എനിക്കവരുടെ ഒരു ചില്ലിക്കാശു പോലും വേണ്ട, സ്‌നേഹം മാത്രം മതി; അമ്മയെ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് സംഗീത് കുമാര്‍

നടി ഐശ്വര്യറായ് തന്റെ അമ്മയാണെന്ന് അവകാശവാദവുമായി പഴയ സംഗീത് കുമാര്‍ വീണ്ടും രംഗത്തുവന്നിരുന്നു. തനിക്ക് തന്റെ അമ്മയ്‌ക്കൊപ്പം താമസിക്കണമെന്നാണ് സംഗീത് ഈ രണ്ടാംവരവില്‍ ആവശ്യപ്പട്ടത്. പിന്നാലെ സംഗീതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഐശ്വര്യയുടെ ആരാധകര്‍ രംഗത്ത് വന്നു. നടിയെ അപമാനിച്ച് പണം തട്ടാന്‍ ആരോ ശ്രമിക്കുന്നുണ്ടെന്നായിരുന്നു അവരുടെ പക്ഷം. എന്നാല്‍ ഐശ്വര്യയുടെ ഒരു ചില്ലിക്കാശു പോലും തനിക്ക് വേണ്ടെന്നും വര്‍ഷങ്ങളായി ലഭിക്കാതിരുന്ന അമ്മയുടെ സ്‌നേഹവും സാമീപ്യവും മാത്രമാണ് താനാഗ്രഹിക്കുന്നതെന്നും അതാണ് ആവശ്യപ്പെടുന്നതെന്നും സംഗീത് കുമാര്‍ പറയുന്നു.
അതേസമയം സംഗീത് പ്രത്യേക തരത്തിലുള്ള ഒരു മാനസിക രോഗമാണെന്നാണ് ചില വിദഗ്ദന്മാര്‍ അവകാശപ്പെടുന്നത്. ഐശ്വര്യയെ അമ്മയായി അയാള്‍ മനസ്സില്‍ പ്രതിഷ്ഠിച്ചുവെന്നും അവര്‍ പറയുന്നു.

ലണ്ടനില്‍വെച്ച് ഐവിഎഫ് വഴിയാണ് ഐശ്വര്യയ്ക്ക് താന്‍ ജനിച്ചതെന്നാണ് പുതിയ കഥ. ഐശ്വര്യ റായിയുടെ പതിനഞ്ചാം വയസിലാണ് ജനനമെന്നും രണ്ട് വയസുവരെ ഇവരുടെ മാതാപിതാക്കളാണ് വളര്‍ത്തിയതെന്നും സംഗീത് പറയുന്നു. അതിനുശേഷം വളര്‍ത്തച്ഛനായ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നു

രേഖകളെല്ലാം ബന്ധുക്കള്‍ നശിപ്പിച്ചെന്നും ഇയാള്‍ ആരോപിക്കുന്നു. അമ്മയ്ക്കൊപ്പം മുംബൈയില്‍ താമസിക്കാനാണ് താല്‍പര്യമെന്നും സംഗീത് പറയുന്നു. ഈ വിഷയത്തില്‍ ബച്ചന്‍ കുടുംബം പ്രതികരിച്ചിട്ടില്ല.

ഐശ്വര്യറായി തന്റെ അമ്മയാണെന്ന അവകാശവുമായി 2017ലാണ് സുഗീത് വാര്‍ത്തകളില്‍ നിറഞ്ഞത്. ചെറുപ്പത്തിലെ ഫോട്ടോ മാത്രമേയുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സംഗീത് പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക