ആദ്യം ഒരു ശൂന്യത, പിന്നാലെ വാഷ് റൂമിലിരുന്ന് ഒന്നരമണിക്കൂറോളം തേങ്ങിക്കരഞ്ഞു; പ്രേം രക്ഷിത് പറയുന്നു

ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടു ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം കിട്ടിയത് തെലുങ്ക് സിനിമാലോകത്തിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ ചാര്‍ത്തിയിരിക്കുകയാണ്. ജനുവരി 24 ന് ഓസ്‌കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കാനിരിക്കെ വലിയ പ്രതീക്ഷകളാണ് ഇത് ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ തുറന്നിരിക്കുന്നത്.

ഇപ്പോഴിതാ ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചപ്പോഴുള്ള തന്റെ പ്രതികരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത്.

പ്രേം പറയുന്നതിങ്ങനെ പുരസ്‌കാരത്തെക്കുറിച്ച് ഞാന്‍ അറിഞ്ഞപ്പോള്‍ തന്നെ ആദ്യം ഒരു ശൂന്യതയാണ് അനുഭവപ്പെട്ടത്. പിന്നാലെ ഞാന്‍ വാഷ് റൂമില്‍ പോയിരുന്ന് ആരും കാണാതെ ഒന്നരമണിക്കൂര്‍ തേങ്ങിക്കരഞ്ഞു.

ഇത് തികച്ചും അവിശ്വസനീയം തന്നെയായിരുന്നു. രാജമൗലി സാറിന്റെ കഠിനാധ്വാനം കൊണ്ടാണ് അത് സംഭവിച്ചത്. ഞാന്‍ വളരെ സന്തോഷവാനാണ്. ജൂനിയര്‍ എന്‍ടിആര്‍ അന്നായ (മൂത്ത സഹോദരന്‍), ചരണ്‍ സാര്‍ എന്നീ രണ്ട് നടന്മാര്‍ , അവര്‍ ഇരുവരും നല്ല നര്‍ത്തകരാണ്. അതുപോലെ കീരവാണി സാറിന്റെ സംഗീതം. എല്ലാം കൂടിച്ചേര്‍ന്നപ്പോള്‍ ഇങ്ങനെയായി. പ്രേം രക്ഷിത് കൂട്ടിച്ചേര്‍ത്തു.

Latest Stories

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം