ വലിയ കാര്യങ്ങള്‍ ഒന്നും തന്നെ ഇതിന് പിന്നില്‍ ഉണ്ടായിരുന്നില്ല. ഈ ലോക്ക്ഡൗണ്‍ കാലത്ത് എല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നേരത്ത് പ്രിയ എന്തിന് ഇങ്ങനെ ചെയ്തു എന്ന് പലരും ചോദിക്കുന്നുണ്ടായിരുന്നു. പക്ഷേ എന്റെ മനഃശാന്തിയും മാനസികാരോഗ്യവുമാണ് എനിക്ക് മുഖ്യം. ഞാന്‍ ചെയ്തതില്‍ ഒരു ലോജിക്കുമില്ലെന്ന് കരുതുന്നുണ്ടെങ്കിലും ശരി ഈ കഴിഞ്ഞ രണ്ടാഴ്ച്ചകാലവും ഞാന്‍ വളരെയധികം സമാധാനത്തിലാണ് ജീവിച്ചത്.

എനിക്കറിയാം ഞാന്‍ ഒരുപാട് നാള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഇടവേള എടുത്തിട്ടില്ല കാരണം ഇതെനിക്ക് ഒരു പ്രൊഫഷണല്‍ സ്‌പേസ് കൂടിയാണ്. പക്ഷേ ചെറിയ ഇടവേളയായിരുന്നുവെങ്കില്‍ പേലും ഞാനത് ഒരുപാട് ആസ്വദിച്ചു. സത്യത്തില്‍ മനഃസമാധാനത്തിലായിരുന്നു. സോഷ്യല്‍ മീഡിയ എന്നെ ബാധിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. പക്ഷേ ഒരിടയ്ക്ക് വച്ച് അതെന്നെ ബാധിക്കാന്‍ തുടങ്ങി. ലൈക്കുകള്‍, ഫോളോവേഴ്‌സ് എല്ലാം. ഞാന്‍ വല്ലാത്ത സമ്മര്‍ദ്ദത്തിന് അടിപ്പെട്ട പോലെ തോന്നി. ഇതില്‍ നിന്ന് ഇടവേള എടുക്കുന്നതാണ് ഏറ്റവും മികച്ച പരിഹാരമെന്ന് ഞാന്‍ മനസിലാക്കി.

എന്റെ സ്വന്തം അക്കൗണ്ട് ഞാന്‍ ഡീ ആക്ടിവേറ്റ് ചെയ്തതിന് പല കഥകളും ട്രോളുകളും മീമുകളും പ്രചരിച്ചു. എന്തിന് ഇത് വലിയ കാര്യമാക്കുന്നു എന്നറിയില്ല. ഭാവിയിലും ഇടവേളയെടുക്കാന്‍ തോന്നിയാല്‍ ഞാന്‍ അത് ചെയ്യും അതെന്റെ സ്വാതന്ത്രമാണ്. ട്രോളുകള്‍ കാരണമാണ് ഞാന്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത് എന്ന് പലരും പറഞ്ഞു. ട്രോളുകളള്‍ എനിക്ക് പരിചിതമാണ്, പിന്നെന്തിന് ഞാനത് നിര്‍ത്തണം.

ആരോഗ്യകരമായ ട്രോളുകള്‍ എന്നും ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. പതിനെട്ടാം വയസിലാണ് ഞാന്‍ സിനിമയിലെത്തിയത്. ഇപ്പോഴെനിക്ക് ഇരുപത് വയസ്. ഒരാളുടെ പരിണാമം സംഭവിക്കുന്ന വയസാണ് ഇത്. ഈ രണ്ട് വര്‍ഷത്തിനുള്ളില്‍ എനിക്ക് നേരെയുണ്ടായ എല്ലാ ട്രോളുകളോടും നെഗറ്റീവിറ്റികളോടും എനിക്ക് നന്ദിയുണ്ട്. അതെന്നെ പല രീതിയില്‍ സഹായിച്ചിട്ടുണ്ട്. എന്നെ മികച്ച വ്യക്തിയാക്കാന്‍ സഹായിച്ചിട്ടുണ്ട്.

പക്ഷേ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഞാനിത് ചെയ്തതെന്ന് പലരും പറഞ്ഞു കേട്ടു. ആളുകള്‍ സ്വന്തം ജീവന് വേണ്ടി പേരാടുന്ന സമയത്ത് ആര്‍ക്കാണ് പബ്ലിസിറ്റി വേണ്ടത്. ആ കമന്റ് എന്നെ ഏറെ വേദനിപ്പിച്ചു. എല്ലാം പഴയപോലെയാകാനാണ് ഓരോരുത്തരും പ്രാര്‍ഥിക്കുന്നത്. മനുഷ്യരാണ് ഞങ്ങളും എന്ന് പരിഗണിക്കുക. കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഞാനെന്റെ വീടിനകത്താണ് കഴിച്ചു കൂട്ടിയത്. മറ്റു പലരെയും പോലെ ഞാനും എന്റെ ചിന്തകളുമായുള്ള ഏറ്റുമുട്ടലിലായിരുന്നു.

എന്തായിരിക്കും എന്റെ ഭാവി, എന്റെ കരിയര്‍ എന്നുള്ള ചിന്തകള്‍, എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍. അതുകൊണ്ട് ഇത്തരം വേദനിപ്പിക്കുന്ന കമന്റുകള്‍ പ്രയാസമാണ്. കരിയറിലെ എന്റെ തുടക്കമേ ആയിട്ടുള്ളൂ. പല നെഗറ്റീവിറ്റികളും എന്നെ തേടി എത്തി. പോസിറ്റീവ് വശങ്ങള്‍ ഞാന്‍ കാണാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ ഈ നെഗറ്റീവിറ്റി മുറിവേല്‍പ്പിക്കും. അതുകൊണ്ട് ഇനിയൊരിക്കേ കമന്റ് ചെയ്യുമ്പോള്‍ ദയവായി രണ്ടാമതൊന്ന് ചിന്തിക്കുക.

https://www.instagram.com/p/CA5J2RogYCh/

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക