രണ്ടാമത്തെ ഫലവും നെഗറ്റീവ്; പൃഥ്വിരാജിന്റെ ക്വാറന്റൈന്‍ കാലം അവസാനിക്കുന്നു

ജോര്‍ദാനില്‍ നിന്നും ഷൂട്ടിംഗ് പൂര്‍ത്തിയാക്കി എത്തിയ നടന്‍ പൃഥ്വിരാജിന്റെ രണ്ടാമത്തെ കോവിഡ് ടെസ്റ്റും നെഗറ്റീവ്. ഇതോടെ പൃഥ്വിരാജിന്റെ പതിനഞ്ചു ദിവസത്തെ ക്വാറന്റൈന്‍ കാലം അവസാനിക്കുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് ടെസ്റ്റിന്റെ ഫലം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

മെയ് 22നാണ് പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും സംഘവും ജോര്‍ദാനില്‍ നിന്നും കേരളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. തുടര്‍ന്ന് ഫോര്‍ട്ടു കൊച്ചിയിലെ ഹോട്ടലിലായിരുന്നു താരം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിഞ്ഞത്. മെയ് 29ന് താരത്തിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയായത്. അടുത്ത ഒരാഴ്ച ഹോം ക്വാറന്റീനില്‍ കഴിയുമെന്നും താരം നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍, ക്വാറന്റീന്‍ ദിവസങ്ങള്‍ മറ്റൊരു സുരക്ഷിത കേന്ദ്രത്തില്‍ ചെലവഴിച്ച് വീട്ടിലേക്ക് മടങ്ങാനാണ് പൃഥ്വി തീരുമാനിച്ചത്. ഇതിനിടെ ആടുജീവിതം അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കകള്‍ക്കു വഴി വച്ചിരുന്നു. പുതിയ ഫലം വന്നതോടെ പൃഥ്വിയുടെ ആരാധകര്‍ സന്തോഷത്തിലാണ്.

Latest Stories

ടി20 ലോകകപ്പ് 2024: ജയ് ഷായും അഗാര്‍ക്കറും അഹമ്മദാബാദില്‍, നിര്‍ണായക യോഗം തുടങ്ങി

ഞാന്‍ ഇരയല്ല, അഖിലേട്ടന്റെ വീഡിയോക്ക് കമന്റ് ചെയ്‌തെന്നേയുള്ളൂ, ഒരു വര്‍ഷമായി ഈ ആക്രമണം നേരിടുകയാണ്: മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി സെറീന

'വൈദ്യുതി ചാര്‍ജും വാഹനങ്ങളുടെ ഇന്ധന ചെലവും പൂജ്യമാക്കും'; മൂന്നാമതും അധികാരത്തിലെത്തിയാലുള്ള പ്രധാനലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ ഫലം അടുത്തയാഴ്ച; തീയതികൾ പ്രഖ്യാപിച്ചു

IPL 2024: ചെന്നൈക്കും മുംബൈക്കും ബാംഗ്ലൂരിനും മാത്രമല്ല, എല്ലാ ടീമുകൾക്കും കിട്ടാൻ പോകുന്നത് വമ്പൻ പണി; സംഭവം ഇങ്ങനെ

3000 ത്തോളം വീഡിയോകൾ, പീഡന പരാതി; പ്രജ്വല്‍ രേവണ്ണയെ സസ്‌പെൻഡ് ചെയ്ത് ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടി

ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരം പുറത്ത്

ബുംറ നീ എന്താ ആർസിബിയിൽ പന്തെറിയുന്നത്, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ടി20 ലോകകപ്പ് 2024: ഐപിഎല്‍ പ്രകടനം കൊണ്ട് കാര്യമില്ല, ടീം മാനേജ്മെന്‍റ് നോക്കുന്നത് മറ്റൊന്ന്

ബിഗ് ബോസിലെ മത്സരാര്‍ത്ഥികളായ സ്ത്രീകളെ ഹോട്ടലുകളില്‍ കൊണ്ടുപോയി ഉപയോഗിച്ചു; ഈ സീസണില്‍ ഒരാളെ ഭ്രാന്തനാക്കാന്‍ ഡ്രഗ് നല്‍കി; ഗുരുതര വെളിപ്പെടുത്തലുമായി അഖില്‍ മാരാര്‍