നിവിന്‍ പോളിയുടെ തിരിച്ചു വരവോ? 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' എങ്ങനെ? പ്രേക്ഷക പ്രതികരണം

നിവിന്‍ പോളി ചിത്രം ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍. ഓണം റിലീസ് ആയി തിയേറ്ററുകളിലെത്തിയ ചിത്രം ഓവര്‍ഓള്‍ നല്ല എന്റര്‍ടെയ്ന്‍മെന്റ് ആണ് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ലൈഫിലെ ഏറ്റവും ബെസ്റ്റ് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് എന്നാണ് ഒരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഇത് നിവിന്റെ തിരിച്ചുവരവാണെന്നും പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്. ”ചില അനാവശ്യ സീനുകള്‍ കട്ട് ചെയ്ത്, കുറച്ചുകൂടെ ലെങ്ത് കുറച്ച് ഇറക്കിയിരുന്നെങ്കില്‍ ഇതിലും മികച്ചതായേനെ” എന്നും അഭിപ്രായങ്ങള്‍ എത്തുന്നുണ്ട്.

”ഹനീഫ് അദേനിക്ക് തന്റെ സിനിമയിലെ ലീഡ് താരങ്ങളെ എങ്ങനെ അവതരിപ്പിക്കണമെന്ന് നന്നായി അറിയാം. നിവിന്റെ ഇന്‍ട്രോ പൊളി, ഛായാഗ്രഹണം മികച്ചത്”എന്നാണ് ഒരു അഭിപ്രായം. എന്നാല്‍ ഇതിനൊപ്പം ചില നെഗറ്റീവ് അഭിപ്രായങ്ങളും വരുന്നുണ്ട്.

”ആദ്യ പകുതി നന്നായി പോയെങ്കിലും രണ്ടാം പകുതി ദയനീയമായി. കോമഡിക്കും ആക്ഷനും ഇടയിലുള്ള അലസമായ തിരക്കഥ രണ്ടാം പകുതിയെ തകര്‍ത്തു. ആക്ഷന്‍ നന്നായിരുന്നു. നിവിന്‍ തിരക്കഥകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇനിയും ശ്രദ്ധിക്കണം” എന്നാണ് ഒരു അഭിപ്രായം.

”രചനയും പ്രകടനവും എല്ലാം മോശമായ ഒരു പരീക്ഷണ കോമഡി സിനിമ. ഹനീഫ് അദേനിക്ക് എന്താണ് വേണ്ടതെന്ന് അറിയാത്തത് പോലെ തോന്നി. മോശം നിര്‍വ്വഹണം കാരണം മിക്ക കോമഡികളും ഇറങ്ങുന്നില്ല. ഈ സിനിമ റെക്കമെന്റ് ചെയ്യില്ല” എന്നാണ് മറ്റൊരാളുടെ അഭിപ്രായം.

എങ്കിലും കൂടുതലും മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു എന്നിവരാണ് ചിത്രത്തിന് ലഭിക്കുന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‌സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മ്മിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക