'ഗോൾഡ്' രസിപ്പിക്കും, അൽഫോൺസ് പുത്രൻ; 'അടുത്ത ചിത്രത്തിന് ഇനിയും ഏഴ് വർഷം കാത്തിരിക്കരുതെന്ന് പൃഥ്വിരാജ്

‘ഗോൾഡ് തന്റെ മുൻകാല ചിത്രങ്ങൾ പോലെയാണെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കരുതെന്ന് സംവിധായകൻ അൽഫോസ് പുത്രൻ. നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഗോൾഡ് അണിയറയിൽ ഒരുങ്ങുന്നതിടെയാണ് സംവിധായകന്റെ വെളിപ്പെടുത്തൽ. ‘ഗോൾഡി’ൽ പ്രേക്ഷകർ ഒരിക്കലും ‘നേരം’, ‘പ്രേമം’ എന്നീ തന്റെ മുൻകാല ചിത്രങ്ങൾ പ്രതീക്ഷിക്കരുത് എന്നാണ് അൽഫോസ് പുത്രൻ പറയുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പൃഥ്വിരാജും, നയൻതാരയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ​ഗോൾഡിനുണ്ട്.’ആരും എന്നിൽ നിന്ന് നേരമോ പ്രേമമോ പോലൊരു സിനിമ പ്രതീക്ഷിക്കരുത്. ഗോൾഡിന് നേരവുമായി ചില സാമ്യതകൾ കാണാം. എന്നാൽ ഗോൾഡ് വ്യത്യസ്തമാണ്. ഗോൾഡിനായി പുതിയതായി എഴുതിയ 40 ഓളം കഥാപാത്രങ്ങളുണ്ട്. ഞങ്ങൾ നിങ്ങളെ രസിപ്പിക്കും. അത് ഞങ്ങളുടെ ടീം ഉറപ്പ് നൽകുന്നു’, എന്നാണ് അൽഫോൺസ് പുത്രൻ ട്വീറ്റ് ചെയ്യ്തിരിക്കുന്നത്.

‘അടുത്ത ചിത്രത്തിനായി ഇനിയും ഒരു ഏഴ് വർഷം കാത്തിരിക്കരുത്’ എന്നാണ് അൽഫോൺസ് പങ്കുവെച്ച ട്വീറ്റിന് പൃഥ്വിയുടെ മറുപടി. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

പൃഥ്വിരാജ്, നയൻ‌താര എന്നിവർക്കൊപ്പം ലാലു അലക്സ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജഗദീഷ്, അജ്മൽ അമീർ, പ്രേം കുമാർ, മല്ലിക സുകുമാരൻ, ഷമ്മി തിലകൻ, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, റോഷൻ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക