ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ ആർട്സിന്റെ (ബാഫ്റ്റ) ഇത്തവണത്തെ പുരസ്കാരങ്ങളിൽ തിളങ്ങി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഓപ്പൺഹൈമർ’. ആറ്റം ബോംബിന്റെ പിതാവെന്നറിയപ്പെടുന്ന റോബർട്ട് ജെ ഓപ്പൺഹൈമറിന്റെ ജീവിതകഥ പറഞ്ഞ ചിത്രം. മികച്ച നടനും, മികച്ച സിനിമയ്ക്കും മികച്ച സഹ നടനും അടക്കം ഏഴ് പുരസ്കാരങ്ങളാണ് വാരിക്കൂട്ടിയത്.
View this post on Instagram
മികച്ച നടനുള്ള ബാഫ്റ്റ പുരസ്കാരം സ്വന്തമാക്കിയതിലൂടെ കിലിയൻ മർഫി ഓസ്കർ പുരസ്കാരം നേടാനുള്ള സാധ്യതയുള്ളതായും നിരവധി പേർ വിലയിരുത്തുന്നുണ്ട്.
മികച്ച സംവിധായകനായി ക്രിസ്റ്റഫർ നോളൻ തിരഞ്ഞെടുക്കപ്പെട്ടതിലൂടെ തന്റെ ആദ്യ ബാഫ്റ്റ പുരസകാരവും നോളൻ ഓപ്പൺഹൈമറിലൂടെ സ്വന്തമാക്കി. മികച്ച ഛായാഗ്രഹണത്തിനും, എഡിറ്റിങ്ങിനും ചിത്രത്തിന് പുരസ്കാരങ്ങളുണ്ട്.
യോർഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത ‘പുവർ തിങ്സി’ലൂടെ മികച്ച നടിക്കുള്ള പുരസ്കാരം എമ്മ സ്റ്റോൺ സ്വന്തമാക്കി. മികച്ച തിരക്കഥക്കുള്ള പുരസ്കാരം ജസ്റ്റിൻ ട്രയറ്റിന്റെ ‘അനാറ്റമി ഓഫ് എ ഫാൾ’ സ്വന്തമാക്കിയപ്പോൾ
മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിന് ‘ദി സോൺ ഓഫ് ഇന്ററസ്റ്റ്’ കരസ്ഥമാക്കി.