സൗജന്യ പാസ് കിട്ടിയത് കീരവാണിക്കും ചന്ദ്രബോസിനും മാത്രം; ഓസ്‌കറില്‍ പങ്കെടുക്കാന്‍ രാജമൗലിയ്ക്കും സംഘത്തിനും മുടക്കേണ്ടി വന്നത് ലക്ഷങ്ങള്‍

‘ആര്‍ ആര്‍ ആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിലൂടെ എത്തിയ ഓസ്‌കാര്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. സംഗീത സംവിധായകന്‍ എം എം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍, സദസ്സില്‍ സംവിധായകന്‍ എസ് എസ് രാജമൗലി, നായകന്മാരായ രാം ചരണ്‍, ജൂനിയര്‍ എന്‍ ടി ആര്‍ എന്നിവര്‍ തങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം സന്നിഹിതരായിരുന്നു.

എന്നാല്‍ ഇവര്‍ക്ക് ആര്‍ക്കും സൗജന്യ പാസ് ലഭിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എം എം കീരവാണിക്കും ചന്ദ്രബോസിനും മാത്രമാണ് സൗജന്യ പാസ് ലഭിച്ചത്. രാജമൗലിയും രാം ചരണും ജൂനിയര്‍ എന്‍ ടി ആറും ബാക്കിയുള്ളവരും ടിക്കറ്റ് എടുത്താണ് ചടങ്ങില്‍ പങ്കെടുത്തത് എന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓസ്‌കാര്‍ ചടങ്ങിലേക്ക് ഒരു ടിക്കറ്റിന്റെ വില 25,000 യു എസ് ഡോളറാണ്, ഏകദേശം ഇന്ത്യന്‍ രൂപ 20.6 ലക്ഷം വരും ഈ തുക. അക്കാദമി അവാര്‍ഡ് ഭാരവാഹികള്‍ പറയുന്നതനുസരിച്ച് അവാര്‍ഡ് നോമിനികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രമാണ് സൗജന്യ പാസ് ലഭിക്കുകയുള്ളു.

മറ്റുള്ളവര്‍ക്ക് ചടങ്ങ് ടിക്കറ്റ് എടുത്ത് കാണാനാകും രാജമൗലിയ്‌ക്കൊപ്പം ഭാര്യ രമയും മകന്‍ എസ് എസ് കാര്‍ത്തികേയയും ചടങ്ങിലുണ്ടായിരുന്നു. രാം ചരണ്‍ ഭാര്യ ഉപാസന കാമിനയോടൊപ്പവും ജൂനിയര്‍ എന്‍ ടി ആര്‍ ഒറ്റയ്ക്കുമാണ് ഓസ്‌കര്‍ ചടങ്ങില്‍ ഭാഗമായത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക