ആരായാലും കറക്ട് ടൈമിംഗ് ആയിരിക്കണമെന്ന് പൃഥ്വി പറഞ്ഞു; ലൂസിഫറിലെ ഇന്‍ട്രൊ സീന്‍, കുറിപ്പ്

ലൂസിഫറിലെ ഇന്‍ട്രൊ സീന്‍ ഗംഭീരമാക്കിയതിന് പിന്നിലെ കഥ പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടറായ ജിനു എസ്. ആനന്ദ്. മോഹന്‍ലാലും സഹപ്രവര്‍ത്തകരും ബാരിക്കേഡുകള്‍ ഭേദിച്ച് വരുന്ന രംഗം ഏകദേശം രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വെച്ചെടുത്തതാണ്. പൃഥ്വിരാജിന്റെ കൃത്യമായ ഇടപെടലാണ് ഈ സീന്‍ മാസ് ആക്കിയതെന്നാണ് ജിനു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ജിനുവിന്റെ കുറിപ്പ്:

ഹോ… ഈ സീന്‍ എടുക്കുമ്പോള്‍ ബാരിക്കേടിനു പുറകിലായി ഞാന്‍ നോക്കി നില്‍പ്പുണ്ടായിരുന്നു… വല്ലാത്ത ഒരു അനുഭവമായിരുന്നു… ആദ്യ ഷോട്ട് പൃഥിരാജ് മൈക്കില്‍ ഉറക്കെ പറഞ്ഞു, ആരാണ് ഈ രണ്ട് ബാരിക്കേടും വലിച്ചു തുറക്കാന്‍ പോകുന്നത്. ആരായാലും അത് കറക്ട് ടൈമിംഗ് ആയിരിക്കണം കേട്ടോ…

ഷോട്ട് തുടങ്ങി ബാരിക്കേട് കൃത്യതയോടെ വലിച്ചു, ഉടനെ അതാ മൈക്കിലൂടെ ഒരു ശബ്ദം…കട്ട്…. പൃഥി പറഞ്ഞു സുജിത്തേ, ആ ഫോക്കസ് ഒന്ന് ചെക്ക് ചെയ്യൂ… അങ്ങനെ ലാലേട്ടന്‍ മുന്നിലേക്ക് ഒറ്റയ്ക്ക് നടന്ന് വന്ന് നിന്നു എന്നിട്ട് ക്യാമാറാ ടീമിനോട് പറഞ്ഞു.. മോനേ ഇവിടെ മതിയോ.. ഫോക്കസ് എടുത്തോ….

അടുത്ത ഷോട്ടില്‍ സംഭവം ക്ലിയര്‍… പ്രൃഥിയുടെ വളരെ കൃത്യതയാര്‍ന്ന ഇടപെടലുകളും, ലാലേട്ടന്റെ അഭിനയവും അങ്ങനെ തൊട്ടടുത്ത് നിന്ന് കണ്ടു… ഒരു സഹസംവിധായകനായ എനിക്ക് ഒരു സംവിധായകനാകാനുള്ള എല്ലാ പ്രചോദനവും വളരെ കുറച്ച് സമയം കൊണ്ട് കുറച്ച് കൂടുതല്‍ അപ്പോള്‍ അവിടെ നിന്നും എനിക്ക് കിട്ടിയിരുന്നു…

https://www.facebook.com/jinu.manandh/posts/3091298024300479

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം