ചുട്ടകോഴിയെ പറപ്പിക്കും.. മന്ത്രവാദക്കളത്തില്‍ മമ്മൂട്ടി, ഭയപ്പെടുത്താന്‍ 'ഭ്രമയുഗം'; വമ്പന്‍ അപ്‌ഡേറ്റ് പുറത്ത്

ഇത്രമാത്രം വെറൈറ്റി സ്‌ക്രിപ്റ്റുകള്‍ക്ക് മമ്മൂട്ടിക്ക് മാത്രം ലഭിക്കുന്നത് എങ്ങനെയാണെന്ന് അറിയില്ല. എന്നും താരത്തിന്റെ കഥാപാത്രങ്ങളിലെ വ്യത്യസ്തത സിനിമാപ്രേമികളെ അമ്പരിപ്പിക്കാറുണ്ട്. പുതുതലമുറ നടന്മാരില്‍ പോലും അഭിനയത്തോട് ഇത്രയും അഭിനിവേശമുള്ള നടന്‍ വേറെ ഉണ്ടാവില്ല. തിയേറ്ററുകള്‍ വാഴുന്നത് മോഹന്‍ലാലിന്റെ ബ്രഹ്‌മാണ്ട ചിത്രം ‘മലൈകോട്ടൈ വാലിബന്‍’ ആണെങ്കില്‍ സോഷ്യല്‍ മീഡിയ ഭരിക്കുകയാണ് മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ഇപ്പോള്‍.

നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി പേടിക്കാനാണ് ഹൊറര്‍ ത്രില്ലറുമായി മമ്മൂട്ടി എത്താനൊരുങ്ങുന്നത്. ഇതിന് മുമ്പേ ഭ്രമയുഗം സിനിമയിലെ ഗാനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭ്രമയുഗത്തിന്റെ സൗണ്ട്ട്രാക്ക് ആണ് മമ്മൂട്ടി പുറത്തുവിട്ടിരിക്കുന്നത്. തീം സോംഗ് ഉള്‍പ്പടെ ആറ് ട്രാക്കുകളാണ് സിനിമയില്‍ ഉള്ളത്. പാണന്‍ പാട്ടുകളെ ധ്വനിപ്പിക്കുന്ന തരത്തിലും നിഗൂഢതകള്‍ സമ്മാനിക്കുന്ന തരത്തിലുള്ളതാണ് ഈ പാട്ടുകള്‍. ക്രിസ്റ്റോ സേവ്യര്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ദിന്‍ നാഥ് പുത്തഞ്ചേരി, അമ്മു മരിയ അലക്‌സ് എന്നിവരാണ് രചയിതാക്കള്‍. ക്രിസ്റ്റോ സേവ്യര്‍, അഥീന, സായന്ത് എസ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിപിക്കുന്നത്.

ഈ സൗണ്ട് ട്രാക്കിനൊപ്പം ഭ്രമയുഗത്തിന്റെ ഒരു കിടിലന്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ഒരു മന്ത്രവാദക്കളത്തിന്റെ മുന്നില്‍, തന്റെ ആരാധന മുര്‍ത്തിയെ ആരാധിച്ചിരിക്കുന്ന മമ്മൂട്ടി കഥാപാത്രമാണ് പോസ്റ്ററില്‍ ഉള്ളത്. പ്രേത കഥയെയോ മന്ത്രവാദ കഥയോ ആകാം ചിത്രം എന്നാണ് നേരത്തെ പുറത്തുവന്ന ടീസറില്‍ നിന്നും പോസ്റ്ററുകളില്‍ നിന്നുമുള്ള സൂചനകള്‍. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ടീസറും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ടീസറിന്റെ ക്ലൈമാക്‌സില്‍ കാണിച്ച മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ ആയിരുന്നു ഹൈലൈറ്റ്. ഒരു മനയ്ക്കുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുക എന്നാണ് ടീസറില്‍ നിന്നുള്ള മറ്റൊരു സൂചന.

മമ്മൂട്ടിയുടെ കഥാപാത്രം ഒരു ദുര്‍മന്ത്രവാദിയാണ്, നാഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ആളാണ് ഇതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ‘ഭൂതകാലം’ എന്ന് ഹിറ്റ് ഹൊറര്‍ ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫെബ്രുവരി 15ന് ചിത്രം തിയേറ്ററുകളില്‍ എത്തും. വൈ നോട്ട് സ്റ്റുഡിയോസിന്റെയും നൈറ്റ് ഷിഫ്റ്റിന്റെയും ബാനറില്‍ രാമചന്ദ്ര ചക്രവര്‍ത്തിയും ശശി കാന്തും നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രശസ്ത മലയാള സാഹിത്യകാരന്‍ ടി. ഡി രാമകൃഷണനാണ് സംഭാഷണങ്ങള്‍ എഴുതുന്നത്. ഷെഹ്നാദ് ജലാലാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

അതേസമയം, ‘ഭൂതകാലം’എന്ന ഹൊറര്‍ ചിത്രത്തിലൂടെ മലയാള സിനിമയില്‍ തന്റെ സ്ഥാനമുറപ്പിച്ച യുവ സംവിധായകനാണ് രാഹുല്‍ സദാശിവന്‍. മലയാളം അത് വരെ കണ്ടു ശീലിച്ച പരമ്പരാഗത ഹൊറര്‍ സിനിമകളില്‍ നിന്നും വ്യത്യസത്യമായിരുന്നു ഷെയ്ന്‍ നിഗവും രേവതിയും മുഖ്യ കഥാപാത്രങ്ങളായെത്തിയ ഭൂതകാലം. ‘റെഡ് റൈന്‍’ എന്ന രാഹുലിന്റെ ആദ്യ സിനിമയും നിരൂപക പ്രശംസകള്‍ നേടിയിരുന്നു. അതുകൊണ്ട് തന്നെ രാഹുല്‍ സദാശിവന്റെ ക്രാഫ്റ്റില്‍ ഒരുങ്ങുന്ന ഭ്രമയുഗം ഏറെ പ്രതീക്ഷ ഉണ്ടാക്കുന്നതാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക