എനിക്കവരുടെ ഒരു ചില്ലിക്കാശു പോലും വേണ്ട, സ്‌നേഹം മാത്രം മതി; അമ്മയെ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് സംഗീത് കുമാര്‍

നടി ഐശ്വര്യറായ് തന്റെ അമ്മയാണെന്ന് അവകാശവാദവുമായി പഴയ സംഗീത് കുമാര്‍ വീണ്ടും രംഗത്തുവന്നിരുന്നു. തനിക്ക് തന്റെ അമ്മയ്‌ക്കൊപ്പം താമസിക്കണമെന്നാണ് സംഗീത് ഈ രണ്ടാംവരവില്‍ ആവശ്യപ്പട്ടത്. പിന്നാലെ സംഗീതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഐശ്വര്യയുടെ ആരാധകര്‍ രംഗത്ത് വന്നു. നടിയെ അപമാനിച്ച് പണം തട്ടാന്‍ ആരോ ശ്രമിക്കുന്നുണ്ടെന്നായിരുന്നു അവരുടെ പക്ഷം. എന്നാല്‍ ഐശ്വര്യയുടെ ഒരു ചില്ലിക്കാശു പോലും തനിക്ക് വേണ്ടെന്നും വര്‍ഷങ്ങളായി ലഭിക്കാതിരുന്ന അമ്മയുടെ സ്‌നേഹവും സാമീപ്യവും മാത്രമാണ് താനാഗ്രഹിക്കുന്നതെന്നും അതാണ് ആവശ്യപ്പെടുന്നതെന്നും സംഗീത് കുമാര്‍ പറയുന്നു.
അതേസമയം സംഗീത് പ്രത്യേക തരത്തിലുള്ള ഒരു മാനസിക രോഗമാണെന്നാണ് ചില വിദഗ്ദന്മാര്‍ അവകാശപ്പെടുന്നത്. ഐശ്വര്യയെ അമ്മയായി അയാള്‍ മനസ്സില്‍ പ്രതിഷ്ഠിച്ചുവെന്നും അവര്‍ പറയുന്നു.

ലണ്ടനില്‍വെച്ച് ഐവിഎഫ് വഴിയാണ് ഐശ്വര്യയ്ക്ക് താന്‍ ജനിച്ചതെന്നാണ് പുതിയ കഥ. ഐശ്വര്യ റായിയുടെ പതിനഞ്ചാം വയസിലാണ് ജനനമെന്നും രണ്ട് വയസുവരെ ഇവരുടെ മാതാപിതാക്കളാണ് വളര്‍ത്തിയതെന്നും സംഗീത് പറയുന്നു. അതിനുശേഷം വളര്‍ത്തച്ഛനായ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നു

രേഖകളെല്ലാം ബന്ധുക്കള്‍ നശിപ്പിച്ചെന്നും ഇയാള്‍ ആരോപിക്കുന്നു. അമ്മയ്ക്കൊപ്പം മുംബൈയില്‍ താമസിക്കാനാണ് താല്‍പര്യമെന്നും സംഗീത് പറയുന്നു. ഈ വിഷയത്തില്‍ ബച്ചന്‍ കുടുംബം പ്രതികരിച്ചിട്ടില്ല.

ഐശ്വര്യറായി തന്റെ അമ്മയാണെന്ന അവകാശവുമായി 2017ലാണ് സുഗീത് വാര്‍ത്തകളില്‍ നിറഞ്ഞത്. ചെറുപ്പത്തിലെ ഫോട്ടോ മാത്രമേയുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സംഗീത് പറഞ്ഞത്.

Latest Stories

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍