രജനികാന്തിനും വിജയ്ക്കുമെതിരെ നിയമനടപടിക്ക് ഒരുങ്ങി മീര മിഥുന്‍; കോപം ആളിക്കത്തിയാല്‍ കണ്ണകിയെ പോലെ ചുട്ടെരിക്കും, വിവാദമായി ട്വീറ്റുകള്‍

രജനികാന്തിനും വിജയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടിയും മുന്‍ ബിഗ് ബോസ് താരവുമായ മീര മിഥുന്‍. ഇരുവരും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങളാണ് മീര ഉയര്‍ത്തിയിരിക്കുന്നത്. തമിഴ്‌നാട് തന്നെ ബഹിഷ്‌കരിച്ചതിനാലാണ് താനൊരു സൂപ്പര്‍ മോഡലായതെന്നും അതില്‍ നന്ദിയുണ്ടെന്നും മീര ട്വീറ്റ് ചെയ്തു.

മീര മിഥുന്റെ ട്വീറ്റുകള്‍:

രജനികാന്ത് (കന്നഡ) വിജയ് (ക്രിസ്ത്യന്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നത് എന്നെ അപകീര്‍ത്തിപ്പെടുത്താനാണോ? സ്ത്രീയെ അപമാനിച്ചതിലും സൈബര്‍ ആക്രമണം നടത്തിയാലും അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ മടിക്കില്ല. എല്ലാം ദൈവം കാണുന്നുണ്ട്.

തമിഴ്‌നാട് എന്നെ ബഹിഷ്‌കരിച്ചു. അതിന് നന്ദി. അതുകൊണ്ടാണല്ലോ ഞാനിന്ന് ഒരു സൂപ്പര്‍മോഡല്‍ ആയതും, രാജ്യാന്തര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടതും. അതുപോലെ തമിഴ് സിനിമാ മേഖലയും എന്നെ ബഹിഷ്‌കരിച്ചു. അതുകൊണ്ട് ഞാനിന്ന് ബോളിവുഡിലും ഹോളിവുഡിലും എത്തി. പക്ഷേ എനിക്കെന്താണ് മനസിലാകാത്തത് എന്ന് വെച്ചാല്‍ തമിഴ്‌നാട് എന്തിനാണ് എന്റെ പുറകേ വരുന്നത്, എന്നെ പറ്റി പറയുന്നത് മാത്രമാണോ അവരുടെ ജോലി.

തമിഴ് സിനിമയില്‍ മലയാളികളും ക്രിസ്ത്യാനികളും ആധിപത്യം സ്ഥാപിച്ചു. കണ്ണകിയെ പോലെ കോപം ആളിക്കത്തിയാല്‍ തമിഴ്‌നാടിനെ മധുരൈയെപ്പോലെ ചുട്ടെരിക്കും.

മീരയുടെ ട്വീറ്റുകള്‍ ചര്‍ച്ചയായതോടെ പരിഹാസവും വിമര്‍ശനവുമായി ഒട്ടനവധി പേര്‍ രംഗത്തെത്തി. നേരത്തെ നടി തൃഷ തന്റെ സ്‌റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുവെന്നും തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് തൃഷയുടെ പോസ്റ്റുകള്‍ എന്നുമായിരുന്നു മീരയുടെ ആരോപണം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക