ഹലാല്‍ ലൗ സ്റ്റോറി മോദി കാലഘട്ടത്തിന് മുമ്പുള്ള സിനിമ; 'ഹലാല്‍ സിനിമ'കളുടെ ചരിത്രം പറഞ്ഞ് എന്‍. എസ് മാധവന്‍

സക്കരിയ ഒരുക്കിയ “ഹലാല്‍ ലൗ സ്‌റ്റോറി” സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. സിനിമ റിലീസ് പറയുന്ന കാലഘട്ടത്തെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍. എസ് മാധവന്‍. ഒരു കാലത്ത് പുറത്തിറങ്ങിയ “ഹലാല്‍” സിനിമകളെയും ഇത്തരം ചിത്രങ്ങള്‍ ഒരുക്കിയ സലാം കൊടിയത്തൂര്‍ എന്ന സംവിധായകനെയും ട്വീറ്റുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.

“”മോദി കാലഘട്ടത്തിന് മുമ്പുള്ള സിനിമാണ് ഹലാല്‍ ലൗ സ്റ്റോറി. അംബാസിഡര്‍ കാറുകള്‍, ജോര്‍ജ് ബുഷ്, പ്ലാച്ചിമടയിലെ കൊക്കോക്കോള വിരുദ്ധ സമരം, പഴയ ഷൂട്ടിംഗ് ഉപകരണങ്ങള്‍, തീവ്രവത്കരിക്കപ്പെട്ടിട്ടില്ലാത്ത ശുദ്ധ യാഥാസ്ഥിതികത..”” എന്നാണ് സിനിമ പറയുന്ന കാലഘട്ടത്തെ കുറിച്ച് എന്‍.എസ്. മാധവന്റെ ട്വീറ്റ്.

“”ചരിത്രപരമായി പറഞ്ഞാല്‍, സിഡി / വിസിആര്‍ കാലഘട്ടത്തില്‍, കേരളത്തിലെ മതങ്ങളെ മറികടന്ന് കുടുംബ പ്രേക്ഷകര്‍ക്കായി ഹോം മൂവികള്‍ക്ക് അഭിവൃദ്ധി ഉണ്ടായിരുന്നു. സമുദായങ്ങളില്‍ നിന്ന് തന്നെയായിരുന്നു അഭിനേതാക്കള്‍.””

“”വീഡിയോ കാസറ്റ് കടകളില്‍ നിന്ന് വാടകയ്ക്കെടുക്കുന്ന പല സിനിമകളും കുടുംബപ്രേക്ഷകരെ അസ്വസ്ഥരാക്കി. ചില മുസ്ലിം പ്രദേശങ്ങളില്‍ അതിനെ “ഹലാല്‍” സിനിമകള്‍ എന്നാണ് വിളിച്ചിരുന്നത്”” എന്നും മാധവന്‍ കുറിച്ചു. സലാം കൊടിയത്തൂരിന്റെ പരേതന്‍ തിരിച്ചു വരുന്നു എന്ന ചിത്രത്തിന്റെ പോസ്റ്ററും എന്‍. എസ് മാധവന്‍ പങ്കുവെച്ചിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക