സഹനിര്‍മ്മാതാവായി ദുല്‍ഖര്‍; മമ്മൂട്ടി- പാര്‍വതി തിരുവോത്ത് ചിത്രം പുഴുവിന്റെ ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പുഴുവിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. രതീന ഹര്‍ഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി പുത്രനും പ്രശസ്ത സിനിമ താരവുമായ ദുല്‍ഖര്‍ സല്‍മാന്റെ വേഫാറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവായി എത്തുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മമ്മൂട്ടിയുടെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും പുഴുവില്‍ കാണാന്‍ സാധിക്കുക. ചിത്രം നിര്‍മ്മിക്കുന്നത് മമ്മൂട്ടിയുടെ മാനേജറും മേക്കപ്മാനുമായ എസ്. ജോര്‍ജാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ വിധേയന് സമമായ കഥാപാത്രത്തെ കാണാന്‍ കഴിയുമെന്ന് സംഗീത സംവിധായകന്‍ ജേക്സ് ബിജോയ് ബിജോയ് പറഞ്ഞിരുന്നു.

മമ്മൂട്ടി അമല്‍നീരദ് ചിത്രമായ ഭീഷ്മപര്‍വത്തില്‍ അഭിനയിച്ച് വരികെയായിരുന്നു. ഇത് പൂര്‍ത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി പുഴുവിന്റെ ചിത്രീകരണത്തിന് എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ വനിത ദിനത്തില്‍ പുറത്തുവിട്ടിരുന്നു.  ഉണ്ടയില്‍ പ്രവര്‍ത്തിച്ച ഹര്‍ഷദും വരത്തനിലും വൈറസിലും പ്രവര്‍ത്തിച്ച സുഫാസ് ഷറഫും സംയുക്തമായി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍ഹിക്കുന്നത് പേരമ്പില്‍ ഛായാഗ്രഹണം നടത്തിയ തേനി ഈശ്വരാണ്. ദുല്‍ഖര്‍ സല്‍മാന്‍ സഹനിര്‍മ്മാണം വഹിക്കുന്ന ആദ്യ മമ്മൂട്ടി ചിത്രം എന്ന പ്രത്യേകത കൂടി പുഴുവിനുണ്ട്. വേഫാറര്‍ ഫിലിംസിനൊപ്പം സിന്‍-സില്‍ സെല്ലുലോയ്ഡും സിനിമയുടെ നിര്‍മ്മാതാവായി എത്തുന്നുണ്ട്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു